മധുരമായ കുട്ടികളേ -
നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്ത് നൽകുന്നതിനാണ് ബാബ വന്നിരിക്കുന്നത്,
അങ്ങനെയുള്ള മധുരമായ ബാബയെ നിങ്ങൾ സ്നേഹത്തോടെ ഓർമ്മിക്കൂ എങ്കിൽ പാവനമായി മാറും.
ചോദ്യം :-
വിനാശത്തിന്റെ സമയം എത്രയും അടുത്ത് വരുന്നുവോ അതിന്റെ അടയാളങ്ങൾ
എന്തെല്ലാമായിരിക്കും?
ഉത്തരം :-
വിനാശത്തിന്റെ സമയം അടുത്ത് വരികയാണെങ്കിൽ 1) ബാബ വന്നു കഴിഞ്ഞു എന്നത് എല്ലാവരും
അറിയും 2) ഇപ്പോൾ പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയതിന്റെ വിനാശമുണ്ടാകും എന്ന്
വളരെ പേർക്ക് സാക്ഷാത്ക്കാരം ഉണ്ടാകും 3) സന്യാസിമാർ രാജാക്കന്മാർ മുതലായവർക്കും
ജ്ഞാനം ലഭിക്കും 4) പരിധിയില്ലാത്ത ബാബ വന്നു എന്ന് കേൾക്കുമ്പോൾ, ആ
ബാബയിലൂടെയാണ് സദ്ഗതി ലഭിക്കുന്നത് എന്ന് അറിഞ്ഞാൽ വളരെ പേർ വരും 5)
പത്രങ്ങളിലൂടെ അനേകർക്ക് സന്ദേശം ലഭിക്കും 6) നിങ്ങൾ കുട്ടികൾ ആത്മാഭിമാനിയായി
മാറിക്കൊണ്ടിരിക്കും, ഒരു ബാബയുടെ തന്നെ ഓർമ്മയിലൂടെ അതീന്ദ്രിയ സുഖത്തിൽ കഴിയും.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്തിൽ നിന്നും....
ഓംശാന്തി.
ഇത് ആരാണ് പറയുന്നത്, ആരോടാണ് പറയുന്നത്. ഇടയ്ക്കിടക്ക് ബാബ ആത്മീയ കുട്ടികളേ
എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തുകൊണ്ടെന്നാൽ ഇപ്പോൾ ആത്മാക്കൾക്ക് പോകണം
പിന്നീട് നിങ്ങൾ സുഖത്തിന്റെ ലോകത്തിലേക്ക് വരുമ്പോൾ സുഖം ഉണ്ടാകും. കല്പം
മുമ്പും ആത്മാക്കൾ ഈ ശാന്തിയുടെയും സുഖത്തിന്റെയും സമ്പത്ത് നേടിയിട്ടുണ്ട്.
ഇപ്പോൾ വീണ്ടും നിങ്ങൾക്ക് സമ്പത്ത് ലഭിക്കും. എല്ലാം ആവർത്തിക്കണം അപ്പോഴേ
സൃഷ്ടി ചക്രവും വീണ്ടും ആവർത്തിക്കുകയുള്ളൂ. എല്ലാറ്റിനും ആവർത്തിക്കണമല്ലോ.
എന്താണോ കഴിഞ്ഞു പോയത് അത് ആവർത്തിക്കും. പറയുകയാണെങ്കിൽ, നാടകവും
ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാൽ അതിൽ മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്.
ചില വാക്കുകൾ മറക്കുകയാണെങ്കിൽ അത് എഴുതി ചേർക്കാറുണ്ട്. ഇതിനെയാണെങ്കിൽ സിനിമ
എന്നാണ് പറയുക, ഇതിൽ വ്യത്യാസം വരില്ല. ഇത് അനാദിയും ഉണ്ടാക്കിയതും
ഉണ്ടാക്കപ്പെട്ടതുമാണ്, ആ നാടകത്തെ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതും എന്ന് പറയില്ല.
ഈ ഡ്രാമയെ മനസ്സിലാക്കുന്നതിലൂടെ അതിനെയും മനസ്സിലാക്കാൻ സാധിക്കും. കുട്ടികൾ
മനസ്സിലാക്കുന്നുണ്ട് ഏതെല്ലാം നാടകങ്ങൾ കാണുന്നുണ്ടോ അതെല്ലാം അസത്യമാണ്.
കലിയുഗത്തിൽ ഏതെല്ലാം സാധനങ്ങൾ കാണുന്നുണ്ടോ അത് സത്യയുഗത്തിൽ ഉണ്ടാകില്ല.
സത്യയുഗത്തിൽ എന്തെല്ലാം ഉണ്ടായിരുന്നോ അതെല്ലാം വീണ്ടും സത്യയുഗത്തിൽ ഉണ്ടാവും.
ഈ പരിധിയുള്ള നാടകം മുതലായവ വീണ്ടും ഭക്തിമാർഗ്ഗത്തിൽ ഉണ്ടാവും. ഏത് സാധനമാണോ
ഭക്തിമാർഗ്ഗത്തിൽ ഉള്ളത് അത് ജ്ഞാന മാർഗ്ഗത്തിൽ അർത്ഥം സത്യയുഗത്തിൽ ഉണ്ടാവില്ല.
ഇപ്പോൾ പരിധിയില്ലാത്ത അച്ഛനിൽ നിന്നും നിങ്ങൾ സമ്പത്ത് നേടിക്കൊണ്ടിരിക്കുകയാണ്.
ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് ഒന്ന്, ലൗകിക പിതാവിൽ നിന്നും രണ്ട്, പാരലൗകിക
പിതാവിൽ നിന്നും സമ്പത്ത് ലഭിക്കും, ബാക്കി ഈ അലൗകിക പിതാവിൽ നിന്നും സമ്പത്ത്
ലഭിക്കില്ല. ബ്രഹ്മാബാബയും ശിവബാബയിൽ നിന്നാണ് സമ്പത്ത് നേടുന്നത്. പുതിയ
ലോകത്തിന്റെ സമ്പത്ത് പരിധിയില്ലാത്ത അച്ഛനിലൂടെയാണ് ലഭിക്കുന്നത്,
ബ്രഹ്മാബാബയിലൂടെ. ബ്രഹ്മാബാബയെ ദത്തെടുത്തു. അതുകൊണ്ട് ബ്രഹ്മാബാബയെയും ബാബാ
എന്ന് പറയുന്നു ഭക്തി മാർഗ്ഗത്തിലും ലൗകിക പിതാവിനെയും പാരലൗകിക പിതാവിനെയും
ഓർമ്മിക്കാറുണ്ട്. ഈ അലൗകിക പിതാവിനെ ഓർമ്മ വരില്ല കാരണം ഈ പിതാവിലൂടെ ഒരു
സമ്പത്തും ലഭിക്കുന്നില്ല. പിതാവ് എന്ന വാക്ക് ശരിയാണ് എന്നാൽ ഈ ബ്രഹ്മാവ് പോലും
രചനയല്ലേ. രചനക്ക് രചയിതാവിൽ നിന്നാണ് സമ്പത്ത് ലഭിക്കുന്നത്. നിങ്ങളെയും
ശിവബാബയാണ് രചിച്ചത്. ബ്രഹ്മാവിനെയും ശിവബാബയാണ് രചിച്ചത്. സമ്പത്ത് രചയിതാവിൽ
നിന്നും ലഭിക്കുന്നു. ശിവബാബ പരിധിയില്ലാത്ത പിതാവാണ്. ബ്രഹ്മാവിന്റെ അടുത്ത്
പരിധിയില്ലാത്ത സമ്പത്ത് ഉണ്ടോ? ബാബ ബ്രഹ്മാവിലൂടെ മനസ്സിലാക്കിത്തരികയാണ്.
ബ്രഹ്മാവിനും സമ്പത്ത് ലഭിക്കുന്നു. സമ്പത്ത് എടുത്ത് നിങ്ങൾക്ക് തരികയാണ്,
ഇങ്ങനെയല്ല. ബാബ പറയുകയാണ് നിങ്ങൾ ബ്രഹ്മാവിനെ പോലും ഓർമ്മിക്കരുത്. ഈ
പരിധിയില്ലാത്ത അച്ഛനിലൂടെ നിങ്ങൾക്ക് സമ്പത്ത് ലഭിക്കുന്നു. ലൗകിക അച്ഛനിൽ
നിന്ന് പരിധിയുള്ളതും പാരലൗകിക അച്ഛനിൽ നിന്നും പരിധിയില്ലാത്ത സമ്പത്തും
കിട്ടുമെന്നത് ഉറപ്പുള്ളതാണ്. ശിവബാബയിൽ നിന്നു സമ്പത്ത് ലഭിക്കുന്നുണ്ട് - ഇത്
ബുദ്ധിയിൽ വരുന്നുണ്ടോ. ബാക്കി ബ്രഹ്മാബാബയുടെ സമ്പത്ത് എന്താണ്! ബുദ്ധിയിൽ
സമ്പത്തിന്റെ ഓർമ്മ വരുന്നുണ്ടല്ലോ. ഈ പരിധിയില്ലാത്ത ചക്രവർത്തി പദവി
നിങ്ങൾക്ക് ബാബയിൽ നിന്നാണ് ലഭിക്കുന്നത്, അതാണ് വലിയ അച്ഛൻ. ബ്രഹ്മാബാബ
പറയുന്നു, എന്നെ ഓർമ്മിക്കരുത്, നിങ്ങൾക്ക് തരാൻ എന്റെ കൈയിൽ ഒരു സമ്പത്തുമില്ല.
ആരിൽ നിന്നാണോ സമ്പത്ത് ലഭിക്കുന്നത് അവരെ ഓർമ്മിക്കൂ. ബാബ പറയുകയാണ്
മനസ്സുകൊണ്ട് എന്നെ മാത്രം ഓർമ്മിക്കു എന്ന്. ലൗകിക അച്ഛന്റെ സമ്പത്തിന് പോലും
എത്ര വഴക്കാണ് നടക്കുന്നത്, ഇവിടെയാണെങ്കിൽ വഴക്കിന്റെ കാര്യമില്ല. ബാബയെ
ഓർമ്മിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്തും ലഭിക്കില്ല. ബാബ
പറയുകയാണ് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ. ഈ രഥത്തിനോടും പറയുന്നുണ്ട്
നിങ്ങൾ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി എന്നെ ഓർമ്മിക്കൂ എങ്കിൽ
വിശ്വത്തിന്റെ ചക്രവർത്തി പദവി ലഭിക്കും എന്ന്. ഇതിനെയാണ് ഓർമ്മയുടെ യാത്ര എന്ന്
പറയുന്നത്. ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളേയും ഉപേക്ഷിച്ച് സ്വയത്തെ അശരീരി
ആത്മാവാണെന്ന് മനസ്സിലാക്കണം. ഇതിൽ തന്നെയാണ് പരിശ്രമം. പഠിക്കുന്നതിന് വേണ്ടി
എന്തെങ്കിലും പരിശ്രമം വേണമല്ലോ. ഈ ഓർമ്മയുടെ യാത്രയിലൂടെ നിങ്ങൾ പതിതത്തിൽ
നിന്നും പാവനമായി മാറുന്നു. ലോകത്തിലുള്ളവർ ശരീരം കൊണ്ടാണ് യാത്ര ചെയ്യുന്നത്,
ഇതാണെങ്കിൽ ആത്മാവിന്റെ യാത്രയാണ്. പരംധാമത്തിലേക്കുള്ള യാത്രയാണ് നിങ്ങൾ
ചെയ്യുന്നത്. പരംധാമം അഥവാ മുക്തിധാമത്തിലേക്ക് ഈ പുരുഷാർത്ഥത്തിലൂടെയല്ലാതെ
ആർക്കും പോകാൻ സാധിക്കില്ല. ആരാണോ നല്ല രീതിയിൽ ഓർമ്മിക്കുന്നത് അവർക്ക് പോകാൻ
സാധിക്കും, അവർക്ക് പിന്നീട് ഉയർന്ന പദവിയും ലഭിക്കും. എല്ലാവരും പോകും പക്ഷേ
പതിതരല്ലേ അതുകൊണ്ടാണ് വിളിക്കുന്നത്. ആത്മാക്കൾ ഓർമ്മിക്കുകയാണല്ലോ.
കഴിക്കുന്നതും കുടിക്കുന്നതും ആത്മാവാണല്ലോ. ഈ സമയത്ത് നിങ്ങൾക്ക്
ആത്മാഭിമാനിയാകണം, ഇതിലാണ് പരിശ്രമം. പരിശ്രമമില്ലാതെ ഒന്നും ലഭിക്കില്ല. എന്നാൽ
വളരെ എളുപ്പവുമാണ്. എന്നാൽ മായ എതിരിടും. ആരുടെ ഭാഗ്യം നല്ലതാണോ അവർ പെട്ടെന്ന്
ഇതിൽ മുഴുകും. ചിലർ വൈകിയും വരും, അഥവാ ബുദ്ധിയിൽ ശരിയായ രീതിയിൽ
നിൽക്കുകയാണെങ്കിൽ അവർ പറയും ഞങ്ങൾ ആത്മീയ യാത്രയിൽ മുഴുകുകയാണെന്ന്. അങ്ങനെ
തീവ്രവേഗതയിൽ മുഴുകുകയാണെങ്കിൽ നന്നായി മുന്നോട്ട് പോകാൻ സാധിക്കും.
വീട്ടിലിരിക്കുമ്പോഴും ബുദ്ധിയിൽ വരും ഇത് വളരെ ശരിയായ കാര്യമാണ് - സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കി പതിത പാവനനായ ബാബയെ ഓർമ്മിക്കുന്നു. ബാബയുടെ
ആജ്ഞയനുസരിച്ച് നടക്കുകയാണെങ്കിൽ പാവനമാകാൻ സാധിക്കും. തീർച്ചയായും ആയിത്തീരും.
പുരുഷാർത്ഥത്തിന്റെ കാര്യമാണ്, വളരെ എളുപ്പമാണ്. ഭക്തിമാർഗ്ഗത്തിലാണെങ്കിൽ വളരെ
ബുദ്ധിമുട്ടാണ്. ഇവിടെ നിങ്ങളുടെ ബുദ്ധിയിലുണ്ട്, ഇപ്പോൾ ബാബയുടെ അടുത്തേക്ക്
തിരിച്ച് പോകണം പിന്നീട് ഇവിടെ വന്ന് വിഷ്ണുവിന്റെ മാലയിൽ കോർക്കപ്പെടണം.
മാലയുടെ കണക്ക് നോക്കൂ. മാല ബ്രഹ്മാവിന്റേതുമുണ്ട്, വിഷ്ണുവിന്റേതുമുണ്ട്,
രുദ്രന്റേതുമുണ്ട്. ആദ്യമാദ്യം പുതിയ സൃഷ്ടിയിൽ ഇവരാണല്ലോ വരുന്നത്
ബാക്കിയുള്ളവർ പിന്നീടാണ് വരുന്നത്. മറ്റുള്ളവർ അവസാനം കോർക്കപ്പെടും. പറയും
നിങ്ങളുടെ ഉയർന്ന കുലം എന്താണ്? വിഷ്ണു കുലമാണ് എന്ന് നിങ്ങൾ പറയും. വാസ്തവത്തിൽ
നമ്മൾ വിഷ്ണു കുലത്തിലേതായിരുന്നു പിന്നീട് ക്ഷത്രിയ കുലത്തിലേതായി, പിന്നീട്
അതിൽ നിന്നും മറ്റ് ചില്ലകൾ വന്നു. ഈ ജ്ഞാനത്തിലൂടെ നിങ്ങൾ മനസ്സിലാക്കുന്നുണ്ട്
മറ്റു കുലങ്ങൾ എങ്ങനെയാണ് വരുന്നത്. ആദ്യമാദ്യം രുദ്ര മാലയാണ്
ഉണ്ടാക്കപ്പെടുന്നത്. ഏറ്റവും ഉയർന്ന കുലമാണ്. ബാബ മനസ്സിലാക്കിതരുന്നുണ്ട് -
ഇത് നിങ്ങളുടെ വളരെ ഉയർന്ന കുലമാണ്. ഇതും മനസ്സിലാക്കുന്നുണ്ടല്ലോ മുഴുവൻ
ലോകത്തിനും തീർച്ചയായും സന്ദേശം ലഭിക്കും. എങ്ങനെയാണോ ചിലർ പറയാറുണ്ടല്ലോ ഭഗവാൻ
എവിടേയോ വന്നിട്ടുണ്ട്, പക്ഷെ അറിയാൻ കഴിയുന്നില്ല. അവസാനം എല്ലാവർക്കും അറിയാൻ
കഴിയും. പത്രങ്ങളിൽ വരും. ഇപ്പോഴാണെങ്കിൽ കുറച്ചേ സന്ദേശം വരുന്നുള്ളൂ. എല്ലാവരും
ഒരു പത്രം മാത്രമല്ലല്ലോ വായിക്കുന്നത്. ലൈബ്രറിയിലും വായിക്കാൻ സാധിക്കും. ചിലർ
രണ്ടും നാലും പത്രങ്ങൾ വായിക്കാറുണ്ട്, ചിലർ വായിക്കാറുമില്ല. ബാബ വന്നു കഴിഞ്ഞു
ഇത് എല്ലാവരും അറിയുക തന്നെ വേണം. വിനാശത്തിന്റെ സമയം അടുത്ത് വരുമ്പോൾ അറിയാൻ
കഴിയും. പുതിയ ലോകത്തിന്റെ സ്ഥാപനയും പഴയ ലോകത്തിന്റെ വിനാശവും ഉണ്ടാകും. വളരെ
പേർക്ക് സാക്ഷാത്കാരവും ഉണ്ടാകും. നിങ്ങൾക്ക് സന്യാസിമാർക്കും രാജാക്കന്മാർക്കും
ജ്ഞാനം കൊടുക്കണം. വളരെ പേർക്ക് സന്ദേശം ലഭിക്കണം. എപ്പോഴാണോ പരിധിയില്ലാത്ത
ബാബ വന്നു എന്ന് കേൾക്കുന്നത്, ബാബ തന്നെയാണ് സദ്ഗതി തരുന്നത് എന്ന് അറിഞ്ഞാൽ
വളരെപേർ വരും. ഇപ്പോൾ പത്രങ്ങളിൽ മനസ്സിന് ഇഷ്ടപ്പെട്ടതും നിയമാനുസരണമുള്ളവയും
വരാറില്ല. നിങ്ങളോട് അന്വേഷിക്കാനും ചിലർ വരും. കുട്ടികൾക്കറിയാം ശ്രീമതത്തിലൂടെ
സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുകയാണ്. ഇത് നിങ്ങളുടെ പുതിയ മിഷനറിയാണ്. നിങ്ങൾ
ഈശ്വരീയ മിഷനറിയിലെ അംഗങ്ങളാണ്, ഏതുപോലെയാണോ ക്രിസ്ത്യൻ മിഷനറിയിലെ അംഗമാകുന്നത്.
പാടാറുണ്ട് അതീന്ദ്രിയ സുഖം ഗോപഗോപികമാരോട് ചോദിക്കൂ, അവർ ആത്മാഭിമാനിയായി
മാറിയവരാണ്. ഒരു ബാബയെ ഓർമ്മിക്കൂ, രണ്ടാമതാരുമില്ല. രാജയോഗം പഠിപ്പിക്കുന്നത്
ഒരു ബാബ തന്നെയാണ്, ബാബ തന്നെയാണ് ഗീതയുടെ ഭഗവാൻ. എല്ലാവർക്കും ബാബയുടെ ക്ഷണം
അഥവാ സന്ദേശം കൊടുക്കണം, ബാക്കിയെല്ലാം ജ്ഞാനത്തിന്റെ അലങ്കാരമാണ്. ഈ
ചിത്രമെല്ലാം ജ്ഞാനത്തിന്റെ അലങ്കാരമാണ്, ഭക്തിയുടേതല്ല. ഇതെല്ലാം ബാബ
ഉണ്ടാക്കിയതാണ് - മനുഷ്യർക്ക് മനസ്സിലാക്കുന്നതിന് വേണ്ടി. ഈ ചിത്രങ്ങളെല്ലാം
ഇല്ലാതാകും ബാക്കി ഈ ജ്ഞാനം ആത്മാവിൽ അവശേഷിക്കും. ബാബക്കും ഈ ജ്ഞാനമുണ്ട്,
ഡ്രാമയിൽ അടങ്ങിയതാണ്.
നിങ്ങളിപ്പോൾ ഭക്തിമാർഗ്ഗം കടന്ന് ജ്ഞാനമാർഗ്ഗത്തിൽ വന്നിരിക്കുകയാണ്.
നിങ്ങൾക്കറിയാമല്ലോ ആത്മാവ് ചെയ്യുന്നതെല്ലാം അതിലുള്ള പാർട്ടാണ്. വീണ്ടും
ബാബയിലൂടെ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. ബാബക്ക് തന്നെ വന്ന് ഈ ജ്ഞാനം
പറഞ്ഞു തരണം. ആത്മാവിൽ അടങ്ങിയിട്ടുണ്ട്, വീട്ടിലേക്ക് പോകും, വീണ്ടും പുതിയ
ലോകത്തിൽ വരും. ആത്മാവിലെ ആദ്യം മുതലുള്ള മുഴുവൻ പാർട്ടുകളും നിങ്ങൾ
മനസ്സിലാക്കി. പിന്നീട് ഇതും അവസാനിക്കും, ഭക്തിമാർഗ്ഗത്തിലെ പാർട്ടും
അവസാനിക്കും. പിന്നെ നിങ്ങൾക്ക് സത്യയുഗത്തിൽ എന്താണോ പാർട്ടുള്ളത് അത് നടക്കും.
എന്താണോ നടക്കുന്നത് ഇത് ബാബ പറയില്ല. എന്താണോ ഉണ്ടായത് അത് വീണ്ടും നടക്കും.
മനസ്സിലാക്കാൻ കഴിയും സത്യയുഗമാണ് പുതിയ ലോകമാണ്. തീർച്ചയായും അവിടെ എല്ലാം
സതോപ്രധാനവും പുതിയതും വിലക്കുറവുമായിരിക്കും, കല്പം മുമ്പ് ഉണ്ടായിരുന്നത്
തന്നെ ഉണ്ടാകും. കാണാനും കഴിയും - ഈ ലക്ഷ്മി നാരായണന് എത്ര സുഖമാണ്. വജ്രങ്ങളും
രത്നങ്ങളും ധാരാളമുണ്ടാകും. ധനമുണ്ടെങ്കിൽ സുഖവുമുണ്ടാകും. നിങ്ങൾക്ക് ഇവിടെ
താരതമ്യം ചെയ്യാൻ സാധിക്കും, അവിടെ ചെയ്യാൻ സാധിക്കില്ല. ഈ കാര്യങ്ങളെല്ലാം
അവിടെ മറക്കും, ഇത് പുതിയ കാര്യങ്ങളാണ്, ബാബയാണ് ഇതെല്ലാം
മനസ്സിലാക്കിത്തരുന്നത്, ആത്മാക്കൾക്ക് വീട്ടിലേക്ക് പോകണം, ഇവിടുത്തെ എല്ലാ
കാര്യവ്യവഹാരങ്ങളും അവസാനിക്കും, കർമ്മക്കണക്കുകൾ തീരും, റെക്കോർഡ് പൂർത്തിയാകും.
ഒരു റെക്കോർഡ് തന്നെ വളരെ വലുതാണ്. അപ്പോൾ പറയും ആത്മാവും വളരെ വലുതാകണമല്ലോ.
എന്നാൽ അങ്ങനെയല്ല. ഇത്രയും ചെറിയ ആത്മാവിൽ 84 ജന്മങ്ങളുടെ പാർട്ടുണ്ട്. ആത്മാവ്
അവിനാശിയാണ്, ഇത് അത്ഭുതമാണ്. ഇത്രയും അത്ഭുതകരമായ കാര്യം മറ്റൊന്നില്ല. ബാബയെ
കുറിച്ച് പറയുന്നത് സത്യ ത്രേതായുഗമാകുമ്പോൾ ബാബ പരംധാമത്തിൽ വിശ്രമിക്കുകയാണ്
എന്നാണ്. നമ്മളാണ് മുഴുവൻ ചക്രവും കറങ്ങുന്നവർ. ഏറ്റവും കൂടുതൽ നമുക്കാണ്
പാർട്ട് അതുകൊണ്ട് ബാബ സമ്പത്തും ഉയർന്നതാണ് നൽകുന്നത്. പറയുന്നു 84 ജന്മങ്ങൾ
എടുക്കുന്നതും നിങ്ങളാണ്. എന്നാൽ വേറെ ആർക്കും അഭിനയിക്കാൻ കഴിയാത്ത പാർട്ടാണ്
എനിക്കുള്ളത്. അത്ഭുതകരമല്ലേ. ഇതും അത്ഭുതമാണ് പരമാത്മാവിരുന്ന് ആത്മാക്കൾക്ക്
മനസ്സിലാക്കിതരികയാണ്. ആത്മാവ് സ്ത്രീയോ പുരുഷനോ അല്ല. എപ്പോഴാണോ ശരീരം
എടുക്കുന്നത് അപ്പോഴാണ് സ്ത്രീയെന്നും പുരുഷനെന്നും പറയുന്നതും. ആത്മാക്കൾ
കുട്ടികളാണെങ്കിൽ പരസ്പരം സഹോദരങ്ങളാണ്. സമ്പത്ത് നേടുന്നതിന് വേണ്ടി തീർച്ചയായും
സഹോദര സഹോദരനാണ്. ആത്മാവ് ബാബയുടെ കുട്ടിയല്ലേ. ബാബയിൽ നിന്നാണ്
സമ്പത്തെടുക്കുന്നത് അതുകൊണ്ട് ആത്മാവാണെന്നേ പറയു. ബാബയിൽ നിന്നും
സമ്പത്തെടുക്കാൻ എല്ലാ ആത്മാക്കൾക്കും അവകാശമുണ്ട്. അതിനുവേണ്ടി സ്വയത്തെ
ആത്മാവാണെന്ന് മനസ്സിലാക്കൂ. നമ്മൾ സഹോദരങ്ങളാണ്. ആത്മാവ് ആത്മാവാണ് ബാക്കി
ശരീരം സ്ത്രീയുടേയും പുരുഷന്റേതും എടുക്കും. ഇത് മനസ്സിലാക്കേണ്ട വളരെ
വിചിത്രമായ കാര്യങ്ങളാണ്. മറ്റാർക്കും കേൾപ്പിക്കാൻ സാധിക്കില്ല. ബാബയിൽ നിന്നോ
അഥവാ നിങ്ങൾ കുട്ടികളിൽ നിന്നോ മാത്രമേ കേൾക്കാൻ സാധിക്കൂ. നിങ്ങൾ
കുട്ടികളിലൂടെയാണ് ബാബ സംസാരിക്കുന്നത്. മുൻപെല്ലാം എല്ലാവരേയും കാണുമായിരുന്നു,
സംസാരിക്കുമായിരുന്നു. ഇപ്പോൾ സംസാരിച്ച് സംസാരിച്ച് ആരോടും സംസാരിക്കാതെയായി.
കുട്ടികൾ വേണം ബാബയുടെ പ്രത്യക്ഷത ചെയ്യാൻ. കുട്ടികൾതന്നെ വേണം പഠിപ്പിക്കാൻ.
നിങ്ങൾ കുട്ടികൾ തന്നെയാണ് വളരേ പേരുടെ സേവനം ചെയ്യുന്നത്. ബാബ മനസ്സിലാക്കും
ഇവർ വളരെ പേരെ തനിക്കു സമാനമാക്കും, ഇവർ വലിയ രാജാവാകും, ഇവർ ചെറിയ രാജാവാകും,
നിങ്ങൾ ആത്മീയ സേനയാണ്. നിങ്ങൾ എല്ലാവരേയും രാവണന്റെ ചങ്ങലകളിൽ നിന്ന്
മുക്തമാക്കി കൊണ്ടുവരുന്നു. ആര് എത്രത്തോളം സേവനം ചെയ്യുന്നോ അത്രയും ഫലം
ലഭിക്കും. ആരാണോ കൂടുതൽ ഭക്തി ചെയ്തത് അവരാണ് കൂടുതൽ സമർത്ഥരാകുന്നത്,
സമ്പത്തെടുക്കുന്നത്. ഇത് പഠിപ്പാണ്, നല്ല രീതിയിൽ പഠിച്ചില്ലെങ്കിൽ തോറ്റു പോകും.
പഠിപ്പ് വളരെ സഹജമാണ്, മനസ്സിലാക്കാനും മനസ്സിലാക്കികൊടുക്കാനും സഹജമാണ്,
ബുദ്ധിമുട്ടിന്റെ കാര്യമില്ല, എന്നാൽ രാജധാനി സ്ഥാപിതമാകണം. അതിൽ എല്ലാവരും
വേണമല്ലോ, പുരുഷാർത്ഥം ചെയ്യൂ, നല്ല പദവി നേടണം. മൃത്യു ലോകത്തിൽ നിന്ന് മാറി
അമരലോകത്തിലേക്ക് പോകണം. എത്രത്തോളം പഠിക്കുന്നോ അത്രയും അമരപുരിയിൽ ഉയർന്ന പദവി
നേടും. ബാബയെ സ്നേഹിക്കണം എന്തുകൊണ്ടെന്നാൽ ബാബ സ്നേഹിയിലും സ്നേഹിയാണ്,
സ്നേഹത്തിന്റെ സാഗരനാണ്. ഏകരസ സ്നേഹമുണ്ടാവുക സാധ്യമല്ല, ചിലർ ഓർമ്മിക്കും, ചിലർ
ഓർമ്മിക്കില്ല. ചിലർക്ക് മനസ്സിലാക്കികൊടുക്കുന്നതിനും ലഹരിയുണ്ടാകും. ഇത് വളരെ
ലഹരിയുള്ള കാര്യമാണ്. ഇത് സർവ്വകലാശാലയാണ്. ഇത് ആത്മീയ പഠിപ്പാണ്. ഇവിടെയുള്ള
ചിത്രങ്ങൾ മറ്റെവിടെയും കാണില്ല. ഓരോ ദിവസം കഴിയുമ്പോഴും പുതിയ ചിത്രങ്ങൾ വരും.
മനുഷ്യർക്ക് കണ്ടാൽ തന്നെ മനസ്സിലാക്കാൻ സാധിക്കും. ഏണിപ്പടി വളരെ നല്ലതാണ്.
എന്നാൽ ദേവതാ ധർമ്മത്തിലേതല്ലെങ്കിൽ മനസ്സിലാക്കാൻ സാധിക്കില്ല. ആര് ഈ
കുലത്തിലേതാണോ അവർക്ക് അമ്പ് തറക്കുന്നതു പോലെ മനസ്സിലാകും. ആര് ദേവതാ
ധർമ്മത്തിലെ ഇലയാണോ അവർ മനസ്സിലാക്കും. വളരെ താൽപര്യത്തോടെ അവർ കേൾക്കുന്നത്
നിങ്ങൾ മനസ്സിലാക്കും. ചിലരാണെങ്കിൽ വെറുതെ പോകും. ദിനം പ്രതിദിനം കുട്ടികൾക്ക്
പുതിയ കാര്യങ്ങളാണ് മനസ്സിലാക്കിതരുന്നത്. സേവനം ചെയ്യുന്നതിന് താല്പര്യം
ഉണ്ടാകണം. ആർക്ക് സേവനത്തിനോട് താല്പര്യമുണ്ടോ അവർ ഹൃദയത്തിലും
സിംഹാസനത്തിലുമിരിക്കും. മുൻപോട്ട് പോകവേ നിങ്ങൾക്ക് സാക്ഷാത്കാരം ലഭിക്കും. ആ
സന്തോഷത്തിൽ നിങ്ങൾ കഴിയും. ലോകത്തിലാണെങ്കിൽ അയ്യോ, അയ്യോ എന്ന
നിലവിളിയായിരിക്കും. രക്തത്തിന്റെ നദി ഒഴുകും. ശക്തിശാലികളായ സേവാധാരികൾ
ഒരിക്കലും വിശന്ന് മരിക്കില്ല. എന്നാൽ ഇവിടെ നിങ്ങൾ വനവാസത്തിലിരിക്കണം. അവിടെ
സുഖം ലഭിക്കും. കുമാരിമാരെ വാനപ്രസ്ഥം ചെയ്യിപ്പിക്കാറില്ലേ, എന്നാൽ
ഭർത്യഗൃഹത്തിൽ പോയാൽ ധാരാളം ആഭരണങ്ങൾ അണിയാം. സത്യയുഗത്തിലേക്ക് നിങ്ങൾ
പോവുകയാണ് ആ ലഹരിയിലിരിക്കണം. അതാണ് സുഖധാമം. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മാലയിൽ
കോർക്കപ്പെടുന്നതിനു വേണ്ടി ദേഹി അഭിമാനിയായി തീവ്രവേഗത്തിൽ ഓർമ്മയുടെ യാത്ര
ചെയ്യണം. ബാബയുടെ ആജ്ഞയനുസരിച്ച് നടന്ന് പാവനമാകണം.
2) ബാബയുടെ പരിചയം
കൊടുത്ത് അനേകരെ തനിക്കു സമാനമാക്കുന്നതിനുള്ള സേവനം ചെയ്യണം. ഇവിടെ
വാനപ്രസ്ഥത്തിലിരിക്കണം. അന്തിമത്തിലെ നിലവിളി കേൾക്കുന്നതിന് മഹാവീരനാകണം.
വരദാനം :-
ബന്ധനങ്ങളുടെ ചങ്ങലകളെ പൊട്ടിച്ച് ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ചെയ്യുന്ന
സത്യമായ സൂക്ഷിപ്പുകാരായി ഭവിക്കട്ടെ.
ശരീരത്തിന്റെ അഥവാ
സംബന്ധങ്ങളുടെ ബന്ധനങ്ങൾ തന്നെയാണ് ചങ്ങല. ഉത്തരവാദിത്വങ്ങളും നിമിത്തമാത്രം
നിറവേറ്റണം, മമത്വം കൊണ്ടല്ല, അപ്പോൾ പറയാം നിർബന്ധനം. ആര്
ട്രസ്റ്റിയായിരിക്കുന്നുവോ അവർ തന്നെയാണ് നിർബന്ധനർ, അഥവാ ഏതെങ്കിലും
എന്റേതെന്ന ഭാവമുണ്ടെങ്കിൽ കൂട്ടിൽ ബന്ധിക്കപ്പെടുന്നു. ഇപ്പോൾ കൂട്ടിലെ പക്ഷിയിൽ
നിന്ന് ഫരിസ്തയായി അതിനാൽ അല്പം പോലും ബന്ധനമുണ്ടാകില്ല. മനസ്സിന്റെയും
ബന്ധനമില്ല. എന്ത് ചെയ്യും, എങ്ങനെ ചെയ്യും, ആഗ്രഹമുണ്ട് നടക്കുന്നില്ല- ഇതും
മനസ്സിന്റെ ബന്ധനമാണ്. മർജീവയായാൽ എല്ലാ വിധത്തിലുമുള്ള ബന്ധനം സമാപ്തം, സദാ
ജീവൻമുക്ത സ്ഥിതിയുടെ അനുഭവം ഉണ്ടായിക്കൊണ്ടിരിക്കും.
സ്ലോഗന് :-
സങ്കൽപങ്ങളെ
മിച്ചം വെക്കൂ അപ്പോൾ സമയം, വാക്ക് എല്ലാം സ്വതവേ മിച്ചം വെക്കാം.
അവ്യക്ത സൂചനകൾ- ഇപ്പോൾ
സമ്പന്നവും കർമ്മാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ.
കർമ്മാതീതം അർത്ഥം
കർമ്മത്തിന്റെ ഏതൊരു ബന്ധനത്തിന്റെയും സ്പർശമില്ലാത്തത്. ഏതൊരു കാര്യവും
സ്പർശിക്കരുത്, മാത്രമല്ല ചെയ്തശേഷം ലഭിക്കുന്ന ഫലത്തിന്റെയും സ്പർശമുണ്ടാകരുത്,
തികച്ചും വേറിട്ട അനുഭവം ഉണ്ടായിക്കൊണ്ടിരിക്കണം. മറ്റാരോ ചെയ്യിപ്പിച്ചു, ഞാൻ
ചെയ്തു എന്നത് പോലെ. നിമിത്തമാകുന്നതിലും വേറിട്ട സ്ഥിതിയുടെ അനുഭവമായിരിക്കണം.
എന്തെല്ലാം കഴിഞ്ഞുപോയോ, ഫുൾസ്റ്റോപ്പിട്ട് നിർമോഹിയാകൂ.