മധുരമായ കുട്ടികളേ-സത്ഗുരു
വന്നിരിക്കുകയാണ് നിങ്ങളുടെ ഉയർന്ന ഭാഗ്യമുണ്ടാക്കാൻ അതിനാൽ നിങ്ങളുടെ
പെരുമാറ്റം വളരെ-വളരെ രാജകീയമായിരിക്കണം.
ചോദ്യം :-
ആരെയും കുറ്റം പറയാൻ സാധിക്കാത്ത തരത്തിൽ ഏതൊരു പ്ലാനാണ് ഡ്രാമയിൽ
ഉണ്ടാക്കിയിട്ടുള്ളത്?
ഉത്തരം :-
ഡ്രാമയിൽ ഈ
പഴയ ലോകത്തിന്റെ വിനാശത്തിന്റെ പ്ലാനാണ് ഉണ്ടാക്കിയിട്ടുള്ളത്, ഇതിൽ ആരും
കുറ്റക്കാരല്ല. ഈ സമയത്ത് ഇതിന്റെ വിനാശത്തിനുവേണ്ടി പ്രകൃതിക്ക് വളരെ ശക്തമായ
കോപം വരും. നാനാഭാഗത്തും ഭൂകമ്പങ്ങളുണ്ടാകും, കെട്ടിടങ്ങളെല്ലാം വീഴും,
വെള്ളപ്പൊക്കം വരും, ക്ഷാമമുണ്ടാകും, അതിനാൽ ബാബ പറയുന്നു കുട്ടികളേ ഇപ്പോൾ ഈ
പഴയ ലോകത്തിൽ നിന്നും നിങ്ങൾ നിങ്ങളുടെ ബുദ്ധിയോഗത്തെ അകറ്റൂ, സത്ഗുരുവിന്റെ
ശ്രീമതത്തിലൂടെ നടക്കൂ. ജീവിച്ചിരിക്കെ ദേഹബോധം ഉപേക്ഷിച്ച് സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കാനുള്ള പുരുഷാർത്ഥം
ചെയ്തുകൊണ്ടിരിക്കൂ.
ഗീതം :-
നമുക്ക് ആ
വഴിയിലൂടെ നടക്കണം...
ഓംശാന്തി.
ഏത് വഴിയിലൂടെയാണ് നടക്കേണ്ടത്? ഗുരുവിന്റെ വഴിയിലൂടെ നടക്കണം. ഇത് ഏത് ഗുരുവാണ്?
ഇരിക്കുമ്പോഴും-എഴുന്നേൽക്കുമ്പോഴും മനുഷ്യരുടെ വായിൽ നിന്നും വരും ആഹാ ഗുരു..
എന്ന്. ഗുരുക്കൻമാർ ഒരുപാടുണ്ട്. ആഹാ ഗുരു.. എന്നാരെയാണ് പറയുക? ആരുടെ മഹിമയാണ്
പാടുക? സത്ഗുരു ഒരു ബാബ മാത്രമാണ്. ഭക്തിമാർഗ്ഗത്തിൽ ഒരുപാട് ഗുരുക്കൻമാരുണ്ട്
ചിലർ ചിലരുടെ മഹിമ പാടും, ചിലർ മറ്റാരുടെയെങ്കിലും മഹിമ പാടും. ആരെയാണോ ആഹാ-ആഹാ
എന്നു പറഞ്ഞ് മാനിക്കുന്നത്, ആ സത്യമായ സത്ഗുരു ഒന്നുമാത്രമാണ് എന്ന്
കുട്ടികളുടെ ബുദ്ധിയിലുണ്ട്. സത്യമായ സത്ഗുരു ഉണ്ടെങ്കിൽ തീർച്ചയായും
കാപട്യമുള്ളവരുമുണ്ടായിരിക്കും. സത്യമായത് സംഗമയുഗത്തിലാണ്. ഭക്തിമാർഗ്ഗത്തിലും
സത്യത്തിന്റെ മഹിമ പാടാറുണ്ട്. ഉയർന്നതിലും ഉയർന്ന ബാബ മാത്രമാണ്
സത്യമായിട്ടുള്ളത്, ആരാണോ മുക്തിദാതാവും, വഴികാട്ടിയുമായി മാറുന്നത്. ഇന്നത്തെ
കാലത്തെ ഗുരുക്കൻമാർ ഗംഗാ സ്നാനം ചെയ്യിപ്പിക്കാനും തീർത്ഥസ്ഥാനങ്ങളിലേക്കു
കൊണ്ടുപോകാനുമുള്ള വഴികാട്ടിയായിട്ടാണ് മാറുന്നത്. ഹേ പതീത പാവനാ വരൂ എന്ന്
പറഞ്ഞ് എല്ലാവരും ഓർമ്മിക്കുന്ന ബാബയാകുന്ന സത്ഗുരു അങ്ങനെയല്ല. പതീത-പാവനൻ
എന്ന് സത്ഗുരുവിനെത്തന്നെയാണ് പറയുന്നത്. ആ സത്ഗുരുവിന് മാത്രമെ പാവനമാക്കി
മാറ്റാൻ സാധിക്കുകയുള്ളൂ. തീർത്ഥയാത്രകൾക്ക് കൊണ്ടുപോകുന്ന ഗുരുക്കൻമാർക്ക്
പാവനമാക്കി മാറ്റാൻ സാധിക്കില്ല. എന്നെ ഓർമ്മിക്കൂ എന്ന് പറയില്ല. ഗീതയൊക്കെ
വായിക്കുന്നുമുണ്ട് എന്നാൽ അർത്ഥമൊന്നും അറിയില്ല. അഥവാ സത്ഗുരു ഒന്നാണെന്നു
മനസ്സിലാക്കുകയാണെങ്കിൽ സ്വയത്തെ ഗുരുവാണെന്ന് പറയില്ല. ഡ്രാമയനുസരിച്ച്
ഭക്തിമാർഗ്ഗത്തിലെ വകുപ്പ് തന്നെ വേറെയാണ് അതിൽ അനേക ഗുരുക്കൻമാരും,
ഭക്തരുമുണ്ട്. ഇവിടെയാണെങ്കിൽ എല്ലാം ഒന്നേയുള്ളൂ. പിന്നീട് ഈ ദേവീ-ദേവതകൾ
ആദ്യത്തെ നമ്പറിൽ വരുന്നു. ഇപ്പോൾ അവസാനമാണ്. ബാബ വന്നിട്ടാണ് ഇവർക്ക്
സത്യയുഗത്തിലെ ചക്രവർത്തി പദവി നൽകുന്ന ത്. അപ്പോൾ മറ്റെല്ലാവർക്കും സ്വതവേ
തിരിച്ചുപോകണം, അതുകൊണ്ടാണ് എല്ലാവരുടെയും സദ്ഗതി ദാതാവ് ഒന്നാണെന്നു പറയുന്നത്.
നിങ്ങൾ മനസ്സിലാക്കുന്നുണ്ട് കൽപ-കൽപം സംഗമത്തിൽ തന്നെയാണ് ദേവീ-ദേവതാ
ധർമ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നത്. നിങ്ങൾ പുരുഷോത്തമരായി മാറുന്നു. വേറെ ഒരു
ജോലിയും ചെയ്യുന്നില്ല. ഗതി-സദ്ഗതിയുടെ ദാതാവും ഒന്നാണെന്ന് പാടാറുമുണ്ട്. ഇത്
ബാബയുടെ തന്നെ മഹിമയാണ്. ഗതിയും-സദ്ഗതിയും സംഗമത്തിൽ തന്നെയാണ് ഉണ്ടാകുന്നത്.
സംഗമയുഗത്തിൽ ഒരു ധർമ്മമാണുള്ളത്. ഇതും മനസ്സിലാക്കേണ്ട കാര്യമല്ലേ. എന്നാൽ
ഇതിനുള്ള ബുദ്ധി ആരാണ് നൽകുക? നിങ്ങൾ മനസ്സിലാക്കുന്നുണ്ട് ബാബ തന്നെയാണ് വന്ന്
യുക്തി പറഞ്ഞു തരുന്നത.് ആർക്കാണ് ശ്രീമതം നൽകുന്നത്? ആത്മാക്കൾക്ക്. ബാബ
അച്ഛനുമാണ്, സത്ഗുരുവുമാണ്, ടീച്ചറുമാണ്. ജ്ഞാനമാണ് പഠിപ്പിക്കുന്നത്. ബാക്കി
എല്ലാ ഗുരുക്കൻമാരും ഭക്തി തന്നെയാണ് പഠിപ്പിക്കുന്നത്. ബാബയുടെ ജ്ഞാനത്താൽ
നിങ്ങളുടെ സദ്ഗതിയുണ്ടാകുന്നു. പിന്നീട് ഈ പഴയ ലോകത്തിൽ നിന്ന് തിരിച്ചുപോകുന്നു.
ഇത് നിങ്ങളുടെ പരിധിയില്ലാത്ത സന്യാസം കൂടിയാണ്. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇപ്പോൾ നിങ്ങളുടെ 84 ജന്മങ്ങളുടെ ചക്രം
പൂർത്തിയായിക്കഴിഞ്ഞു. ഇപ്പോൾ ഈ ലോകം നശിക്കാനുള്ളതാണ്. ആർക്കെങ്കിലും രോഗം
സീരിയസ്സാണെങ്കിൽ പറയും ഇവർ പോകാൻ സമയമായി എന്ന്, അവരെ എന്തിന് ചിന്തിക്കണം.
ശരീരം ഇല്ലാതാകും. ബാക്കി ആത്മാവ് ചെന്ന് മറ്റൊരു ശരീരമെടുക്കുന്നു. പ്രതീക്ഷ
ഇല്ലാതാകുന്നു. ബംഗാളിൽ പ്രതീക്ഷയില്ലെന്നു കാണുമ്പോൾ പ്രാണൻ ശരീരത്തിൽ നിന്നും
പോകാനായി ഗംഗയിൽ ചെന്ന് മുക്കുന്നു. മൂർത്തികളുടെ പൂജ ചെയ്ത് പിന്നീട് ചെന്ന്
മുങ്ങിക്കോ...മുങ്ങിക്കോ എന്ന് പറയുന്നു...ഇപ്പോൾ ഈ മുഴുവൻ ലോകവും
മുങ്ങിപ്പോകുമെന്ന് നിങ്ങൾക്കറിയാം. വെളളപ്പൊക്കം വരും, തീപിടിക്കും, മനുഷ്യർ
പട്ടിണികിടന്ന് മരിക്കും. ഈ അവസ്ഥകളെല്ലാം വരണം. ഭൂമികുലുക്കത്തിൽ
കെട്ടിടങ്ങളെല്ലാം വീണുപോകും. ഈ സമയം പ്രകൃതിക്ക് കോപം വരുമ്പോൾ എല്ലാറ്റിനെയും
നശിപ്പിക്കുന്നു. ഈ അവസ്ഥകളെല്ലാം മുഴുവൻ ലോകത്തിലും വരണം. അനേക
പ്രകാരത്തിലുള്ള മരണങ്ങൾ സംഭവിക്കുന്നു. ബോംബുകളിലും വിഷം നിറച്ചിട്ടുണ്ട്. അൽപം
വിഷവാതകം വരുന്നതിലൂടെ തന്നെ ബോധം പോകുന്നു. ഇത് എന്തെല്ലാമാണ് സംഭവിക്കാൻ
പോകുന്നതെന്ന് നിങ്ങൾ കുട്ടികൾക്കറിയാം. ഇതെല്ലാം ആരാണ് ചെയ്യിപ്പിക്കുന്നത്?
ബാബ ഒന്നും ചെയ്യിപ്പിക്കുന്നില്ല. ഇത് ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ആരെയും
കുറ്റം പറയാൻ സാധിക്കില്ല. ഡ്രാമയുടെ പ്ലാൻ അങ്ങനെ ഉണ്ടാക്കിയിരിക്കുകയാണ്. പഴയ
ലോകം പിന്നീട് തീർച്ചയായും പുതിയ ലോകമായി മാറും. പ്രകൃതിക്ഷോഭങ്ങൾ വരും.
വിനാശമുണ്ടാവുക തന്നെ വേണം. ഈ പഴയ ലോകത്തോട് ബുദ്ധിയുടെ യോഗത്തെ ഇല്ലാതാക്കുക,
ഇതിനെയാണ് പരിധിയില്ലാത്ത സന്യാസമെന്നു പറയുന്നത്.
ഇപ്പോൾ നിങ്ങൾ പറയും, നമുക്ക് ഈ വഴി പറഞ്ഞു തന്ന സത്ഗുരു ആഹാ!. കുട്ടികൾക്കും
മനസ്സിലാക്കിക്കൊടുക്കുന്നുണ്ട്-ബാബയെ നിന്ദിക്കുന്ന തരത്തിലുള്ള ഒരു
പെരുമാറ്റവുമുണ്ടാകരുത്. നിങ്ങൾ ഇവിടെ ജീവിച്ചിരിക്കെ മരിക്കുകയാണ്. ദേഹത്തെ
ഉപേക്ഷിച്ച് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കുന്നു. ദേഹത്തിൽ നിന്ന് വേറിട്ട
ആത്മാവായി മാറി ബാബയെ ഓർമ്മിക്കണം. ഇവർ വളരെ നല്ലതാണ് പറയുന്നത് ആഹാ സത്ഗുരു ആഹാ!...
പാരലൗകിക സത്ഗുരുവിനെത്തന്നെയാണ് ആഹാ ആഹാ എന്നു പറയുന്നത്. ലൗകിക ഗുരുക്കൻമാർ
ഒരുപാടുണ്ട്. സത്യം-സത്യമായ സത്ഗുരു ഒന്നു മാത്രമേയുള്ളൂ, ഭക്തിമാർഗ്ഗത്തിലും
ബാബയാകുന്ന സത്ഗുരുവിന്റെ പേരാണ് തുടർന്നുകൊണ്ടേവരുന്നത്. മുഴുവൻ സൃഷ്ടിയുടെ
അച്ഛൻ ഒന്നു തന്നെയാണ്. പുതിയ സൃഷ്ടിയുടെ സ്ഥാപന എങ്ങനെയാണുണ്ടാകുന്നത്, ഇതും
ആർക്കുമറിയില്ല. പ്രളയമുണ്ടായി പിന്നീട് ആലിലയിൽ ശ്രീകൃഷ്ണൻ വന്നു എന്ന്
ശാസ്ത്രങ്ങളിലെല്ലാം കാണിക്കുന്നുണ്ട്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ആലിലയിൽ
എങ്ങനെ വരും. കൃഷ്ണന്റെ മഹിമ ചെയ്യുന്നതിലൂടെ ഒരു പ്രയോജനവുമില്ല. നിങ്ങളെ ഇപ്പോൾ
കയറുന്ന കലയിലേക്കു കൊണ്ടുപോകുന്നതിനുവേണ്ടി സത്ഗുരുവിനെ ലഭിച്ചിരിക്കുകയാണ്.
പറയാറില്ലേ നിങ്ങളുടെ കയറുന്ന കലയിലൂടെ എല്ലാവരുടെയും നന്മയുണ്ടാകുന്നു. അതിനാൽ
ആത്മീയ അച്ഛൻ ആത്മാക്കൾക്ക് ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്. ആത്മാവ് 84
ജന്മങ്ങളും എടുത്തു. ഓരോ ജന്മത്തിലും നാമ-രൂപം വേറെയായിരിക്കും. ഇന്നയാൾ 84
ജന്മമെടുത്തു എന്നു പറയില്ല. ആത്മാവാണ് 84 ജന്മം എടുക്കുന്നത്. ശരീരം
മാറിക്കൊണ്ടേയിരിക്കുന്നു. നിങ്ങളുടെ ബുദ്ധിയിൽ ഈ കാര്യങ്ങളെല്ലാം ഉണ്ട്. മുഴുവൻ
ജ്ഞാനവും ബുദ്ധിയിൽ ഉണ്ടായിരിക്കണം. ആര് വന്നാലും അവർക്ക്
മനസ്സിലാക്കിക്കൊടുക്കണം. തുടക്കത്തിൽ ദേവീ-ദേവതകളുടെ രാജ്യമായിരുന്നു, പിന്നീട്
മദ്ധ്യത്തിൽ രാവണരാജ്യം വന്നു. ഏണിപ്പടി ഇറങ്ങിക്കൊണ്ടേയിരുന്നു. സത്യയുഗത്തിൽ
സതോപ്രധാനം പിന്നീട് സതോ, രജോ തമോയിലൂടെ ഇറങ്ങുന്നു. ചക്രം
ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ചിലരെല്ലാം പറയും ബാബക്ക് നമ്മളെ 84 ജന്മങ്ങളുടെ
ചക്രത്തിലേക്കു കൊണ്ടുവരേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ. എന്നാൽ ഈ സൃഷ്ടി ചക്രം
അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്, ഇതിന്റെ ആദി-മദ്ധ്യ അന്ത്യത്തെക്കുറിച്ചറിയണം.
മനുഷ്യരായിട്ട് അറിയുന്നില്ല എങ്കിൽ അവർ നാസ്തികരാണ്. അറിയുന്നതിലൂടെ നിങ്ങൾക്ക്
എത്ര ഉയർന്ന പദവി പ്രാപ്തമാകുന്നു. ഈ പഠിപ്പ് എത്ര ഉയർന്നതാണ്. വലിയ പരീക്ഷ
പാസാകുന്നവരുടെ മനസ്സിൽ സന്തോഷമുണ്ടാകാറുണ്ടല്ലോ. നമ്മൾ വലുതിലും വലിയ പദവി
പ്രാപ്തമാക്കും. നിങ്ങൾക്കറിയാം ഈ ലക്ഷ്മീ-നാരായണൻമാർ പൂർവ്വ ജന്മത്തിൽ പഠിച്ച്
പിന്നീടാണ് മനുഷ്യനിൽ നിന്ന് ദേവതയായി മാറിയത്.
ഈ പഠിപ്പിലൂടെയാണ് സത്യയുഗീ രാജധാനി സ്ഥാപിക്കപ്പെടുന്നത്. പഠിപ്പിലൂടെ എത്ര
ഉയർന്ന പദവിയാണ് ലഭിക്കുന്നത്. അത്ഭുതമല്ലേ. വലിയ-വലിയ ക്ഷേത്രങ്ങൾ
ഉണ്ടാക്കുന്നവരോടും അഥവാ വലിയ -വലിയ വിദ്വാൻമാരോടും ചോദിക്കൂ, ഈ
ലക്ഷ്മീ-നാരായണൻമാർ സത്യയുഗത്തിന്റെ തുടക്കത്തിൽ എങ്ങനെയാണ് ജന്മമെടുത്തത് എന്ന്,
അപ്പോൾ പറയാൻ സാധിക്കില്ല. നിങ്ങൾക്കറിയാം ഇത് ഗീതയുടെ തന്നെ രാജയോഗമാണ്. ഗീത
പഠിച്ചു വന്നു എന്നാൽ അതിലൂടെ ഒരു പ്രയോജനവുമില്ല. ഇപ്പോൾ നിങ്ങൾക്ക് ബാബ
ഇരുന്ന് കേൾപ്പിക്കുകയാണ്. നിങ്ങൾ പറയുന്നു ബാബാ നമ്മൾ ബാബയുമായി 5000 വർഷം
മുമ്പും കണ്ടുമുട്ടിയിട്ടുണ്ടായിരുന്നു. എന്തിനാണ് കണ്ടുമുട്ടിയത്?
സ്വർഗ്ഗത്തിന്റെ സമ്പത്തെടുക്കാൻ. ലക്ഷ്മീ-നാരായണനായി മാറുന്നതിനുവേണ്ടി.
ചെറിയവരും, വലിയവരും, വൃദ്ധരുമെല്ലാം വരുന്നുണ്ട്, അവർ തീർച്ചയായും
പഠിച്ചിട്ടാണ് വരുന്നത്. ലക്ഷ്യം തന്നെ ഇതാണ്. സത്യ നാരായണന്റെ സത്യമായ കഥയല്ലേ.
ഇതും നിങ്ങൾ മനസ്സിലാക്കുന്നുണ്ട്, രാജ്യഭാഗ്യം സ്ഥാപിക്കപ്പെടുകയാണ്. നല്ല
രീതിയിൽ ആരാണോ മനസ്സിലാക്കുന്നത് അവർക്ക് ആന്തരീകമായ സന്തോഷമുണ്ടാകും. ബാബ
ചോദിക്കും രാജ്യഭാഗ്യം പ്രാപ്തമാക്കാനുള്ള ധൈര്യമുണ്ടല്ലോ? പറയും ബാബാ
എന്തുകൊണ്ടില്ല, നമ്മൾ പഠിക്കുന്നതു തന്നെ നരനിൽ നിന്ന് നാരായണനായി മാറാനാണ്.
ഇത്രയും സമയം നമ്മൾ സ്വയത്തെ ദേഹമാണെന്ന് മനസ്സിലാക്കിയാണ് ഇരുന്നത് ഇപ്പോൾ ബാബ
നമുക്ക് ശരിയായ വഴി പറഞ്ഞുതന്നു. ദേഹി-അഭിമാനിയാകാൻ പരിശ്രമമുണ്ട്. ഇടക്കിടക്ക്
തന്റെ നാമ-രൂപത്തിൽ കുടുങ്ങിപ്പോകുന്നു. ബാബ പറയുന്നു ഈ നാമ-രൂപത്തിൽ നിന്ന്
വേറിട്ടവരാകണം. ഇപ്പോൾ ആത്മാവ് എന്നതും പേരു തന്നെയല്ലേ. ബാബയാണ് സുപ്രീം
പരമപിതാവ്, ലൗകിക അച്ഛനെ പരമപിതാവെന്നു പറയില്ല. പരമം എന്ന പദം ഒരേയൊരു ബാബക്കു
മാത്രമാണ് നൽകിയിട്ടുള്ളത്. ആഹാ ഗുരു എന്നും ബാബയെത്തന്നെയാണ് പറയുന്നത്.
നിങ്ങൾക്ക് സിക്ക്കാർക്കും മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഗുരു
ഗ്രന്ഥ്സാഹേബ് എന്ന പുസ്തകത്തിൽ എല്ലാം വർണ്ണിച്ചിട്ടുണ്ട്. ജപ സാഹേബ് സുഖമണി
എന്ന ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളത് പോലെ മറ്റൊരു ശാസ്ത്രത്തിലും ഇത്രയും
വർണ്ണിച്ചിട്ടില്ല. ഈ രണ്ടു വാക്കുകൾ തന്നെയാണ് വലുത് . ബാബ പറയുന്നു- സാഹേബിനെ
ഓർമ്മിക്കൂ എന്നാൽ നിങ്ങൾക്ക് 21 ജന്മത്തേക്ക് സുഖം ലഭിക്കും. ഇതിൽ
സംശയിക്കേണ്ട കാര്യമേയില്ല. ബാബ വളരെ സഹജമായാണ് മനസ്സിലാക്കിത്തരുന്നത്. എത്ര
ഹിന്ദുക്കളാണ് മതം മാറി സിക്കുകാരായി മാറിയിരിക്കുന്നത്.
നിങ്ങൾ മനുഷ്യർക്ക് വഴി പറഞ്ഞു കൊടുക്കുന്നതിനുവേണ്ടി എത്ര ചിത്രങ്ങളാണ്
ഉണ്ടാക്കാറുള്ളത്. എത്ര സഹജമായി മനസ്സിലാക്കാൻ സാധിക്കും.നിങ്ങൾ ആത്മാവാണ്,
പിന്നീടാണ് ഭിന്ന-ഭിന്ന ധർമ്മങ്ങളിലേക്കു വന്നത്. ഇത് വ്യത്യസ്തമായ ധർമ്മങ്ങളുടെ
വൃക്ഷമാണ്. ക്രിസ്തു എങ്ങനെയാണ് വരുന്നത് എന്ന് മറ്റാർക്കും അറിയില്ല. ബാബ
മനസ്സിലാക്കിത്തന്നിരുന്നു-പുതിയ ആത്മാവിന് കർമ്മഭോഗം ഉണ്ടാകില്ല.
ക്രിസ്തുവിന്റെ ആത്മാവ് ശിക്ഷയനുഭവിക്കാനായി വികർമ്മങ്ങളൊന്നും
ചെയ്തിട്ടില്ലല്ലോ . ആ ആത്മാവ് സതോപ്രധാനമായാണ് വരുന്നത്, ആരിലാണോ ചെന്നു
പ്രവേശിക്കുന്നത് ആ ശരീരത്തെയാണ് കുരിശിൽ തറക്കുന്നത്, ക്രിസ്തുവിനെയല്ല.
ക്രിസ്തു ചെന്ന് മറ്റൊരു ജന്മമെടുത്ത് വലിയ പദവി പ്രാപ്തമാക്കുന്നു.
പോപ്പിന്റെയും ചിത്രങ്ങളുണ്ട്. ഈ സമയം ഈ മുഴുവൻ ലോകത്തിലുള്ളവരും കാൽക്കാശിന്
വിലയില്ലാത്തവരാണ്. നിങ്ങളും അങ്ങനെയായിരുന്നു. ഇപ്പോൾ നിങ്ങൾ സമ്പന്നരും
മൂല്യമുള്ളവരുമായി മാറുകയാണ്. അവരുടെ അവകാ ശികളും അവസാനം അനുഭവിക്കുകയുല്ല.
നിങ്ങൾ നിങ്ങളുടെ കൈ നിറച്ചിട്ടാണ് കൊണ്ടുപോകുന്നത്, ബാക്കി എല്ലാവരും വെറും
കൈയ്യോടെയാണ് പോവുക. നിങ്ങൾ നിറക്കാൻ വേണ്ടിത്തന്നെയാണ് പഠിക്കുന്നത്. കൽപം
മുൻപ് വന്നിട്ടുള്ളവർ ആരാണോ അവർ മാത്രമേ വരികയുള്ളൂ. അൽപമെങ്കിലും കേട്ടാൽ മതി,
വരും. എല്ലാവർക്കും ഒന്നിച്ച് കാണാനൊന്നും സാധിക്കില്ല. നിങ്ങൾ ഒരുപാട് പ്രജകളെ
ഉണ്ടാക്കുന്നുണ്ട്, ബാബക്ക് എല്ലാവരെയൊന്നും കാണാൻ സാധിക്കില്ലല്ലോ. അൽപം
കേട്ടാൽപ്പോലും പ്രജകൾ ഉണ്ടായിക്കൊണ്ടേയിരിക്കും. നിങ്ങൾക്ക് എണ്ണാൻ പോലും
സാധിക്കില്ല. നിങ്ങൾ കുട്ടികൾ സേവനത്തിലാണ്, ബാബയും സേവനത്തിലാണ്. ബാബക്ക്
സേവനമില്ലാതെ ഇരിക്കാൻ സാധിക്കില്ല. ദിവസവും അതിരാവിലെ സേവനം ചെയ്യാൻ വരുന്നു.
സത്സംഗവും രാവിലെ തന്നെയാണ് ചെയ്യുന്നത്. ആ സമയം എല്ലാവർക്കും സമയമുണ്ട്. ബാബ
പറയുന്നു നിങ്ങൾ കുട്ടികൾക്ക് വീട്ടിൽ നിന്ന് അതിരാവിലെയും രാത്രിയും വരാൻ
പറ്റില്ല, എന്തുകൊണ്ടെന്നാൽ ദിവസന്തോറും ലോകം മോശമായിക്കൊണ്ടിരിക്കുകയാണ്
അതുകൊണ്ട് ഓരോ ഇടവഴിയിലും അടുത്തടുത്തായി സെന്ററുകൾ ഉണ്ടായിരിക്കണം, അപ്പോൾ
വീട്ടിൽ നിന്നിറങ്ങിയാൽ സെന്ററിൽ എത്താം, എളുപ്പമാകും.നിങ്ങളുടെ
വൃദ്ധിയുണ്ടാകുമ്പോൾ രാജധാനി സ്ഥാപിക്കപ്പെടും. ബാബ സഹജമായാണ്
മനസ്സിലാക്കിത്തരുന്നത്. ഇത് രാജയോഗത്തിലൂടെയാണ് സ്ഥാപിക്കപ്പെടുന്നത്. ബാക്കി
ഈ ലോകമൊന്നും ഉണ്ടായിരിക്കുകയില്ല. പ്രജകൾ എത്രയാണ് ഉണ്ടാകുന്നത്.
മാലയുമുണ്ടാക്കണം. അനേകരുടെ സേവനം ചെയ്ത് തനിക്കുസമാനമാക്കി മാറ്റുന്നവരാണ്
മുഖ്യമായിട്ടുള്ളത്, അവർ തന്നെയാണ് മാലയിലെ മുത്തായി മാറുന്നത്. മനുഷ്യർ മാല
ജപിക്കാറുണ്ട് എന്നാൽ അർത്ഥമൊന്നും മനസ്സിലാക്കാറില്ല. പല ഗുരുക്കൻമാരും ബുദ്ധി
അതിൽ മുഴുകുന്നതിനുവേണ്ടി മാല ജപിക്കാൻ കൊടുക്കാറുണ്ട്. കാമം മഹാശത്രുവാണ്,
ദിവസന്തോറും വളരെ കടുത്തതായി മാറുക തന്നെ ചെയ്യും. തമോപ്രധാനമായി
മാറിക്കൊണ്ടേയിരിക്കുന്നു. ഈ ലോകം വളരെ അഴുക്കു നിറഞ്ഞതാണ്. ബാബയോട് ഒരുപാട്
പേർ പറയുന്നുണ്ട് ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് ഉടനെ സത്യയുഗത്തിലേക്ക്
കൊണ്ടുപോകൂ. ബാബ പറയുന്നു ക്ഷമയോടെയിരിക്കൂ, സ്ഥാപന നടക്കുക തന്നെവേണം. ഇത്
ആദരിക്കലാണ് . ഈ സൽക്കാരം തന്നെ നിങ്ങളെ കൊണ്ടുപോകും. ഇതും
മനസ്സിലാക്കിത്തന്നിട്ടുണ്ട് നിങ്ങൾ ആത്മാക്കൾ വന്നത് പരംധാമത്തിൽ നിന്നാണ്
വീണ്ടും അവിടേക്കു തന്നെ പേകണം, പിന്നീട് പാർട്ട് അഭിനയിക്കാനായി വീണ്ടും വരും
. അതിനാൽ പരംധാമത്തെ ഓർമ്മിക്കണം. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ എന്നാൽ
വികർമ്മം വിനാശമാകും. ഈ സന്ദേശം തന്നെ എല്ലാവർക്കും കൊടുക്കണം മറ്റൊരു സന്ദേശകരോ
വഴികാട്ടിയോ ഇല്ല. മറ്റു വഴികാട്ടികളെല്ലാം മുക്തിധാമത്തിൽ നിന്ന് താഴേക്കാണ്
കൊണ്ടുപോകുന്നത്. പിന്നീട് അവർക്ക് ഏണിപ്പടി താഴേക്കിറങ്ങുക തന്നെ വേണം.
പൂർണ്ണമായി തമോപ്രധാനമായി മാറുമ്പോഴാണ് ബാബ വന്ന് എല്ലാവരെയും സതോപ്രധാനമാക്കി
മാറ്റുന്നത്. നിങ്ങൾ കാരണം എല്ലാവർക്കും തിരിച്ചുപോകേണ്ടി വരുന്നു
എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് പുതിയ ലോകം വേണമല്ലോ-ഇതും ഡ്രാമയിൽ ഉള്ളതാണ്.
കുട്ടികൾക്ക് വളരെയധികം ലഹരിയുണ്ടായിരിക്കണം. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
ദേഹത്തിന്റെ നാമ-രൂപത്തിൽ നിന്നും വേറിട്ട് ദേഹീ-അഭിമാനിയായി മാറണം.
സത്ഗുരുവിന്റെ നിന്ദയുണ്ടാകുന്ന തരത്തിലുള്ള പെരുമാറ്റമൊന്നുമുണ്ടാകരുത്.
2. മാലയിലെ മുത്തായി
മാറുന്നതിനു വേണ്ടി അനേകരെ തനിക്കു സമാനമാക്കി മാറ്റാനുള്ള സേവനം ചെയ്യണം.
ആന്തരീക സന്തോഷത്തിൽ ഇരിക്കണം നമ്മൾ രാജ്യഭാഗ്യമെടുക്കാൻ വേണ്ടി പഠിക്കുകയാണ്.
ഇത് നരനിൽ നിന്ന് നാരായണനായി മാറുന്നതിനുള്ള പഠിപ്പാണ്.
വരദാനം :-
നിരന്തരമായ
ഓർമ്മയിലൂടെ അവിനാശി സമ്പാദ്യത്തെ ശേഖരിക്കുന്ന സർവ്വഖജനാക്കളുടേയും അധികാരിയായി
ഭവിക്കട്ടെ.
നിരന്തരമായ ഓർമ്മയിലൂടെ
ഓരോ ചുവടിലും സമ്പാദ്യം ശേഖരിക്കുകയാണെങ്കിൽ സുഖം ശാന്തി ആനന്ദം പ്രേമം എന്നീ
എല്ലാ ഖജനാവുകളും അധികാരരൂപത്തിൽ അനുഭവം ചെയ്യാനാകും. ഒരുവിധത്തിലുമുള്ള
വിഷമതകളും ഉണ്ടാകില്ല. സംഗമയുഗത്തിൽ ബ്രാഹ്മണർക്ക് ഒരു കഷ്ടവും
ഉണ്ടാകില്ല.ഏതെങ്കിലും വിഷമതകൾ ഉണ്ടാവുകയാണെങ്കിൽത്തന്നെ അത് ബാബയുടെ ഓർമ്മ
വരുത്താനായിരിക്കും. എങ്ങിനെയാണോ റോസാപുഷ്പത്തിനൊപ്പമുള്ള മുള്ളുകൾ അതിന്
സുരക്ഷക്ക് വഴിയൊരുക്കുന്നത് അതുപോലെ ഈ ബുദ്ധിമുട്ടുകൾ ബാബയുടെ ഓർമ്മയെ കൂടുതൽ
ശക്തമാക്കാനുള്ള നിമിത്തമായി മാറുന്നു.
സ്ലോഗന് :-
സ്നേഹരൂപത്തിന്റെ അനുഭവം കേൾപ്പിക്കാറുണ്ടല്ലോ, ഇനി ശക്തി രൂപത്തിന്റെ
അനുഭവങ്ങളും കേൾപ്പിക്കാൻ തുടങ്ങൂ.
അവ്യക്തസൂചന- ഇപ്പേൾ
സമ്പന്നവും കർമ്മാതീതവുമായി മാറാനുള്ള ദൃഢസങ്കൽപം എടുക്കൂ
എങ്ങിനെയാണോ ബ്രഹ്മാബാബ
അവസാനസമയത്ത് തന്റെ കർമ്മാതീത സ്റ്റേജിൽ എത്തിയത് അപ്പോൾ ആശീർവാദങ്ങൾ നൽകുന്ന
പാർട്ടാണ് ഉണ്ടായിരുന്നത്.അന്ന് ബാലൻസിന്റേയും ബ്ലെസ്സിങ്ങിന്റേയും അത്ഭുതങ്ങൾ
കണ്ടിരുന്നു. അതുപോലെ ബ്രഹ്മാബാബയുടെ ചുവടുകളെ പിൻതുടരൂ. ഇതുതന്നെയാണ് സഹജവും
ശക്തിശാലിയുമായ സേവനം. ഇപ്പോൾ കണ്ണുകളിലൂടെയോ, നെറ്റിത്തടത്തിലൂടെയോ ആശീർവാദങ്ങൾ
നൽകുക എന്നതാണ് വിശേഷആത്മാക്കളുടെ പാർട്ട്.