മധുരമായ കുട്ടികളേ -
നിങ്ങളുടെ ദുഃഖത്തിന്റെ ദിനങ്ങൾ ഇപ്പോൾ പൂർത്തിയായിക്കഴിഞ്ഞു. അപ്രാപ്തമായി ഒരു
വസ്തുവസ്തുപോലും ഇല്ലാത്ത ലോകത്തേക്കാണ് നിങ്ങൾ പോകുന്നത്.
ചോദ്യം :-
ഏത് രണ്ട് വാക്കുകളുടെ രഹസ്യം നിങ്ങളുടെ ബുദ്ധിയിൽ ഉള്ളതുകാരണം പഴയ ലോകത്തോട്
പരിധിയില്ലാത്ത വൈരാഗ്യമുണ്ടാകുന്നു?
ഉത്തരം :-
ഇറങ്ങുന്ന
കലയുടെയും കയറുന്ന കലയുടെയും രഹസ്യം നിങ്ങളുടെ ബുദ്ധിയിലുണ്ട്. നിങ്ങൾക്കറിയാം
പകുതി കല്പം നമ്മൾ ഇറങ്ങിക്കൊണ്ടേ ഇരുന്നു, ഇപ്പോൾ കയറുന്നതിന്റെ സമയമാണ്. ബാബ
വന്നിരിക്കുകയാണ് നരനിൽ നിന്നും നാരായണനാക്കി മാറ്റുന്നതിന്റെ സത്യമായ ജ്ഞാനം
നൽകാൻ. നമ്മളെ സംബന്ധിച്ച് ഇപ്പോൾ കലിയുഗം പൂർത്തിയായിക്കഴിഞ്ഞു, പുതിയ
ലോകത്തേക്കു പോകണം അതിനാൽ ഈ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമാണുള്ളത്.
ഗീതം :-
ക്ഷമയോടെ
ഇരിക്കൂ മനുഷ്യാ....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടു. ആത്മീയ അച്ഛൻ ഇരുന്ന് മനസ്സിലാക്കി
തരുകയാണ്- ഈ ഒരേ ഒരു പുരുഷോത്തമ സംഗമയുഗത്തിലാണ് കല്പ-കല്പം ബാബ വന്ന് ആത്മീയ
കുട്ടികളെ പഠിപ്പിക്കുന്നത്. രാജയോഗം പഠിപ്പിക്കുന്നു. ബാബ ആത്മീയ കുട്ടികളോട്
പറയുന്നു മനുഷ്യാ അർത്ഥം ആത്മാവ്, അല്ലയോ ആത്മാവേ ക്ഷമയോടെയിരിക്കൂ.
ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഈ ശരീരത്തിന്റെ അധികാരി ആത്മാവാണ്. ആത്മാവാണ്
പറയുന്നത് - ഞാൻ അവിനാശീ ആത്മാവാണെന്ന്, എന്റെ ഈ ശരീരം വിനാശിയാണ്. ആത്മീയ അച്ഛൻ
പറയുന്നു -ഞാൻ ഒരു തവണ കല്പത്തിലെ സംഗമത്തിൽ വന്ന് നിങ്ങൾ കുട്ടികൾക്ക് ധൈര്യം
നൽകുന്നു, ഇപ്പോൾ സുഖത്തിന്റെ ദിനങ്ങൾ വരാൻപോകുകയാണ്. ഇപ്പോൾ നിങ്ങൾ
ദുഃഖധാമമാകുന്ന ഘോരമായ നരകത്തിലാണ്. നിങ്ങൾ മാത്രമല്ല എന്നാൽ മുഴുവൻ ലോകവും
ഘോരമായ നരകത്തിലാണ്, ആരെല്ലാമാണോ എന്റെ കുട്ടികളായി മാറിയിരിക്കുന്നത്, ഘോരമായ
നരകത്തിൽ നിന്നും സ്വർഗ്ഗത്തിലേക്കു പോയിക്കൊണ്ടിരിക്കുകയാണ്. സത്യയുഗം,
ത്രേതായുഗം, ദ്വാപരയുഗം കടന്നുപോയി. കലിയുഗവും നിങ്ങളെ സംബന്ധിച്ച് കടന്നുപോയി.
നിങ്ങൾക്ക് ഇപ്പോൾ പുരുഷോത്തമ സംഗമയുഗമാണ,് ഇപ്പോൾ നിങ്ങൾ തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമായി മാറുന്നു. ആത്മാവ് സതോപ്രധാനമായി മാറിക്കഴിഞ്ഞാൽ മാത്രമെ ഈ ശരീരവും
ഉപേക്ഷിക്കുകയുള്ളൂ. സതോപ്രധാനമായ ആത്മാവിന് സത്യയുഗത്തിൽ പുതിയ ശരീരം വേണം.
അവിടെ എല്ലാം പുതിയതായിരിക്കും. ബാബ പറയുന്നു, കുട്ടികളേ ഇപ്പോൾ ദുഃഖധാമത്തിൽ
നിന്ന് സുഖധാമത്തിലേക്കു പോകണം, അതിനുവേണ്ടി പുരുഷാർത്ഥം ചെയ്യണം. സുഖധാമത്തിൽ
ഈ ലക്ഷ്മീ- നാരായണന്റെ രാജ്യഭരണമായിരുന്നു. നിങ്ങൾ നരനിൽ നിന്ന് നാരായണനായി
മാറാനുള്ള പുരുഷാർത്ഥം ചെയ്യുകയാണ്. ഇത് സത്യമായ നരനിൽ നിന്നും നാരായണനായി
മാറാനുള്ള ജ്ഞാനമാണ്. ഭക്തിമാർഗ്ഗത്തിൽ ഓരോ പൗർണമി മാസത്തിലും കഥ കേട്ടു വന്നു,
എന്നാൽ അത് ഭക്തിമാർഗ്ഗം തന്നെയാണ്. അതിനെ സത്യമായ മാർഗ്ഗമെന്നു പറയില്ല,
ജ്ഞാനമാർഗ്ഗമാണ് സത്യമായ മാർഗ്ഗം. നിങ്ങൾ ഏണിപ്പടി ഇറങ്ങി-ഇറങ്ങി അസത്യമായ
രാജ്യത്തിലേക്കു വരുകയാണ്. ഇപ്പോൾ നിങ്ങൾക്കറിയാം സത്യമായ ബാബയിൽ നിന്നും നമ്മൾ
ഈ ജ്ഞാനം പ്രാപ്തമാക്കി 21 ജന്മത്തേക്ക് ദേവി-ദേവതയായി മാറും. നമ്മൾ
തന്നെയായിരുന്നു, പിന്നീട് ഏണിപ്പടി ഇറങ്ങി വന്നു. ഇറങ്ങുന്ന കലയുടെയും കയറുന്ന
കലയുടെയും രഹസ്യം നിങ്ങളുടെ ബുദ്ധിയിലാണ് ഉള്ളത്. വിളിക്കുന്നുമുണ്ട് അല്ലയോ
ബാബാ, ഞങ്ങളെ വന്ന് പാവനമാക്കി മാറ്റൂ എന്ന്. ഒരു ബാബ തന്നെയാണ് പാവനമാക്കി
മാറ്റുന്നത്. ബാബ പറയുന്നു- കുട്ടികളേ, നിങ്ങൾ സത്യയുഗത്തിൽ വിശ്വത്തിന്റെ
അധികാരികളായിരുന്നു. ഒരുപാട് ധനവാൻമാരും, ഒരുപാട് സുഖികളുമായിരുന്നു. ഇപ്പോൾ
ബാക്കി കുറച്ചു സമയം മാത്രമെ ബാക്കിയുള്ളൂ. പഴയ ലോകത്തിന്റെ വിനാശം മുന്നിൽ
നിൽക്കുകയാണ്. പുതിയ ലോകത്തിൽ ഒരു ഭാഷ, ഒരു രാജ്യമായിരുന്നു. അതിനെയാണ് അദ്വൈത
രാജ്യമെന്നു പറയുന്നത്. ഇപ്പോൾ എത്ര ദ്വൈതമാണ്. അനേക ഭാഷകളുണ്ട്. മനുഷ്യരുടെ
വൃക്ഷം എങ്ങനെയാണോ വളർച്ച പ്രാപിക്കുന്നത്, ഭാഷകളുടെയും വൃക്ഷം വൃദ്ധി
പ്രാപിക്കുകയാണ്. പിന്നീട് ഒരു ഭാഷയായിരിക്കും. ലോകത്തിന്റെ
ചരിത്രവും-ഭൂമിശാസ്ത്രവും ആവർത്തിക്കപ്പെടുന്നു എന്ന മഹിമയുമുണ്ടല്ലോ.
മനുഷ്യരുടെ ബുദ്ധിയിൽ ഇരിക്കുന്നില്ല. ബാബ തന്നെയാണ് ദുഃഖത്തിന്റെ പഴയ ലോകത്തെ
പരിവർത്തനപ്പെടുത്തി സുഖത്തിന്റെ പുതിയ ലോകം സ്ഥാപിക്കുന്നത്. എഴുതിയിട്ടുമുണ്ട്
പ്രജാപിതാ ബ്രഹ്മാവിലൂടെ പവിത്രമായ ധർമ്മത്തിന്റെ സ്ഥാപന എന്ന്. ഇതാണ്
രാജയോഗത്തിന്റെ പഠിപ്പ്. ഗീതയിൽ എഴുതപ്പെട്ടിട്ടുള്ള ജ്ഞാനമേതാണോ, ബാബ
സന്മുഖത്ത് കേൾപ്പിച്ചത് ഏതാണോ, അത് പിന്നീട് മനുഷ്യർ ഭക്തിമാർഗ്ഗത്തിനുവേണ്ടി
എഴുതി, അതിലൂടെയാണ് നിങ്ങൾ ഇറങ്ങി വന്നത്. ഇപ്പോൾ ഭഗവാൻ നിങ്ങളെ മുകളിലേക്ക്
കയറുന്നതിനുവേണ്ടി പഠിപ്പിക്കുന്നു. ഭക്തിയെ പറയുന്നതു തന്നെ ഇറങ്ങുന്ന കലയുടെ
മാർഗ്ഗം എന്നാണ്. ജ്ഞാനമാണ് കയറുന്ന കലയുടെ മാർഗ്ഗം. ഇത് മനസ്സിലാക്കികൊടുക്കാൻ
നിങ്ങൾക്ക് പേടിക്കേണ്ട ആവശ്യമില്ല. ഒരുപക്ഷെ ഇങ്ങനെയുള്ളവരുമുണ്ട് ഈ
കാര്യങ്ങളെയൊന്നും മനസ്സിലാക്കാത്തതു കാരണം ക്രോധിക്കും, തർക്കിക്കും. എന്നാൽ
നിങ്ങൾക്ക് ആരോടും തർക്കിക്കേണ്ട ആവശ്യമില്ല. പറയൂ ശാസ്ത്രം, വേദം,
ഉപനിഷത്തുക്കൾ അഥവാ ഗംഗാ സ്നാനം ചെയ്യുക, തീർത്ഥസ്നാനങ്ങൾ മുതലായവ ചെയ്യുക
ഇതെല്ലാം ഭക്തിയുടെ കാലഘട്ടമാണ്. ഭാരതത്തിൽ വാസ്തവത്തിൽ രാവണനുമുണ്ട്,
അതിന്റെയാണ് കോലം കത്തിക്കുന്നത്. ശത്രുക്കളുടെ കോലമാണ് കത്തിക്കുന്നത്,
അല്പകാലത്തേക്കു വേണ്ടി. ഈ ഒരു രാവണന്റെ തന്നെ കോലമാണ് ഓരോ വർഷവും
കത്തിച്ചുവരുന്നത്. ബാബ പറയുന്നു, നിങ്ങൾ സ്വർണ്ണിമയുഗീ ബുദ്ധിയിൽ നിന്നും
കലിയുഗീ ബുദ്ധിയുള്ളവരായി മാറിയിരിക്കുന്നു. നിങ്ങൾ എത്ര സുഖികളായിരുന്നു. ബാബ
വരുന്നതു തന്നെ സുഖധാമത്തിന്റെ സ്ഥാപന ചെയ്യാനാണ്. പിന്നീട് ഭക്തിമാർഗ്ഗം
തുടങ്ങുമ്പോൾ ദുഃഖിയായി മാറുന്നു. പിന്നീട് സുഖദാതാവിനെ ഓർമ്മിക്കുന്നു, അതും
പേരിനു മാത്രം എന്തുകൊണ്ടെന്നാൽ ആ സുഖദാതാവിനെ അറിയുകയേയില്ല. ഗീതയിൽ പേര്
മാറ്റിയിരിക്കുകയാണ്. ആദ്യമാദ്യം നിങ്ങൾ ഇത് മനസ്സിലാക്കികൊടുക്കൂ, ഉയർന്നതിലും
ഉയർന്ന ഭഗവാൻ ഒന്നാണ്, ഓർമ്മിക്കേണ്ടതും ആ ഭഗവാനെ തന്നെയാണ്. ഒന്നിനെ മാത്രം
ഓർമ്മിക്കുന്നതിനെയാണ് അവ്യഭിചാരിയായ ഓർമ്മ, അവ്യഭിചാരിയായ ജ്ഞാനമെന്നു
പറയുന്നത്. നിങ്ങൾ ഇപ്പോൾ ബ്രാഹ്മണനായി മാറിക്കഴിഞ്ഞു അതിനാൽ ഭക്തി
ചെയ്യുന്നില്ല. നിങ്ങൾക്ക് ജ്ഞാനമുണ്ട്. ബാബയുടെ പഠിപ്പിലൂടെ നമ്മൾ ദേവതകളായി
മാറുന്നു. ദൈവീകമായ ഗുണങ്ങളും ധാരണ ചെയ്യണം അതിനാൽ ബാബ പറയുന്നു തന്റെ ചാർട്ട്
വെക്കൂ അപ്പോൾ അറിയാൻ സാധിക്കും നമ്മളിൽ എന്തെങ്കിലും ആസുരീയ അവഗുണങ്ങളുണ്ടോ
എന്ന്. ദേഹ-അഭിമാനമാണ് ആദ്യത്തെ അവഗുണം, പിന്നീട് ശത്രുവാണ് കാമം. കാമത്തിന്റെ
മേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ തന്നെയാണ് നിങ്ങൾ വിശ്വത്തെ ജയിച്ചവരായി
മാറുന്നത്. നിങ്ങളുടെ ഉദ്ദേശ്യം തന്നെ ഇതാണ്, ഈ ലക്ഷ്മീ-നാരായണന്റെ രാജ്യത്തിൽ
അനേക ധർമ്മങ്ങൾ ഉണ്ടായിരുന്നില്ല. സത്യയുഗത്തിൽ ദേവതകളുടെ തന്നെ രാജ്യമാണ്
ഉണ്ടാകുക. മനുഷ്യർ കലിയുഗത്തിലാണ്. അവരും മനുഷ്യരാണ്, എന്നാൽ ദൈവീക
ഗുണങ്ങളുള്ളവരാണ്. ഈ സമയം എല്ലാ മനുഷ്യരും ആസുരീയ ഗുണങ്ങളുള്ളവരാണ്. സത്യയുഗത്തിൽ
കാമമാകുന്ന മഹാശത്രു ഉണ്ടാകുന്നില്ല. ബാബ പറയുന്നു ഈ കാമമാകുന്ന ശത്രുവിന്റെ
മേൽ വിജയം പ്രാപ്തമാക്കുന്നതിലൂടെ നിങ്ങൾ വിശ്വത്തെ ജയിച്ചവരായി മാറും. അവിടെ
രാവണനുണ്ടാകുന്നില്ല. ഇതുപോലും മനുഷ്യർക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ല.
സ്വർണ്ണിമ യുഗത്തിൽ നിന്ന് ഇറങ്ങി-ഇറങ്ങി തമോപ്രധാനബുദ്ധിയുള്ളവരായി
മാറിയിരിക്കുകയാണ്. ഇപ്പോൾ വീണ്ടും സതോപ്രധാനമായി മാറണം. അതിനുവേണ്ടി ഒരേ ഒരു
മരുന്നാണ് ലഭിക്കുന്നത് - ബാബ പറയുന്നു, സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി
ബാബയെ ഓർമ്മിക്കൂ എന്നാൽ ജന്മ-ജന്മാന്തരങ്ങളുടെ പാപങ്ങൾ ഭസ്മമാകും. നിങ്ങൾ
ഇരിക്കുന്നത് പാപങ്ങളെ ഭസ്മമാക്കാനാണെങ്കിൽ ഇനി ഒരു പാപവും ചെയ്യാൻ പാടില്ല.
അല്ലെങ്കിൽ അത് നൂറിരട്ടിയായി മാറും. വികാരത്തിൽ പോയി എങ്കിൽ നൂറിരട്ടി ശിക്ഷ
ലഭിക്കും, പിന്നീട് അവർക്ക് കയറാൻ ബുദ്ധിമുട്ടാണ്. ആദ്യത്തെ നമ്പറിലെ ശത്രുവാണ്
കാമം. 5 നിലയിൽ നിന്നു വീണാൽ എല്ലുകളെല്ലാം പൊടിഞ്ഞുപോകും. മരിക്കാനും
സാധ്യതയുണ്ട്. മുകളിൽ നിന്ന് വീഴുന്നതിലൂടെ തികച്ചും തവിടുപൊടിയാവുന്നു. ബാബയോട്
പ്രതിജ്ഞ ചെയ്ത് കറുത്ത മുഖമാക്കി എങ്കിൽ ആസുരീയ ലോകത്തിലേക്കു പോയി. ഇവിടെ
നിന്നും മരിച്ചു. അവരെ ബ്രാഹ്മണൻ എന്നുമല്ല, ശൂദ്രനെന്നാണ് പറയുന്നത്.
ബാബ എത്ര സഹജമായാണ് മനസ്സിലാക്കി തരുന്നത്. ആദ്യം ഈ ലഹരി ഉണ്ടായിരിക്കണം. അഥവാ
കൃഷ്ണഭഗവാനുച്ചരിച്ചതാണെന്നാണ് കരുതുന്നതെങ്കിൽ, കൃഷ്ണനും തീർച്ചയായും
പഠിപ്പിച്ച് തനിക്കു സമാനമാക്കി മാറ്റുമായിരുന്നല്ലോ. എന്നാൽ കൃഷ്ണൻ ഭഗവാനാകാൻ
സാധ്യമല്ല. കൃഷ്ണൻ പുനർജന്മത്തിൽ വരുന്നുണ്ടല്ലോ. ബാബ പറയുന്നു ഞാൻ മാത്രമാണ്
പുനർജന്മത്തിൽ വരാത്തത്. രാധയും, കൃഷ്ണനും, ലക്ഷ്മീ-നാരായണൻ അഥവാ വിഷ്ണു ഒന്നു
തന്നെയാണ്. വിഷ്ണുവിന്റെ രണ്ടു രൂപങ്ങളാണ് ലക്ഷ്മീ-നാരായണനും ലക്ഷ്മീ-നാരായണന്റെ
തന്നെ കുട്ടിക്കാലമാണ് രാധയും-കൃഷ്ണനും. ബ്രഹ്മാവിന്റെയും രഹസ്യം മനസ്സിലാക്കി
തന്നിട്ടുണ്ട്- ബ്രഹ്മാ-സരസ്വതി തന്നെയാണ് ലക്ഷ്മീ-നാരായണനായി മാറുന്നത്. ഇപ്പോൾ
ട്രാൻസ്ഫറാകുകയാണ്. അവസാനത്തെ പേരാണ് ബ്രഹ്മാവെന്നു വെച്ചിരിക്കുന്നത്. ബാക്കി
ഈ ബ്രഹ്മാവ് നോക്കൂ തികച്ചും കലിയുഗത്തിലാണ്. ഈ ബ്രഹ്മാവ് തന്നെയാണ് പിന്നീട്
തപസ്യ ചെയ്ത് കൃഷണ്ൻ അഥവാ ലക്ഷ്മീ- നാരായണനായി മാറുന്നത്. വിഷ്ണു എന്നു
പറയുന്നതിലൂടെ അതിൽ രണ്ടുപേരും വരുന്നു. ബ്രഹ്മാവിന്റെ പുത്രിയാണ് സരസ്വതി. ഈ
കാര്യങ്ങൾ ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. 4 കൈകൾ ബ്രഹ്മാവിനും
കാണിക്കാറുണ്ട് എന്തുകൊണ്ടെന്നാൽ പ്രവർത്തി മാർഗ്ഗമല്ലേ. നിവൃത്തി
മാർഗ്ഗത്തിലുള്ളവർക്ക് ഈ ജ്ഞാനം നൽകാൻ സാധിക്കില്ല. നമുക്ക് പ്രാചീന രാജയോഗം
പഠിക്കാം എന്നു പറഞ്ഞ് ഒരുപാടു പേരെ പുറത്തു നിന്ന് കുടുക്കികൊണ്ടുവരാറുണ്ട്.
ഇപ്പോൾ സന്യാസിമാർക്ക് രാജയോഗം പഠിപ്പിക്കാൻ സാധിക്കില്ല. ഇപ്പോൾ ഈശ്വരൻ
വന്നിരിക്കുകയാണ്, നിങ്ങൾ ഇപ്പോൾ ആ ഈശ്വരന്റെ കുട്ടികൾ ഈശ്വരീയ
സമ്പ്രദായത്തിലുള്ളവരായി മാറിയിരിക്കുന്നു. ഈശ്വരൻ വന്നിരിക്കുകയാണ് നിങ്ങളെ
പഠിപ്പിക്കാൻ. നിങ്ങളെ രാജയോഗം പഠിപ്പിക്കുകയാണ്. ഈശ്വരൻ നിരാകാരനാണ്.
ബ്രഹ്മാവിലൂടെയാണ് നിങ്ങളെ തന്റേതാക്കി മാറ്റിയത്. ബാബ-ബാബ എന്നു നിങ്ങൾ
പറയുന്നത് നിരാകാരനെയാണ്, ബ്രഹ്മാവ് ഇടനിലക്കാരനാണ്. ഭാഗ്യശാലി രഥമാണ്. ഈ
രഥത്തിലൂടെയാണ് നിങ്ങളെ പഠിപ്പിക്കുന്നത്. നിങ്ങളും പതിതത്തിൽ നിന്ന് പാവനമായി
മാറുകയാണ്. ബാബ പഠിപ്പിക്കുകയാണ്- മനുഷ്യനിൽ നിന്ന് ദേവതയാക്കി മാറ്റാൻ. ഇപ്പോൾ
രാവണരാജ്യമാണ്, ആസുരീയ സമ്പ്രദായമാണല്ലോ. ഇപ്പോൾ നിങ്ങൾ ഈശ്വരീയ
സമ്പ്രദായത്തിലുള്ളവരായി മാറിക്കഴിഞ്ഞു പിന്നീട് ദൈവീക സമ്പ്രദായത്തിലുള്ളരായി
മാറും. ഇപ്പോൾ നിങ്ങൾ പുരുഷോത്തമ സംഗമയുഗത്തിലാണ്, പാവനമായി
മാറിക്കൊണ്ടിരിക്കുകയാണ്. സന്യാസിമാരാണെങ്കിൽ വീടെല്ലാം ഉപേക്ഷിക്കുന്നു. ഇവിടെ
ബാബ പറയുന്നു- സ്ത്രീയും-പുരുഷനും വീട്ടിൽ ഒരുമിച്ചിരുന്നോളൂ, ഇങ്ങനെ
ചിന്തിക്കരുത് -സ്ത്രീ സർപ്പിണിയാണെന്ന്. അതുകൊണ്ട് നമ്മൾ മാറിയിരുന്നാൽ
മുക്തമാകും. നിങ്ങൾക്ക് ഓടേണ്ട ആവശ്യമില്ല. ആരാണോ ഓടിപ്പോകുന്നത് അവർ
പരിധിയുള്ള സന്യാസിമാരാണ്, നിങ്ങൾ ഇവിടെ ഇരിക്കുകയാണ് എന്നാൽ നിങ്ങൾക്ക് ഈ
വികാരി ലോകത്തോട് വൈരാഗ്യമാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങൾക്ക് നല്ല രീതിയിൽ ധാരണ
ചെയ്യണം, കുറിച്ചു വെക്കണം ഒപ്പം പത്ഥ്യവും പാലിക്കണം. ദൈവീക ഗുണങ്ങൾ ധാരണ
ചെയ്യണം. ശ്രീകൃഷ്ണന്റെ ഗുണങ്ങളെല്ലാം പാടാറുണ്ടല്ലോ. ഇത് നിങ്ങളുടെ ലക്ഷ്യമാണ്.
ബാബ അങ്ങനെയാകുന്നില്ല, നിങ്ങളെ ആക്കി മാറ്റുകയാണ്. പിന്നീട് പകുതി കല്പത്തിനു
ശേഷം നിങ്ങൾ താഴേക്ക് ഇറങ്ങി, തമോപ്രധാനമായി മാറുന്നു. ഞാനാകുന്നില്ല, ഈ
ബ്രഹ്മാവാണ് ആയി മാറുന്നത്. 84 ജന്മങ്ങളും ഈ ബ്രഹ്മാവാണ് എടുത്തിട്ടുള്ളത്. ഈ
ബ്രഹ്മാവിനും ഇപ്പോൾ സതോപ്രധാനമായി മാറണം, ഈ ബ്രഹ്മാവ് പുരുഷാർത്ഥിയാണ്. പുതിയ
ലോകത്തെ സതോപ്രധാനം എന്നാണ് പറയുന്നത്. ഓരോ വസ്തുവും ആദ്യം സതോപ്രധാനം
പിന്നീടാണ് സതോ, രജോ, തമോയിലേക്കും വരുന്നു. ചെറിയ കുട്ടിയെയും മഹാത്മാവ്
എന്നാണ് വിളിക്കുന്നത് എന്തുകൊണ്ടെന്നാൽ അവരിൽ വികാരങ്ങളുണ്ടാകുന്നില്ല, അവർ
പൂക്കളായിരിക്കും. സന്യാസിമാരെക്കാളും ചെറിയ കുട്ടികളെ ഉത്തമരെന്നു പറയും
എന്തുകൊണ്ടെന്നാൽ സന്യാസിമാരാണെങ്കിൽ ജീവിതമെല്ലാം താണ്ടിയിട്ടല്ലേ വരുന്നത്. 5
വികാരങ്ങളുടെ അനുഭവമുണ്ട്. കുട്ടികൾക്കാണെങ്കിൽ അറിയില്ല അതുകൊണ്ട് കുട്ടികളെ
കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്, ചൈതന്യത്തിലുള്ള പൂക്കളാണ്. നമ്മളുടേത്
പ്രവർത്തിമാർഗ്ഗമാണ്.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പഴയ ലോകത്തിൽ നിന്നും പുതിയ ലോകത്തിലേക്കുപോകണം.
അമരലോകത്തിലേക്കു പോകുന്നതിനുവേണ്ടിയാണ് നിങ്ങളെല്ലാവരും പുരുഷാർത്ഥം
ചെയ്യുന്നത്. , മൃത്യുലോകത്തിൽ നിന്ന് ട്രാൻസ്ഫർ ആവുകയാണ്. ദേവതയായി മാറണമെങ്കിൽ
ഇപ്പോൾ പരിശ്രമിക്കണം, പ്രജാപിതാബ്രഹ്മാവിന്റെ കുട്ടികൾ സഹോദരീ-സഹോദരൻമാരായി
മാറുന്നു. സഹോദരീ-സഹോദരൻ മാരായിരുന്നല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ
സന്താനങ്ങൾക്ക് പരസ്പരം എന്ത് ബന്ധമാണുള്ളത്? പ്രജാപിതാ ബ്രഹ്മാവെന്നാണ് മഹിമ
പാടുന്നത്. ഏതു വരെ പ്രജാപിതാവിന്റെ കുട്ടിയായി മാറുന്നില്ലയോ, അതുവരെ
സൃഷ്ടിയുടെ രചന എങ്ങനെ നടക്കും? എല്ലാ ആത്മീയ കുട്ടികളും പ്രജാപിതാ
ബ്രഹ്മാവിന്റേതാണ്. മറ്റു ബ്രാഹ്മണർ ശരീരത്തിന്റെ യാത്ര ചെയ്യുന്നവരാണ്. നിങ്ങൾ
ആത്മീയ യാത്ര ചെയ്യുന്നവരാണ്. അവർ പതിതരാണ്, നിങ്ങൾ പാവനരാണ്. അവരാരും
പ്രജാപിതാബ്രഹ്മാവിന്റെ സന്താനങ്ങളല്ല, ഇത് നിങ്ങൾ മനസ്സിലാക്കുന്നുണ്ട്.
എപ്പോഴാണോ സഹോദരീ-സഹോദരനാണെന്നു മനസ്സിലാക്കുന്നത് അപ്പോൾ വികാരത്തിൽ പോകില്ല.
ബാബയും പറയുന്നു ശ്രദ്ധയോടുകൂടി ഇരിക്കൂ, എന്റെ കുട്ടിയായി മാറി ഒരു ക്രിമിനലായ
കർമ്മവും ചെയ്യരുത്, ഇല്ലെങ്കിൽ കല്ലുബുദ്ധികളായി മാറും. ഇന്ദ്രസഭയുടെ
കഥയുമുണ്ടല്ലോ. ശൂദ്രനെ കൊണ്ടുവന്നപ്പോൾ ഇന്ദ്രസഭയിൽ അതിന്റെ ദുർഗന്ധം വരാൻ
തുടങ്ങി. അപ്പോൾ പറഞ്ഞു പതിതരെ ഇവിടെ കൊണ്ടു വന്നത് എന്തുകൊണ്ടാണ്. പിന്നീട്
അവർക്ക് ശാപം കൊടുത്തൂ. വാസ്തവത്തിൽ ഈ സഭയിലേക്ക് ഒരു പതിതർക്കും വരാൻ
സാധിക്കില്ല. ഒരുപക്ഷെ ബാബക്കറിഞ്ഞാലും ഇല്ലെങ്കിലും, ഇത് അവനവന്റെ നഷ്ടമാണ്
ഉണ്ടാക്കുന്നത്, മാത്രമല്ല നൂറിരട്ടി ശിക്ഷയും ലഭിക്കും. പതിതർക്ക് വരാൻ
അനുവാദമില്ല. അവരെ വിസിറ്റിങ്ങ് റൂമിലിരുത്തുകയാണ് നല്ലത്. എപ്പോൾ പാവനമായി മാറും
എന്ന വാക്കു നൽകുന്നുവോ, ദൈവീക ഗുണങ്ങളെ ധാരണ ചെയ്യുന്നുവോ അപ്പോൾ മാത്രമെ
അനുവദിക്കാവൂ. ദൈവീക ഗുണങ്ങൾ ധാരണ ചെയ്യാൻ സമയമെടുക്കും. പാവനമായി മാറാൻ ഒരു
പ്രതിജ്ഞ മാത്രമെ ഉള്ളൂ.
ഇതും മനസ്സിലാക്കി തന്നിട്ടുണ്ട്, ദേവതകളുടെയും പരമാത്മാവിന്റെയും മഹിമ
വേറെ-വേറെയാണ്. പതിത-പാവനനും, മുക്തിദാതാവും, വഴികാട്ടിയും ഒരു ബാബ മാത്രമെ
ഉള്ളൂ. എല്ലാ ദുഃഖങ്ങളിൽ നിന്നും മുക്തമാക്കി തന്റെ ശാന്തിധാമത്തിലേക്കു
കൊണ്ടുപോകുന്നു. ശാന്തിധാമം, സുഖധാമം, ദുഃഖധാമം ഇതും ചക്രമാണ്. ഇപ്പോൾ
ദുഃഖധാമത്തെ മറക്കണം. ആരാണോ നമ്പർവൈസായി പാസാകുന്നത്,അവരാണ് ശാന്തിധാമത്തിൽ
നിന്ന് സുഖദാമത്തിലേക്കു വരുന്നത്, അവർ മാത്രമെ വന്നുകൊണ്ടിരിക്കുകയുള്ളൂ. ഈ
ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ഒരുപാടധികം ആത്മാക്കളുണ്ട്, എല്ലാവരുടെ
പാർട്ടും നമ്പർവൈസാണ്. പോകുന്നത് നമ്പർവൈസായിട്ടാണ്. അതിനെയാണ് ശിവബാബയുടെ
പരമ്പര അഥവാ രുദ്രമാല എന്നു പറയുന്നത്. നമ്പർവൈസായി പോകുന്നു പിന്നീട്
നമ്പർവൈസായി വരുന്നു. മറ്റു ധർമ്മത്തിലുള്ളവരും ഇങ്ങനെയാണ് വരുന്നത്.
കുട്ടികൾക്ക് ദിവസവും മനസ്സിലാക്കി കൊടുക്കുന്നുണ്ട്, സ്കൂളിൽ ദിവസവും പോയി
പഠിക്കുന്നില്ല, മുരളി കേൾക്കുന്നില്ല എങ്കിൽ ആബ്സെന്റായിപ്പോകും.
പഠിപ്പിലൂടെയുള്ള ഉയർച്ച തീർച്ചയായും വേണം. ഈശ്വരന്റെ വിദ്യാലയത്തിൽ നിങ്ങൾ
ആബ്സെന്റാകാൻ പാടില്ലല്ലോ പഠിപ്പ് എത്ര ഉയർന്നതാണ്, ഇതിലൂടെ നിങ്ങൾ സുഖധാമത്തിലെ
അധികാരിയായി മാറുന്നു. അവിടെ ധാന്യങ്ങളെല്ലാം സൗജന്യമായിരിക്കും, പൈസ വേണ്ട.
ഇപ്പോഴാണെങ്കിൽ എത്ര വിലക്കൂടുതലാണ്. 100 വർഷത്തിനുള്ളിൽ എത്ര വിലകൂടി. അവിടെ
കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു വസ്തുവും ഉണ്ടാകില്ല . അത് സുഖധാമമാണ്. നിങ്ങൾ
ഇപ്പോൾ അവിടേക്കു വേണ്ടി തെയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. നിങ്ങൾ
യാചകരിൽ നിന്ന് രാജകുമാരനായി മാറുന്നു. ധനവാനായ മനുഷ്യർ സ്വയത്തെ യാചകരെന്നു
മനസ്സിലാക്കുന്നില്ല. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സമ്പൂർണ്ണപാവനമായി മാറാനുള്ള ബാബയോട് ചെയ്ത പ്രതിജ്ഞ ഒരിക്കലും ലംഘിക്കരുത്.
വളരെ-വളരെ പഥ്യം പാലിക്കണം. തന്റെ ചാർട്ട് നോക്കണം - എന്നിൽ
അവഗുണങ്ങളൊന്നുമില്ലല്ലോ?
2) ഈശ്വരനാൽ
സ്ഥാപിക്കപ്പെട്ട യൂനിവേർസിറ്റിയിൽ ഒരിക്കലും വരാതിരിക്കരുത്. സുഖധാമത്തിലെ
അധികാരിയാകാനുള്ള ഉയർന്ന പഠിപ്പ് ഒരു ദിവസം പോലും മുടക്കരുത്. മുരളി ദിവസവും
തീർച്ചയായും കേൾക്കണം.
വരദാനം :-
ഒരു
സെക്കന്റ് ഓരോ സങ്കൽപത്തിന്റെയും മഹത്വത്തെ അറിഞ്ഞ് പുണ്യത്തിന്റെ കൂമ്പാരം
ശേഖരിക്കുന്ന കോടാനുകോടിപതിയായി ഭവിക്കട്ടെ.
താങ്കൾ പുണ്യാത്മാക്കളുടെ
സങ്കൽപത്തിൽ ഇത്രയും വിശേഷ ശക്തിയുണ്ട്. ഈ ശക്തിയിലൂടെ അസംഭവ്യത്തെ
സംഭവ്യമാക്കാനാവുന്നു. ഇന്നത്ത കാലത്ത് യന്ത്രങ്ങളിലൂടെ മരുഭൂമിയെ
പച്ചപ്പുള്ളതാക്കുന്ന പോലെ, പർവതങ്ങൾക്കു മേൽ പുഷ്പങ്ങൾ മുളപ്പിക്കുന്നതു പോലെ
താങ്കൾക്ക് തന്റെ ശ്രേഷ്ഠസങ്കൽപങ്ങളിലൂടെ പ്രതീക്ഷയറ്റവരെ പ്രതീക്ഷയുള്ളവരാക്കി
മാറ്റാൻ സാധിക്കും. കേവലം ഒരു സെക്കന്റ് ഓരോ സങ്കൽപത്തിന്റെ മൂല്യത്തെ അറിഞ്ഞ്
സങ്കൽപത്തെയും സെക്കന്റിനെയും ഉപയോഗിച്ച് പുണ്യത്തിന്റെ കൂമ്പാരം ശേഖരിക്കൂ.
താങ്കളുടെ സങ്കൽപത്തിന്റെ ശക്തി ഇത്രയും ശ്രേഷ്ഠമാണ്-ഒരു സങ്കൽപത്തിനു പോലും
കോടാനുകോടിപതിയാക്കാൻ കഴിയും.
സ്ലോഗന് :-
ഓരോ കർമവും
ആധികാരികതയുടെ നിശ്ചയത്തോടെയും ലഹരിയോടെയും ചെയ്യൂ എങ്കിൽ പ്രയത്നം
സമാപ്തമായിക്കോളും.
അവ്യക്തസൂചനകൾ:- ഇപ്പോൾ
സമ്പന്നവും കർമാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ
കർമാതീതസ്ഥിതി
പ്രാപിക്കുന്നതിന് വിശേഷിച്ച് സ്വയത്തിൽ ഉൾക്കൊള്ളാനും ഉള്ളിലൊതുക്കാനുമുള്ള
ശക്തി ധാരണ ചെയ്യേണ്ടത് ആവശ്യമാണ്. കർമബന്ധിതആത്മാക്കൾ എവിടെയാണോ അവിടെയാണ്
കാര്യം ചെയ്യാൻ കഴിയുക. കർമാതീതആത്മാക്കൾക്ക് ഒരേ സമയത്ത് നാനാ ഭാഗത്തും തന്റെ
സേവനത്തിന്റെ പാർട്ടഭിനയിക്കാൻ സാധിക്കും. എന്തെന്നാൽ കർമാതീതമാണ്. അവരുടെ വേഗത
വളരെ തീവ്രമായിരിക്കും. സെക്കന്റിൽ എവിടെ വേണമോ അവിടെ എത്തിച്ചേരാൻ കഴിയും.
അപ്പോൾ ഈ അനുഭൂതിയെ വർധിപ്പിക്കൂ.