മധുരമായ കുട്ടികളേ - ഇപ്പോൾ
വീട്ടിലേക്ക് പോകണം അതുകൊണ്ട് ദേഹ സഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും
മറന്ന് എന്നെമാത്രം ഓർമ്മിക്കൂ പാവനമാകൂ
ചോദ്യം :-
ആത്മാവിനെ സംബന്ധിച്ച് ഏതൊരു സൂക്ഷ്മമായ കാര്യം സൂക്ഷമ ബുദ്ധിയുള്ളവർക്ക്
മാത്രമേ മനസ്സിലാക്കാൻ സാധിക്കൂ?
ഉത്തരം :-
ആത്മാവിൽ
സൂചിയിലേത് പോലെ പതുക്കെ-പതുക്കെ കറപിടിച്ചിരിക്കുന്നു. അത്
ഓർമ്മയിലിരിക്കുന്നതിലൂടെ ഇല്ലാതാകും. എപ്പോൾ കറയിറുങ്ങുന്നോ അർത്ഥം ആത്മാവ്
തമോപ്രധാനത്തിൽ നിന്ന് സതോപ്രധാനമാകുന്നോ അപ്പോൾ ബാബയുടെ ആകർഷണമുണ്ടാകും അവർക്ക്
ബാബയോടൊപ്പം തിരിച്ച് പോകാൻ സാധിക്കും. 2- എത്രത്തോളം കറയിറങ്ങുന്നോ അത്രത്തോളം
മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കുന്നതിൽ ആകർഷണമുണ്ടാകും. ഈ കാര്യങ്ങൾ വളരെ
സൂക്ഷ്മമാണ്, ഇത് ഭൗതീക ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല.
ഓംശാന്തി.
ഭഗവാനുവാചാ. ഇപ്പോൾ ബുദ്ധിയിൽ ആരാണ് വന്നത്? ലോകത്തിലെ ഗീതാപാഠശാലകളിൽ അവർക്ക്
ഭഗവാനുവാചായെന്ന് പറയുന്നതിലൂടെ കൃഷ്ണൻ തന്നെയാണ് ബുദ്ധിയിൽ വരിക. ഇവിടെ നിങ്ങൾ
കുട്ടികൾക്ക് ഉയർന്നതിലും ഉയർന്ന ബാബയെയാണ് ഓർമ്മ വരിക. ഈ സമയം ഇതാണ്
പുരുഷോത്തമനാകുന്നതിനുള്ള സംഗമയുഗം. ബാബ കുട്ടികൾക്കിരുന്ന് മനസ്സിലാക്കി
തരുന്നു ദേഹസഹിതം ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളും വേർപെടുത്തി സ്വയത്തെ
ആത്മാവെന്ന് മനസ്സിലാക്കൂ. ഇത് വളരെ അത്യാവശ്യമുള്ള കാര്യമാണ്, അത് ബാബ ഈ
സംഗമയുഗത്തിൽ മനസ്സിലാക്കി തരുന്നു. ആത്മാവ് തന്നെയാണ് പതിതമായിരിക്കുന്നത്.
പിന്നീട് ആത്മാവിന് പാവനമായി വീട്ടിലേക്ക് പോകണം. പതിത-പാവനനെ ഇത്രയും കാലം
ഓർമ്മിച്ചതാണ്, എന്നാൽ ഒന്നും തന്നെ അറിയില്ലായിരുന്നു. ഭാരത വാസി തീർത്തും
തന്നെ ഘോരമായ അന്ധകാരത്തിലാണ്. ഭക്തിയാണ് രാത്രി, ജ്ഞാനമാണ് പകൽ. രാത്രിയിൽ
ഇരുട്ടും, പകലിൽ പ്രകാശവുമായിരിക്കും. പകലാണ് സത്യയുഗം, രാത്രിയാണ് കലിയുഗം.
ഇപ്പോൾ നിങ്ങൾ കലിയുഗത്തിലാണ്, സത്യയുഗത്തിലേക്ക് പോകണം. പാവന ലോകത്തിൽ
പതിതനെന്ന ചോദ്യമില്ല, പതിതലോകത്തിൽ പാവനമെന്ന ചോദ്യവും ഉദിക്കുന്നില്ല. എപ്പോൾ
പാവനമാണോ അപ്പോൾ പതിത ലോകം ഓർമ്മ പോലും ഉണ്ടായിരിക്കില്ല. ഇപ്പോൾ പതിത ലോകമാണ്
അതുകൊണ്ട് പാവന ലോകം ഓർമ്മ വരുന്നു. പതിത ലോകം അവസാന ഭാഗമാണ്, പാവന ലോകം ആദ്യ
ഭാഗവും. അവിടെ ഒരു പതിതനും ഉണ്ടാകുകയില്ല. പാവനമായിരുന്നവർ പിന്നീട്
പതിതമായിരിക്കുന്നു. അവരുടെ 84 ജന്മങ്ങളും മനസ്സിലാക്കി തരുന്നു. ഇത്
മനസ്സിലാക്കേണ്ട വളരെ രഹസ്യമായ കാര്യങ്ങളാണ്. അരകൽപം ഭക്തിയുടേതാണ്, അത് അത്ര
പെട്ടന്ന് ഇല്ലാതാകുകയില്ല. മനുഷ്യർ തീർത്തും തന്നെ ഘോരമായ അന്ധകാരത്തിലാണ്,
കോടിയിൽ ചിലരാണ് പുറത്ത് കടക്കുന്നത്, വിരളം പേരുടെ ബുദ്ധിയിലേ ഇരിക്കൂ.
മുഖ്യമായ കാര്യം ബാബ പറയുന്നു ദേഹത്തിന്റെ എല്ലാ സംബന്ധങ്ങളെയും മറന്ന് എന്നെ
മാത്രം ഓർമ്മിക്കൂ. ആത്മാവ് തന്നെയാണ് പതിതമായിരിക്കുന്നത്, അതിന് പവിത്രമാകണം.
ഈ ജ്ഞാനവും ബാബ മാത്രമാണ് നൽകുന്നത് എന്തുകൊണ്ടെന്നാൽ ഈ അച്ഛൻ പ്രിൻസിപ്പാളും,
തട്ടാനും, ഡോക്ടറും, വക്കീലും എല്ലാമാണ്. ഈ പേര് അവിടെ ഉണ്ടായിരിക്കില്ല. അവിടെ
ഈ പഠിത്തവും ഉണ്ടായിരിക്കില്ല. ഇവിടെ പഠിക്കുന്നത് ജോലി ചെയ്യാൻ വേണ്ടിയാണ്.
മുൻപ് സ്ത്രീകൾ ഇത്രയും പഠിച്ചിരുന്നില്ല. ഇതെല്ലാം പിന്നീട് പഠിച്ചതാണ്.
ഭർത്താവ് മരിച്ചാൽ പിന്നീട് ആര് സംരക്ഷിക്കും? അതുകൊണ്ട് സ്ത്രീകളും എല്ലാം
പഠിച്ചുകൊണ്ടിരിക്കുന്നു. സത്യയുഗത്തിൽ ഇങ്ങനെ ചിന്തിക്കേണ്ടി വരുന്ന തരത്തിൽ
ഒരു കാര്യവും ഉണ്ടായിരിക്കില്ല. ഇവിടെ മനുഷ്യർ ധനമെല്ലാം ഇങ്ങനെയുള്ള
സമയത്തേക്കായി ശേഖരിച്ച് വയ്ക്കുന്നു. അവിടെ ഇങ്ങനെയുള്ള ചിന്തയുണ്ടാക്കുന്ന
വ്യാകുലതകളേ ഉണ്ടായിരിക്കില്ല. ബാബ നിങ്ങൾ കുട്ടികളെ എത്ര ധനവാനാക്കിയാണ്
മാറ്റുന്നത്. സ്വർഗ്ഗത്തിൽ ധാരാളം ഖജനാവുകൾ ഉണ്ടായിരിക്കും. വജ്ര-രത്നങ്ങളുടെ
ഖനികളെല്ലാം സമ്പന്നമാകുന്നു. ഇവിടെ തരിശ് ഭൂമിയായതു കാരണം ആ
ശക്തിയുണ്ടായിരിക്കില്ല. അവിടെത്തെ പുഷ്പങ്ങളും അതുപോലെ ഇവിടുത്തെ പുഷ്പം
മുതലായവയും തമ്മിൽ രാത്രിയുടെയും പകലിന്റെയും വ്യത്യാസമുണ്ട്. ഇവിടെ എല്ലാ
വസ്തുക്കളിൽ നിന്നും ശക്തി തന്നെ പൊയ്ക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയിൽ
നിന്നെല്ലാം എത്രയാണ് വിത്തുകൾ കൊണ്ട് വരുന്നത് എന്നാൽ ശക്തി ഇല്ലാതാകുന്നു.
ഭൂമി തന്നെ ഇങ്ങനെയാണ്, അതിൽ കൂടുതൽ പരിശ്രമിക്കേണ്ടിവരുന്നു. അവിടെ ഓരോ വസ്തുവും
സതോപ്രധാനമായിരിക്കും. പ്രകൃതിയും സതോപ്രധാനം അതുകൊണ്ട് എല്ലാം തന്നെ
സതോപ്രധാനമായിരിക്കും. ഇവിടെയാണെങ്കിൽ എല്ലാ വസ്തുക്കളും തമോപ്രധാനമാണ്. ഒരു
വസ്തുവിലും ശക്തി അവശേഷിക്കുന്നില്ല. ഈ വ്യത്യാസവും നിങ്ങൾ മനസ്സിലാക്കുന്നുണ്ട്.
സതോപ്രധാനമായ വസ്തുക്കൾ ഇപ്പോൾ അത് സാക്ഷാത്ക്കാരത്തിൽ മാത്രമാണ് കാണുന്നത്.
അവിടുത്തെ പുഷ്പങ്ങളെല്ലാം എത്ര നല്ലതായിരിക്കും. അവിടുത്തെ ധാന്യം
മുതലായവയെല്ലാം നിങ്ങൾക്ക് കാണാൻ സാധിക്കും - ഇത് സാധ്യമാണ്. ബുദ്ധി കൊണ്ട്
മനസ്സിലാക്കാൻ സാധിക്കും. അവിടുത്തെ ഓരോ വസ്തുവിലും എത്ര ശക്തിയാണുള്ളത്. പുതിയ
ലോകം ആരുടെയും ബുദ്ധിയിലേ വരുന്നില്ല. ഈ പഴയ ലോകത്തിന്റെ കാര്യം പറയുകയേ വേണ്ട.
പൊള്ളത്തരങ്ങളും വളരെ നീട്ടിവലിച്ചാണ് പറയുന്നത് അങ്ങനെ മനുഷ്യർ പൂർണ്ണമായും
അന്ധകാരത്തിൽ ഉറങ്ങിയിരിക്കുന്നു. നിങ്ങൾ ബാക്കി കുറച്ച് സമയമേ ഉള്ളൂവെന്ന്
പറയുമ്പോൾ നിങ്ങളെ നോക്കി പലരും ചിരിക്കുന്നു. യാഥാർത്ഥ്യത്തിൽ
മനസ്സിലാക്കുന്നത് അവരാണ് ആരാണോ സ്വയത്തെ ബ്രാഹ്മണനെന്ന് മനസ്സിലാക്കുന്നത്. ഇത്
പുതിയ ഭാഷയും, ആത്മീയ പഠിത്തവുമല്ലേ. ഏതുവരെ ആത്മീയ അച്ഛൻ വരുന്നില്ലയോ ആർക്കും
തന്നെ മനസ്സിലാക്കാൻ സാധിക്കില്ല. ആത്മീയ അച്ഛനെ നിങ്ങൾ കുട്ടികൾക്കറിയാം.
ലോകത്തിലെ മനുഷ്യർ പോയി യോഗ പഠിപ്പിക്കുന്നുണ്ട്, എന്നാൽ അവരെ ആരാണ്
പഠിപ്പിച്ചത്? ആത്മീയ അച്ഛനാണെന്ന് പഠിപ്പിച്ചതെന്ന് പറയില്ലല്ലോ. ബാബ ആത്മീയ
കുട്ടികളെ മാത്രമാണ് പഠിപ്പിക്കുന്നത്. നിങ്ങൾ സംഗമയുഗീ ബ്രാഹ്മണർ മാത്രമാണ്
മനസ്സിലാക്കുന്നത്. ബ്രാഹ്മണരാകുന്നതും അവരാണ് ആരാണോ ദേവീ-ദേവതാ
ധർമ്മത്തിലേതായിരിക്കുന്നത്. ബ്രാഹ്മണർ നിങ്ങൾ എത്ര കുറച്ച് പേരാണ്.
ലോകത്തിലാണെങ്കിൽ പലതരത്തിലുള്ള അനേകം ജാതികളുണ്ട്. ഒരു പുസ്തകം തീർച്ചയായും
ഉണ്ടാകും അതിലൂടെ അറിയാൻ സാധിക്കും അതായത് ലോകത്തിൽ എത്ര ധർമ്മങ്ങളും, എത്ര
ഭാഷകളും ഉണ്ടെന്ന്. നിങ്ങൾക്കറിയാം ഇതൊന്നും അവശേഷിക്കില്ല. സത്യയുഗത്തിൽ ഒരു
ധർമ്മവും ഒരു ഭാഷയും മാത്രമാണ് ഉണ്ടായിരുന്നത്. സൃഷ്ടി ചക്രത്തെ നിങ്ങൾ
അറിഞ്ഞിരിക്കുന്നു. അതുകൊണ്ട് ഭാഷകളെയും അറിയാൻ സാധിക്കും അതായത് ഇതൊന്നും തന്നെ
ഉണ്ടായിരിക്കില്ല. ഈ എല്ലാവരും തന്നെ ശാന്തിധാമത്തിലേക്ക് പോകും. ഈ സൃഷ്ടിയുടെ
ജ്ഞാനം ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ലഭിച്ചിരിക്കുന്നു. നിങ്ങൾ മനുഷ്യർക്ക്
മനസ്സിലാക്കി കൊടുക്കുന്നു എന്നിട്ടും മനസ്സിലാക്കുന്നില്ല. ഏതെങ്കിലും വലിയ
ആളുകളെക്കൊണ്ട് ആരംഭം കുറിപ്പിക്കുന്നതും അതുകൊണ്ടാണ് എന്തുകൊണ്ടെന്നാൽ
പ്രസിദ്ധരാണ്. ശബ്ദം പരക്കും ആഹാ! രാഷ്ട്രപതി, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ഈ ബാബ പോകുകയാണെങ്കിൽ ആരും മനസ്സിലാക്കില്ല അതായത് പരമപിതാ പരമാത്മാവാണ്
ഉദ്ഘാടനം ചെയ്തതെന്ന്, അംഗീകരിക്കില്ല. ഏതെങ്കിലും വലിയ വ്യക്തി കമ്മീഷണർ
തുടങ്ങിയവർ വരികയാണെങ്കിൽ അവരുടെ പിറകെ മറ്റുള്ളവരും ഓടിവരും. ഇപ്പോൾ നിങ്ങൾ
ബ്രാഹ്മണ കുട്ടികൾ വളരെ കുറച്ച് പേരാണുള്ളത്. എപ്പോൾ ഭൂരിപക്ഷമാകുന്നോ അപ്പോൾ
മനസ്സിലാക്കും. ഇപ്പോൾ അഥവാ മനസ്സിലാക്കുകയാണെങ്കിൽ ബാബയുടെ അടുത്തേക്ക് ഓടിവരും.
ഒരാൾ ബ്രാഹ്മണിയോട് പറഞ്ഞിരുന്നു ആരാണോ നിങ്ങളെ പഠിപ്പിച്ചത് എനിക്ക്
എന്തുകൊണ്ട് അവരുടെ അടുത്തേക്ക് നേരിട്ട് പൊയ്ക്കൂടാ. എന്നാൽ സൂചിയിൽ തുരുമ്പ്
പിടിച്ചിട്ടുണ്ടെങ്കിൽ എങ്ങനെ കാന്തത്തിന്റെ ആകർഷണമുണ്ടാകും? കറ എപ്പോഴാണോ
പൂർണ്ണമായും ഇല്ലാതാകുന്നത് അപ്പോഴാണ് കാന്തത്തെ പിടിക്കാൻ സാധിക്കുക. സൂചിയുടെ
ഒരു കോണിലെങ്കിലും കറപിടിച്ചിട്ടുണ്ടെങ്കിൽ അത്രയും ആകർഷണമുണ്ടായിരിക്കില്ല.
മുഴുവൻ കറയും ഇല്ലാതാകുന്നത് അത് അന്തിമത്തിലായിരിക്കും എപ്പോൾ അങ്ങനെയാകുന്നോ
അപ്പോൾ ബാബയോടൊപ്പം തിരിച്ച് പോകും. ഇപ്പോഴാണെങ്കിൽ ചിന്തയുണ്ട് നമ്മൾ
തമോപ്രധാനമാണ്, കറ പിടിച്ചിരിക്കുന്നു. എത്രത്തോളം ഓർമ്മിക്കുന്നോ അത്രത്തോളം
കറപോയി ശുദ്ധമായിക്കൊണ്ടിരിക്കും. പതുക്കെ-പതുക്കെ കറയില്ലാതായിക്കൊണ്ടിരിക്കും.
കറപിടിച്ചതും പതുക്കെ-പതുക്കെയല്ലേ, പിന്നീട് ഇറങ്ങുന്നതും അങ്ങനെ തന്നെയാണ്.
ഏതുപോലെയാണോ കറ പിടിച്ചത് അതുപോലെ വൃത്തിയാകണം അതിന് വേണ്ടി ബാബയെ ഓർമ്മിക്കണം.
ഓർമ്മയിലൂടെ ചിലർ കൂടുതൽ കറയിലക്കുന്നു, ചിലർ കുറച്ചും. എത്രയധികം കറ
ഇളകിയിട്ടുണ്ടായിരിക്കുമോ അത്രയും അവർ മറ്റുള്ളവർക്ക് മനസ്സിലാക്കി
കൊടുക്കുന്നതിൽ ആകർഷണമുണ്ടാകും. ഇത് വളരെ സൂക്ഷ്മമായ കാര്യങ്ങളാണ്. മുഴുത്ത
ബുദ്ധിയുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കില്ല. നിങ്ങൾക്കറിയാം രാജധാനി
സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് മനസ്സിലാക്കി കൊടുക്കുന്നതിലും
ദിനം-പ്രതിദിനം യുക്തികൾ വന്നുകൊണ്ടിരിക്കുന്നു. മുൻപ് ഒരിക്കലും
അറിയില്ലായിരുന്നു പ്രദർശിനിയും മ്യൂസിയവുമെല്ലാം ഉണ്ടാക്കുമെന്ന്. മുന്നോട്ട്
പോകവെ വേറെയും പലതും വരും. ഇപ്പോൾ സമയമായിരിക്കയാണ്, സ്ഥാപന നടക്കണം.
നിരാശരുമാകരുത്. കർമ്മേന്ദ്രിയങ്ങളെ വശത്താക്കാൻ സാധിക്കുന്നില്ലെങ്കിൽ വീണ്
പോകുന്നു. വികാരത്തിലേക്ക് പോയാൽ സൂചിയിൽ വളരെയധികം കറപിടിക്കും.
വികാരത്തിലൂടെയാണ് കൂടുതൽ കറപിടിക്കുന്നത്. സത്യ-ത്രേതായുഗത്തിൽ തീർത്തും
ഇല്ലായിരുന്നു പിന്നീടുള്ള അരകൽപത്തിൽ വളരെ പെട്ടന്ന് കറ കയറുന്നു. താഴേക്ക്
പതിക്കുന്നു അതുകൊണ്ടാണ് വികാരിയെന്നും നിർവ്വികാരിയെന്നും പറഞ്ഞിട്ടുള്ളത്.
നിർവ്വികാരത്വം ദേവതകളുടെ ലക്ഷ്ണമല്ലേ. ബാബ പറയുന്നു ദേവീ-ദേവതാ ധർമ്മം
പ്രായഃലോപമായി പോയിരിക്കുന്നു. ബാക്കി അടയാളങ്ങളില്ലേ. ഏറ്റവും നല്ല ചിത്രം ഈ
ലക്ഷ്മീ-നാരായണന്റേതാണ്. നിങ്ങൾക്ക് ഈ ചിത്രമെടുത്ത് ചുറ്റിക്കറങ്ങാൻ സാധിക്കും
എന്തുകൊണ്ടെന്നാൽ നിങ്ങൾ ഇതാകുകയല്ലേ. രാവണ രാജ്യത്തിന്റെ വിനാശവും, രാമ
രാജ്യത്തിന്റെ സ്ഥാപനയും നടക്കുന്നു. ഇത് രാമ രാജ്യമാണ്, ഇത് രാവണ രാജ്യമാണ്,
ഇതാണ് സംഗമം. ധാരാളം പോയന്റുകളുണ്ട്. ഡോക്ടർമാരുടെ ബുദ്ധിയിൽ എത്ര മരുന്നുകൾ
ഓർമ്മയുണ്ടായിരിക്കും. വക്കീലിന്റെ ബുദ്ധിയിൽ അനേക പ്രകാരത്തിലുള്ള പോയന്റുകൾ
ഉണ്ടായിരിക്കും. ധാരാളം പോയന്റുകളുടെ വളരെ നല്ല പുസ്തകങ്ങൾ ഉണ്ടാക്കാൻ സാധിക്കും.
പിന്നീട് എപ്പോഴാണോ പ്രഭാഷണം ചെയ്യാൻ പോകുന്നത് അപ്പോൾ പോയന്റുകൾ നോക്കിയെടുക്കൂ.
കൂർമ്മ ബുദ്ധിയുള്ളവർ പെട്ടന്ന് കണ്ടെത്തും. ആദ്യം എഴുതണം ഞാൻ
ഇങ്ങനെയിങ്ങനെയെല്ലാം മനസ്സിലാക്കി കൊടുക്കും. ഭാഷണം ചെയ്തതിന് ശേഷം പിന്നീട്
ഓർമ്മ വരാറില്ലേ. ഇങ്ങനെ മനസ്സിലാക്കി കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. ഈ
പോയന്റ് മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുന്നതിലൂടെ അവരുടെ ബുദ്ധിയിലിരിക്കും.
ടോപ്പിക്കുളുടെ ലിസ്റ്റ് ഉണ്ടാക്കിയിരിക്കണം. പിന്നീട് ഒരു ടോപ്പിക്കെടുത്ത്
അതിനെക്കുറിച്ച് ഭാഷണം ചെയ്യുകയോ അല്ലെങ്കിൽ എഴുതുകയോ ചെയ്യണം പിന്നീട് നോക്കണം
എല്ലാ പോയന്റുകളും എഴുതിയിട്ടുണ്ടോ? എത്രത്തോളം ബുദ്ധി ഉപയോഗിക്കുന്നോ അത്രയും
നല്ലതാണ്. ബാബ മനസ്സിലാക്കില്ലേ ഇത് നല്ല സർജനാണ്, ഇവരുടെ ബുദ്ധിയിൽ ധാരാളം
പോയന്റുകൾ ഉണ്ട്. നിറയുകയാണെങ്കിൽ പിന്നീട് സേവനം കൂടാതെ ആനന്ദമേ വരില്ല.
നിങ്ങൾ പ്രദർശിനി ചെയ്യുന്നു ചിലയിടങ്ങളിൽ നിന്ന് 2-4 പേർ, ചിലയിടങ്ങളിൽ നിന്ന്
6-8 പേർ വരുന്നു. ചിലയിടങ്ങളിൽ നിന്ന് ഒരാളെ പോലും ലഭിക്കില്ല. ആയിരക്കണക്കിന്
പേർ കണ്ടു എന്നാൽ വരുന്നത് എത്ര കുറച്ച് പേരാണ് അതുകൊണ്ടാണ് ഇപ്പോഴും വലിയ-വലിയ
ചിത്രങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. നിങ്ങൾ സമർത്ഥരായിക്കൊണ്ടിരിക്കുന്നു.
വലിയ-വലിയ ആളുകളുടെ അവസ്ഥ എന്താണ്, അതും നിങ്ങൾ കാണുന്നുണ്ട്. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് പരിശോധിച്ച് വേണം ആർക്കെങ്കിലും ഈ ജ്ഞാനം മനസ്സിലാക്കി കൊടുക്കാൻ.
നാഡി നോക്കണം എന്റെ ഭക്തരാണോ എന്ന്. ഗീത പഠിക്കുന്നവർക്ക് മുഖ്യമായ ഒരു കാര്യം
മനസ്സിലാക്കി കൊടുക്കൂ - ഭഗവാനെന്ന് ഉയർന്നതിലും ഉയർന്നയാളെ മാത്രമാണ് പറയുന്നത്.
അത് നിരാകാരനാണ്. ഒരു ദേഹധാരി മനുഷ്യനേയും ഭഗവാനെന്ന് പറയാൻ സാധിക്കില്ല. നിങ്ങൾ
കുട്ടികൾക്ക് ഇപ്പോൾ എല്ലാ തിരിച്ചറിവും വന്നിരിക്കുന്നു. സന്യാസിയും വീടിനെ
സന്യസിച്ച് ഓടിപ്പോകുകയാണ് ചെയ്യുന്നത്. ചിലർ ബ്രഹ്മചാരിയായി തന്നെ പോകുന്നു.
വീണ്ടും അടുത്ത ജന്മത്തിൽ അതുപോലെ തന്നെയാകുന്നു. ജന്മം തീർച്ചയായും അമ്മയുടെ
ഗർഭത്തിലൂടെ തന്നെയാണ് എടുക്കുന്നത്. വിവാഹമേ കഴിച്ചിട്ടില്ലെങ്കിൽ
ബന്ധനമുക്തമാണ്, ഇത്രയും സംബന്ധികളെയൊന്നും ഓർമ്മ വരില്ല. വിവാഹം
കഴിച്ചിട്ടുണ്ടെങ്കിൽ പിന്നീട് സംബന്ധികളെയെല്ലാം ഓർമ്മ വരും. സമയമെടുക്കും,
പെട്ടന്ന് ബന്ധനമുക്തമാകില്ല. സ്വന്തം ജീവിത കഥ എല്ലാവർക്കും അറിയും. സന്യാസി
മനസ്സിലാക്കുന്നുണ്ടായിരിക്കും ആദ്യം ഞാൻ ഗൃഹസ്ഥിയായിരുന്നു പിന്നീട് സന്യാസം
ചെയ്തു. നിങ്ങളുടേത് വലിയ സന്യാസമാണ് അതുകൊണ്ട് പരിശ്രമമുണ്ട്. ആ സന്യാസി ഭസ്മം
തേക്കുന്നു, മുടി വളർത്തുന്നു, വേഷം മാറുന്നു. നിങ്ങൾക്ക് ഇങ്ങനെയൊന്നും
ചെയ്യേണ്ട ആവശ്യമില്ല. ഇവിടെ വസ്ത്രം മാറുന്നതിന്റെയും കാര്യമൊന്നുമില്ല. നിങ്ങൾ
വെള്ള സാരി ധരിച്ചിട്ടില്ലെങ്കിലും കുഴപ്പമൊന്നുമില്ല. ഇത് ബുദ്ധിയുടെ ജ്ഞാനമാണ്.
നമ്മൾ ആത്മാവാണ് ബാബയെ ഓർമ്മിക്കണം ഇതിലൂടെ മാത്രമാണ് കറയിറങ്ങുക അങ്ങനെ നമ്മൾ
സതോപ്രധാനമായി തീരും. തിരിച്ച് എല്ലാവർക്കും തന്നെ പോകണം. ചിലർ യോഗബലത്തിലൂടെ
പാവനമായി പോകും, ചിലർ ശിക്ഷകളനുഭവിച്ച് പോകും. നിങ്ങൾ കുട്ടികൾക്ക്
കറയിളക്കുന്നതിന്റെ തന്നെ പരിശ്രമമാണ് ചെയ്യേണ്ടത്, അതുകൊണ്ടാണ് ഇതിനെ യോഗ
അഗ്നിയെന്നും പറയുന്നത്. അഗ്നിയിലൂടെ പാപം ഭസ്മമാകുന്നു. നിങ്ങൾ പവിത്രമായി തീരും.
കാമ ചിതയെയും അഗ്നിയെന്നാണ് പറയുന്നത്. കാമചിതയിൽ കത്തി കറുത്ത് പോയിരിക്കുന്നു.
ഇപ്പോൾ ബാബ പറയുന്നു വെളുത്തവരാകൂ. ഈ കാര്യങ്ങൾ നിങ്ങൾ ബ്രാഹ്മണരുടെ
ബുദ്ധിയിലല്ലാതെ ആരുടെയും ബുദ്ധിയിൽ ഇരിക്കില്ല. ഈ കാര്യങ്ങൾ തന്നെ വേറിട്ടതാണ്.
നിങ്ങളെ പറയുന്നത് ഇവർ ശാസ്ത്രങ്ങളെ പോലും മാനിക്കാത്തവരാണ്.
നാസ്തികരായിരിക്കുന്നു എന്നാണ്. പറയൂ, ശാസ്ത്രം ഞങ്ങൾ പഠിച്ചിരുന്നു, പിന്നീട്
ബാബ ജ്ഞാനം നൽകി. ജ്ഞാനത്തിലൂടെയാണ് സദ്ഗതി ഉണ്ടാകുന്നത്. ഭഗവാനുവാചയാണ്,
വേദ-ഉപനിഷത്തുകൾ മുതലായവ പഠിക്കുന്നതിലൂടെ, ദാന-പുണ്യം മുതലായവ ചെയ്യുന്നതിലൂടെ
ആരും തന്നെ എന്നെ പ്രാപിക്കുന്നില്ല. എന്നിലൂടെ മാത്രമേ എന്നെ പ്രാപ്തമാക്കാൻ
സാധിക്കൂ. ബാബ തന്നെയാണ് വന്ന് യോഗ്യനാക്കി മാറ്റുന്നത്. ആത്മാവിൽ കറ കയറുന്നു
അപ്പോഴാണ് വന്ന് പാവനമാക്കൂ എന്ന് പറഞ്ഞ് ബാബയെ വിളിക്കുന്നത്. ഏതൊരാത്മാവാണോ
തമോപ്രധാനമായത് അതിന് സതോപ്രധാനമാകണം, തമോപ്രധാനത്തിൽ നിന്ന് തമോ, രജോ, സതോ
പിന്നീട് സതോപ്രധാനവുമാകണം. അഥവാ ഇടയിൽ താളംതെറ്റുകയാണെങ്കിൽ കറ കയറും.
ബാബ നമ്മളെ ഇത്രയും ഉയർന്നതാക്കിയാണ് മാറ്റുന്നതെങ്കിൽ ആ സന്തോഷം
ഉണ്ടായിരിക്കേണ്ടേ. വിദേശത്ത് പഠിക്കുന്നതിന് വേണ്ടി സന്തോഷത്തോടെ പോകാറില്ലേ.
ഇപ്പോൾ നിങ്ങൾ എത്ര വിവേകശാലിയായാണ് മാറുന്നത്. കലിയുഗത്തിൽ എത്ര തമോപ്രധാനവും
ബുദ്ധിഹീനരുമായാണ് മാറുന്നത്. എത്ര സ്നേഹിക്കുന്നോ അത്രയും തന്നെ കൂടുതൽ
എതിരിടുന്നു. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു നമ്മുടെ രാജധാനി
സ്ഥാപിക്കപ്പെടുന്നു. ആര് നല്ലരീതിയിൽ പഠിക്കുന്നോ, ഓർമ്മയിലിരിക്കുന്നോ അവർ
നല്ല പദവി നേടും. തൈനടൽ ഭാരതത്തിൽ നിന്ന് തന്നെയാണ് നടക്കുന്നത്. ദിനം-പ്രതിദിനം
പത്രങ്ങളിലൂടെയെല്ലാം നിങ്ങളുടെ പേര് പ്രസിദ്ധമായിക്കൊണ്ടിരിക്കും. പത്രങ്ങൾ
എല്ലായിടത്തേക്കും പോകുന്നുണ്ട്. ആ പത്രക്കാരെ നോക്കൂ ഇടക്ക് നല്ലതിടും, ഇടക്ക്
മോശമായതും എന്തുകൊണ്ടെന്നാൽ അവർ കേട്ടുകേൾവിയിലല്ലേ പോകുന്നത്. ആര് എന്ത്
കേൾപ്പിച്ചോ അതെഴുതും. കേട്ടുകേൾവിയിൽ ധാരാളം പേർ നടക്കുന്നു, അതിനെ പരമതമെന്ന്
പറയുന്നു. പരമതം ആസുരീയ മതമാണ്. ബാബയുടേത് ശ്രീമതമാണ്. ആരെങ്കിലും തലതിരിഞ്ഞ്
എന്തെങ്കിലും കേൾപ്പിക്കുകയാണെങ്കിൽ അതുമതി വരുന്നതേ ഉപേക്ഷിക്കുന്നു.
സേവനത്തിലുള്ളവർക്ക് എല്ലാം അറിയാൻ സാധിക്കും. ഇവിടെ നിങ്ങൾ എന്ത് സേവനമാണോ
ചെയ്യുന്നത്, നിങ്ങളുടേതാണ് നമ്പർവൺ സോവനം. നിങ്ങൾ ഇവിടെ സേവനം ചെയ്യുന്നു,
അവിടെ ഫലം ലഭിക്കുന്നു. കർത്തവ്യം ഇവിടെ ബാബയോടൊപ്പമല്ലേ ചെയ്യുന്നത്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ആത്മാവാകുന്ന സൂചിയിൽ കറ പിടിച്ചിട്ടുണ്ട് അതിനെ യോഗബലത്തിലൂടെ ഇല്ലാതാക്കി
സതോപ്രധാനമാകുന്നതിനുള്ള പുരുഷാർത്ഥം ചെയ്യണം. ഒരിക്കലും കേട്ടു-കേൾവിയുടെ
കാര്യങ്ങിലൂടെ പോയി പഠിത്തം ഉപേക്ഷിക്കരുത്.
2) ബുദ്ധിയെ ജ്ഞാനത്തിന്റെ
പോയന്റുകളാൽ നിറച്ച് വെച്ച് സേവനം ചെയ്യണം. നാഡി നോക്കി ജ്ഞാനം നൽകണം. വളരെ
തീവ്ര ബുദ്ധിയാകണം.
വരദാനം :-
കലിയുഗീലോകത്തിന്റെ ദു:ഖഅശാന്തിയുടെ ദൃശ്യം കണ്ടുകൊണ്ട് സദാ സാക്ഷിയും
പരിധിയില്ലാത്ത വൈരാഗിയുമായി ഭവിക്കട്ടെ
ഈ കലിയുഗീലോകത്തിൽ എന്തും
സംഭവിക്കാം എന്നാൽ താങ്കളുടേത് സദാ കയറുന്ന കലയാണ്. ലോകത്തിന് നിലവിളിയാണ്,
താങ്കൾക്ക് ജയജയാരവമാണ്. താങ്കൾ ഏതൊരു പരിതസ്ഥിതിയിലും പരിഭ്രമിക്കുന്നില്ല.
എന്തെന്നാൽ താങ്കൾ ആദ്യം മുതലേ തയ്യാറാണ്. സാക്ഷിയായി ഓരോ തരത്തിലുമുള്ള കളി
കണ്ടുകൊണ്ടിരിക്കുന്നു. ചിലർ കരയുന്നു, നിലവിളിക്കുന്നു, സാക്ഷിയായി കാണുന്നതിൽ
രസം വരുന്നു. ആരാണോ കലിയുഗീലോകത്തിന്റെ ദു:ഖഅശാന്തിയെ സാക്ഷിയായി കാണുന്നത് അവർ
സഹജമായി തന്നെ പരിധിയില്ലാത്ത വൈരാഗിയായി മാറുന്നു.
സ്ലോഗന് :-
എങ്ങനെയുള്ള ഭൂമിയും തയ്യാറാക്കുന്നതിന് ശബ്ദത്തിനോടൊപ്പം മനോവൃത്തിയിലൂടെ സേവനം
ചെയ്യൂ
അവ്യക്തസൂചനകൾ:- ഇപ്പോൾ
സമ്പന്നവും കർമാതീതവുമാകുന്നതിന്റെ ധ്വനി മുഴക്കൂ
ഏതെങ്കിലും മെഷീൻ സെറ്റ്
ചെയ്യുമ്പോൾ ഒരു തവണ സെറ്റ് ചെയ്യുന്നതിലൂടെ താനേ നടന്നുകൊണ്ടിരിക്കുന്നു. ഈ
രീതിയിൽ തന്റെ സമ്പൂർണ സ്ഥിതി അഥവാ ബാപ്സമാനസ്ഥിതി അഥവാ കർമാതീതസ്ഥിതിയുടെ
സ്റ്റേജിനെ ഇങ്ങനെ സെറ്റ് ചെയ്യൂ -പിന്നെ സങ്കൽപവും ശബ്ദവും കർമവും അതേ
സെറ്റിംഗ് അനുസരിച്ച് താനേ നടന്നുകൊണ്ടിരിക്കണം.