11.11.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ ഹൃദയം കൊണ്ട് ബാബാ ബാബാ എന്ന് പറയൂ എങ്കിൽ സന്തോഷത്താൽ രോമാഞ്ചമുണ്ടാകും, സന്തോഷത്തിലിരിക്കുക യാണെങ്കിൽ മായാജീത്തായി മാറും

ചോദ്യം :-
കുട്ടികൾക്ക് ഏതൊരു കാര്യത്തിലാണ് പരിശ്രമം തോന്നുന്നത് എന്നാൽ സന്തോഷത്തിന്റെയും ഓർമ്മയുടെയും ആധാരം തന്നെ അതാണ്?

ഉത്തരം :-
ആത്മാഭിമാനിയാകുന്നതിൽ തന്നെയാണ് പരിശ്രമമുണ്ടാകുന്നത് എന്നാൽ ഇതിലൂടെ സന്തോഷത്തിന്റെ രസം ഉയരുന്നു, മധുരമായ ബാബയെ ഓർമ്മ വരുന്നു. മായ നിങ്ങളെ ദേഹാഭിമാനത്തിൽ കൊണ്ടുവന്നുകൊ
ണ്ടിരിക്കും, ശക്തിശാലിയോട് ശക്തിശാലിയായി യുദ്ധം ചെയ്യും, ഇതിൽ സംശയിക്കരുത്. ബാബ പറയുന്നു കുട്ടികളേ മായയുടെ കൊടുങ്കാറ്റിനോട് ഭയക്കരുത്, കേവലം കർമ്മേന്ദ്രിയങ്ങളാൽ ഒരു വികർമ്മവും ചെയ്യരുത്.

ഓംശാന്തി.  
ആത്മീയ അച്ഛൻ ആത്മീയ കുട്ടികൾക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു അഥവാ പഠിപ്പ് നൽകികൊണ്ടിരിക്കുന്നു, പഠിപ്പിച്ചു കൊണ്ടിരിക്കുന്നു. കുട്ടികൾക്കറിയാം പഠിപ്പിക്കുന്ന ബാബ സദാ ദേഹീ അഭിമാനിയാണ്. ബാബ തന്നെയാണ് നിരാകാരൻ, ദേഹം എടുക്കുന്നില്ല. പുനർജന്മത്തിൽ വരുന്നില്ല. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങൾ കുട്ടികൾക്ക് എന്നെ പോലെ സ്വയം ആത്മാവാണെന്ന് മനസ്സിലാക്കണം. ഞാനാണ് പരമപിതാവ്. പരമപിതാവിന് ദേഹമുണ്ടായിരിക്കില്ല. പരമാത്മാവിനെ ദേഹീ അഭിമാനിയെന്നും പറയുകയില്ല. ബാബയാണെങ്കിൽ നിരാകാരൻ തന്നെയാണ്. ബാബ പറയുകയാണ് എനിക്ക് എന്റെതായി ദേഹമില്ല. നിങ്ങൾക്കാണെങ്കിൽ ദേഹം ലഭിച്ച് വന്നിരിക്കുകയാണ്. ഇപ്പോൾ എനിക്ക് സമാനം ദേഹത്തിൽ നിന്ന് വേറിട്ട് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. അല്ലാതെ വിശ്വത്തിന്റെ അധികാരിയാവണമെങ്കിൽ മറ്റൊരു ബുദ്ധിമുട്ടിന്റെ കാര്യവുമില്ല. ബാബ പറയുന്നു ദേഹാഭിമാനത്തെ ഉപേക്ഷിച്ച് എനിക്കു സമാനമാകൂ. സദാ ബുദ്ധിയിൽ ഓർമ്മയുണ്ടായിരിക്കണം ഞാൻ ആത്മാവാണ്, എന്നെ ബാബ പഠിപ്പിച്ചുകൊണ്ടിരി
ക്കുകയാണ്. ബാബയാണെങ്കിൽ നിരാകാരനാണ്, എന്നാൽ നമ്മളെ എങ്ങനെ പഠിപ്പിക്കും? അതുകൊണ്ട് ബാബ ഈ ശരീരത്തിൽ വന്ന് പഠിപ്പിക്കുന്നു. ഗോമുഖം കാണിച്ചിട്ടുണ്ടല്ലോ. ഇപ്പോൾ ഗോമുഖത്തിലൂടെ ഗംഗ ഒഴുകാൻ സാധിക്കില്ല. മാതാവിനെയും ഗോമാതാവെന്ന് പറയാറുണ്ട്. നിങ്ങളെല്ലാവരും ഗോക്കളാണ്. ഇദ്ദേഹം പശുവൊന്നുമല്ല. വായിലൂടെ ജ്ഞാനം ലഭിക്കുന്നു. ബാബയ്ക്കാണെങ്കിൽ പശുവൊന്നുമില്ലല്ലോ - കാളയുടെ മുകളിലാണ് സവാരി കാണിച്ചിരിക്കുന്നത്. അവർ ശിവനും ശങ്കരനും ഒന്നാണെന്ന് പറയുന്നു. നിങ്ങൾ കുട്ടികൾ ഇപ്പോൾ മനസ്സിലാക്കി ശിവനും ശങ്കരനും ഒന്നല്ല. ശിവൻ ഉയർന്നതിലും ഉയർന്നതാണ് പിന്നീട് ബ്രഹ്മാ-വിഷ്ണു-ശങ്കരൻ. ബ്രഹ്മാവ് സൂക്ഷ്മവതനവാസിയാണ്. നിങ്ങൾ കുട്ടികൾക്ക് വിചാര സാഗര മഥനം ചെയ്ത് പോയന്റുകൾ എടുത്ത് മനസ്സിലാക്കി കൊടുക്കേണ്ടതുണ്ട്, നിർഭയരുമാകണം. നിങ്ങൾ കുട്ടികൾക്ക് തന്നെയാണ് സന്തോഷമുള്ളത്. നിങ്ങൾ പറയും നമ്മൾ ഈശ്വരന്റെ വിദ്യാർത്ഥികളാണ്, നമ്മേ ബാബ പഠിപ്പിക്കുകയാണ്. ഭഗവാനുവാചയുമാണ് - അല്ലയോ കുട്ടികളേ, ഞാൻ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കാൻ വേണ്ടി പഠിപ്പിക്കുകയാണ്. എവിടെ വേണമെങ്കിലും പോയ്ക്കോളൂ, സെന്ററുകളിൽ പോയ്ക്കോളൂ, ബാബ നമ്മേ പഠിപ്പിക്കുകയാണെന്ന് ബുദ്ധിയിലുണ്ടാകണം. ഇപ്പോൾ നമ്മൾ സെന്ററിൽ നിന്ന് കേൾക്കുകയാണ്, ബാബ മുരളി കേൾപ്പിക്കുകയാണ്. ബാബാ, ബാബാ എന്ന് പറഞ്ഞുകൊണ്ടിരിക്കൂ. ഇതും നിങ്ങളുടെ യാത്രയായി. യോഗം എന്ന വാക്ക് ശോഭനീയമല്ല. മനുഷ്യർ അമർനാഥ്, ബദരീനാഥ് യാത്ര ചെയ്യുന്നതിന് കാൽനടയായി പോകുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് തന്റെ വീട്ടിലേയ്ക്ക് പോകണം. നിങ്ങൾക്കറിയാം ഇപ്പോൾ ഈ പരിധിയില്ലാത്ത നാടകം പൂർത്തിയാവുകയാണ്. ബാബ വന്നു കഴിഞ്ഞു, നമ്മേ യോഗ്യരാക്കി കൂടെ കൂട്ടികൊണ്ട് പോകുന്നതിന് വേണ്ടി. നിങ്ങൾ സ്വയം പറയുകയാണ് നമ്മൾ പതിതരാണ്. പതിതർ മുക്തി നേടുകയില്ല. ബാബ പറയുന്നു - അല്ലയോ ആത്മാക്കളേ, നിങ്ങൾ പതിതരായിരിക്കുകയാണ്. അവർ ശരീരത്തെ പതിതമെന്ന് മനസ്സിലാക്കി ഗംഗയിൽ സ്നാനം ചെയ്യുന്നതിനായി പോകുന്നു. ആത്മാവിനെയാണെങ്കിൽ അവർ നിർലേപമെന്ന് മനസ്സിലാക്കുന്നു. ബാബ മനസ്സിലാക്കി തരുകയാണ് - മുഖ്യമായ കാര്യം തന്നെ ആത്മാവിന്റെയാണ്. പറയുന്നുമുണ്ട് പാപാത്മാവ്, പുണ്യാത്മാവ്. ഈ അക്ഷരം നല്ല രീതിയിൽ ഓർമ്മിക്കൂ. മനസ്സിലാക്കുകയും മനസ്സിലാക്കി കൊടുക്കുകയും വേണം. നിങ്ങൾക്ക് പ്രഭാഷണം മുതലായവ ചെയ്യണം. ബാബയാണെങ്കിൽ ഗ്രാമ-ഗ്രാമങ്ങളിൽ, തെരുവ്-തെരുവുകളിൽ പോകുന്നില്ല. നിങ്ങൾ വീട്-വീടുകളിൽ ഈ ചിത്രം വെയ്ക്കൂ. 84 ന്റെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. ഏണിപ്പടിയിൽ വളരെ വ്യക്തമാണ്. ഇപ്പോൾ ബാബ പറയുകയാണ് - സതോപ്രധാനമാകൂ. തന്റെ വീട്ടിലേയ്ക്ക് പോകണം, പവിത്രമാകാതെ വീട്ടിലേയ്ക്ക് പോകൻ സാധിക്കില്ല. അതേ തിളക്കം ഉണ്ടാവണം. അനേകം കുട്ടികൾ എഴുതാറുണ്ട്, ബാബാ ഞങ്ങൾക്ക് ഒരുപാട് കൊടുങ്കാറ്റ് വരുന്നു. മനസ്സിൽ ഒരുപാട് മോശമായ ചിന്തകൾ വരുന്നു. മുമ്പ് വന്നിരുന്നില്ല.

ബാബ പറയുന്നു നിങ്ങൾ ഈ ചിന്ത വയ്ക്കരുത്. മുമ്പ് നിങ്ങളാരും യുദ്ധമൈതാനത്തിലായിരു
ന്നില്ല. ഇപ്പോൾ നിങ്ങൾക്ക് ബാബയുടെ ഓർമ്മയിലിരുന്ന് മായയുടെ മേൽ വിജയം നേടണം. ഇത് ഇടയ്ക്കിടയ്ക്ക് ഓർമ്മിച്ചുകൊണ്ടിരിക്കൂ. ചരട് ബന്ധിക്കൂ. എങ്ങനെയാണോ മാതാക്കൾ ചരട് കെട്ടുന്നത്, പുരുഷന്മാർ പിന്നീട് നോട്ട് ബുക്കിൽ എഴുതുന്നു. നിങ്ങളുടെ ഈ ബാഡ്ജ് നല്ലൊരു അടയാളമാണ്. നമ്മൾ രാജകുമാരനാകുന്നു, ഇത് തന്നെയാണ് യാചകനിൽ നിന്ന് രാജകുമാരനാകുന്ന ഈശ്വരീയ സർവ്വകലാശാല. നിങ്ങൾ രാജകുമാരനായിരുന്നല്ലോ. ശ്രീകൃഷ്ണൻ ലോകത്തിന്റെ രാജകുമാരനായിരുന്നു. എങ്ങനെയാണോ ഇംഗ്ലണ്ടിന്റെയും പ്രിൻസ് ഓഫ് വെയ്ൽസ് എന്ന് പറയുന്നത്. അത് പരിധിയുള്ള കാര്യങ്ങളാണ്, രാധയും കൃഷ്ണനും വളരെ പ്രശസ്തമാണ്. സ്വർഗ്ഗത്തിന്റെ രാജകുമാരനും രാജകുമാരിയുമായിരുന്നല്ലോ അതുകൊണ്ട് അവരെ എല്ലാവരും സ്നേഹിക്കുന്നു. ശ്രീകൃഷ്ണനെയാണെങ്കിൽ വളരെയധികം സ്നേഹിക്കുന്നു. ചെയ്യുകയാണെങ്കിൽ രണ്ടു പേർക്കും വേണം. ആദ്യമാണെങ്കിൽ രാധയ്ക്ക് ചെയ്യണം. എന്നാൽ കുട്ടികളിൽ കൂടുതൽ സ്നേഹമുണ്ടാകുന്നു എന്തുകൊണ്ടെന്നാൽ അവർ അധികാരിയാക്കുന്നു. സ്ത്രീയ്ക്കും പതിയോട് സ്നേഹമുണ്ടാകുന്നു. പതിയെ പ്രതി തന്നെയാണ് പറയുന്നത് ഇത് നിങ്ങളുടെ ഗുരുവും ഈശ്വരനുമാണ്. പത്നിയെ പ്രതി അങ്ങനെ പറയില്ല. സത്യയുഗത്തിലാണെങ്കിൽ മാതാക്കളുടെ മഹിമയാണ്. ആദ്യം ലക്ഷ്മീ പിന്നീട് നാരായണൻ. അംബയ്ക്ക് എത്ര ആദരവാണ് വെയ്ക്കുന്നത്. ബ്രഹ്മാവിന്റെ പുത്രിയാണ്. ബ്രഹ്മാവിന് ഇത്രയും ഇല്ല, ബ്രഹ്മാവിന്റെ ക്ഷേത്രം അജ്മീറിലുണ്ട്. എവിടെയാണോ മേള മുതലായവ ഉണ്ടാകുന്നത്. അംബയുടെ ക്ഷേത്രത്തിലും മേള ഉണ്ടാകുന്നുണ്ട്. വാസ്തവത്തിൽ ഈ എല്ലാ മേളകളും അഴുക്കാക്കുന്നതിന് വേണ്ടി തന്നെയാണ്. നിങ്ങളുടെ ഈ മേള ശുദ്ധമാക്കുന്നതിന്റെയാണ്. ശുദ്ധമാകുന്നതിന് വേണ്ടി നിങ്ങൾക്ക് ശുദ്ധമായ ബാബയെ ഓർമ്മിക്കണം. ജലത്തിലൂടെ ഒരു പാപവും നാശിക്കുന്നില്ല. ഗീതയിലും ഭഗവാന്റെ വാക്കാണ് മന്മനാ ഭവ. തുടക്കത്തിലും ഒടുക്കത്തിലും ഈ വാക്കുണ്ട്. നിങ്ങൾ കുട്ടികൾക്കറിയാം ആദ്യമാദ്യം ഭക്തി ആരംഭിച്ചതും നമ്മൾ തന്നെയാണ്. സതോപ്രധാന ഭക്തി പിന്നീട് സതോ-രജോ-തമോയാകുന്നു. ഇപ്പോഴാണെങ്കിൽ നോക്കൂ കല്ലിന്റെയും മണ്ണിന്റെയും എല്ലാത്തിന്റെയും ഭക്തി ചെയ്യുന്നു. ഇതെല്ലാം അന്ധവിശ്വാസമാണ്. ഈ സമയം നിങ്ങൾ സംഗമത്തിലിരിക്കുകയാണ്. ഇത് തലകീഴായ വൃക്ഷമാണല്ലോ. മുകളിലാണ് ബീജം. ബാബ പറയുന്നു ഈ മനുഷ്യ സൃഷ്ടിയുടെ ബീജമാകുന്ന രചയിതാവാണ് ഞാൻ. ഇപ്പോൾ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. തൈ നടുകയാണല്ലോ. വൃക്ഷത്തിലെ പഴയ ഇലകൾ ജീർണ്ണിച്ചിരിക്കുന്നു. പുതിയ പുതിയ ഇലകൾ ഉണ്ടാകുന്നു. ഇപ്പോൾ ബാബ ദേവീ ദേവതാ ധർമ്മത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്. അനേകം ഇലകളുണ്ട് എല്ലാം കലർന്നിരിക്കുന്നു. സ്വയത്തെ ഹിന്ദുവെന്ന് പറയുന്നു. വാസ്തവത്തിൽ ആദി സനാതന ദേവീ ദേവതാ ധർമ്മത്തിലുള്ളവർ തന്നെയാണ് ഹിന്ദു. വാസ്തവത്തിൽ ഹിന്ദുസ്ഥാന്റെ പേര് തന്നെയാണ് ഭാരതം, എവിടെയാണോ ദേവതകൾ വസിച്ചിരുന്നത്. വേറെ ഒരു ദേശത്തിന്റെയും പേര് മാറുന്നില്ല, ഇതിന്റെ പേര് മാറിയിരിക്കുന്നു. ഹിന്ദുസ്ഥാനെന്ന് പറയുന്നു. ബൗദ്ധികൾ ഇങ്ങനെ പറയില്ല ഞങ്ങളുടെ ധർമ്മം ജപ്പാനി അഥവാ ചൈനിയാണെന്ന്. അവരാണെങ്കിൽ അവരുടെ ധർമ്മത്തെ ബൗദ്ധി എന്നേ പറയൂ. നിങ്ങളിൽ ആരും തന്നെ സ്വയത്തെ ആദി സനാതന ദേവീ ദേവതാ ധർമ്മത്തിലുള്ളവരാണെന്ന് പറയുകയില്ല. അഥവാ ആരെങ്കിലും പറയുകയാണെങ്കിൽ ചോദിക്കൂ ആ ധർമ്മം എപ്പോൾ ആര് സ്ഥാപിച്ചു? ഒന്നും പറയാൻ സാധിക്കില്ല. കല്പത്തിന്റെ ആയുസ്സും വളരെ വലുതാക്കിയിരിക്കുന്നു, ഇതിനെയാണ് പറയുന്നത് അജ്ഞാന അന്ധകാരമെന്ന്. ഒന്നാമത് തന്റെ ധർമ്മത്തെ അറിയില്ല, രണ്ടാമത് ലക്ഷ്മീ നാരായണന്റെ രാജ്യത്തെ വളരെ ദൂരെയക്ക് കൊണ്ടു പോയി അതുകൊണ്ടാണ് ഘോര അന്ധകാരമെന്ന് പറയുന്നത്. ജ്ഞാനത്തിലും അജ്ഞാനത്തിലും എത്ര വ്യത്യാസമാണ്. ജ്ഞാനസാഗരൻ ഒരേയൊരു ശിവബാബ മാത്രമാണ്. ആ ബാബയിൽ നിന്ന് ഒരു ചെറിയ പാത്രം നിറച്ച്നൽകുന്നത് പോലെയാണ്, ആർക്കു വേണമെങ്കിലും ഇത് കേൾപ്പിക്കൂ കേവലം ശിവബാബയെ ഓർമ്മിക്കൂ എങ്കിൽ വികർമ്മം വിനാശമാകും. ഇത് കൈകുമ്പിളിലെ ജലം പോലെയാണ്. ചിലരാണെങ്കിൽ സ്നാനം ചെയ്യുന്നു, ചിലർ കുടത്തിൽ നിറച്ച് കൊണ്ട് പോകുന്നു. ചിലർ ചെറിയ ചെറിയ പാത്രത്തിൽ കൊണ്ട് പോകുന്നു. ദിവസവും ഓരോ ഓരോ തുള്ളി ചെറിയ വായുള്ള കുടത്തിൽ ഒഴിച്ച് അതിനെ ജ്ഞാന ജലമാണെന്ന് മനസ്സിലാക്കി കുടിക്കുന്നു. വിദേശത്തിലും വൈഷ്ണവർ ഗംഗാ ജലത്തെ കുടത്തിൽ നിറച്ച് കൊണ്ട് പോകുന്നു. പിന്നീട് യാചിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോൾ ഇതാണെങ്കിൽ മുഴുവൻ വെള്ളവും പർവ്വതത്തിൽ നിന്ന് തന്നെയാണ് വരുന്നത്. മുകളിൽ നിന്നാണ് വെള്ളം വീഴുന്നത്. ഇന്നത്തെക്കാലത്ത് നോക്കൂ കെട്ടിടങ്ങൾ പോലും എത്ര ഉയർന്നതായാണ് 100 നില വരെ ഉണ്ടാക്കുന്നു. സത്യയുഗത്തിലാണെങ്കിൽ അങ്ങനെയുണ്ടായിരിക്കില്ല. അവിടെയാണെങ്കിൽ നിങ്ങൾക്ക് ഇത്രയും ഭൂമി ലഭിക്കുന്നു ചോദിക്കേണ്ട കാര്യമില്ല. ഇവിടെ താമസിക്കുന്നതിന് ഭൂമിയില്ല, അതുകൊണ്ടാണ് ഇത്രയും നില ഉണ്ടാക്കുന്നത്. അവിടെ ധാന്യവും അളവറ്റത്രയുമുണ്ടാകുന്നു. എങ്ങനെയാണോ അമേരിക്കയിൽ കൂടുതൽ ധാന്യമുണ്ടാകുമ്പോൾ കത്തിക്കുന്നത്. ഇത് മൃത്യൂ ലോകമാണ്. അതാണ് അമരലോകം. പകുതി കല്പം അവിടെ നിങ്ങൾ സുഖത്തിലിരിക്കുന്നു. കാലന് ഉള്ളിൽ പ്രവേശിക്കാൻ സാധിക്കില്ല. ഇതിന് മേൽ ഒരു കഥയുമുണ്ട്. ഇത് പരിധിയില്ലാത്ത കാര്യമാണ്. പരിധിയില്ലാത്ത കാര്യങ്ങളിൽ നിന്ന് പിന്നീട് പരിധിയുള്ള കഥകളിരുന്ന് ഉണ്ടാക്കിയിരിക്കുന്നു. ഗ്രന്ഥം ആദ്യം എത്ര ചെറുതായിരുന്നു. ഇപ്പോഴാണെങ്കിൽ എത്ര വലുതാക്കിയിരിക്കുന്നു. ശിവബാബ എത്ര ചെറുതാണ്, ശിവബാബയുടെയും എത്ര വലിയ പ്രതിമ ഉണ്ടാക്കിയിരിക്കുന്നു. ബുദ്ധന്റെ ചിത്രം, പാണ്ഡവവരുടെ ചിത്രം വലിയ വലിയതായി ഉണ്ടാക്കിയിരിക്കുന്നു. അങ്ങനെ ആരും ഉണ്ടായിരിക്കില്ല. നിങ്ങൾ കുട്ടികൾക്കാണെങ്കിൽ നിങ്ങളുടെ ലക്ഷ്യത്തിന്റെ ചിത്രം വീടു വീടുകളിൽ വെയ്ക്കണം. നമ്മൾ പഠിച്ച് ഇങ്ങനെയായി മാറികൊണ്ടിരിക്കുകയാണ്. പിന്നീട് കരയേണ്ടതില്ല. ആരാണോ കരയുന്നത് അവർ നഷ്ടപ്പെടുത്തുകയാണ്. ദേഹാഭിമാനത്തിൽ വരികയാണ്. നിങ്ങൾ കുട്ടികൾക്ക് ആത്മാഭിമാനിയാകണം, ഇതിൽ തന്നെയാണ് പ്രയത്നമുണ്ടാകുന്നത്. ആത്മാഭിമാനിയാകുന്നതിലൂടെ സന്തോഷത്തിന്റെ രസം ഉയരുന്നു. മധുരമായ ബാബയെ ഓർമ്മ വരുന്നു. ബാബയിൽ നിന്ന് നമ്മൾ സ്വർഗ്ഗത്തിന്റെ സമ്പാദ്യം എടുത്തുകൊണ്ടിരിക്കുകയാണ്. ബാബ നമ്മേ ഈ ഭാഗ്യശാലി രഥത്തിൽ വന്ന് പഠിപ്പിക്കുകയാണ്. രാവും പകലും ബാബാ ബാബാ എന്ന് ഓർമ്മിച്ചുകൊണ്ടിരിക്കൂ. നിങ്ങൾ പകുതി കല്പത്തിലെ പ്രിയതമകളാണ്. ഭക്തൻ ഭഗവാനെ ഓർമ്മിക്കുന്നു. ഭക്തർ അനേകമുണ്ട്. ജ്ഞാനത്തിൽ എല്ലാവരും ഒരു ബാബയെ ഓർമ്മിക്കുന്നു. ബാബ തന്നെയാണ് എല്ലാവരുടെയും പിതാവ്. ജ്ഞാനസാഗരനായ ബാബ നമ്മേ പഠിപ്പിക്കുകയാണ്, നിങ്ങൾ കുട്ടികൾക്കാണെങ്കിൽ രോമാഞ്ചമുണ്ടാകണം. മായയുടെ കൊടുങ്കാറ്റ് വരും. ബാബ പറയുന്നു - ഏറ്റവും കൂടുതൽ കൊടുങ്കാറ്റ് വരുന്നത് എനിക്കാണ് എന്തുകൊണ്ടെന്നാൽ ഏറ്റവും മുന്നിൽ ഞാനാണ്. എന്റെയടുത്ത് വരുന്നു അപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത് - കുട്ടികളുടെയടുത്ത് എത്ര വരും എന്ന്. സംശയിച്ച് പോകും. അനേക പ്രകാരത്തിലുള്ള കൊടുങ്കാറ്റുകൾ വരുന്നു, അജ്ഞാന കാലത്തു പോലും വന്നിട്ടുണ്ടാവില്ല, അതു പോലും വരുന്നു. ആദ്യം എനിക്ക് വരേണ്ടതുണ്ട്, ഇല്ലായെങ്കിൽ ഞാനെങ്ങനെ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കും. ഇദ്ദേഹമാണ് മുന്നിൽ. ശക്തിശാലിയാണെങ്കിൽ മായയും ശക്തരിലും ശക്തനായി യുദ്ധം ചെയ്യുന്നു. മല്ലയുദ്ധത്തിൽ എല്ലാവരും ഒരു പോലെയായിരിക്കില്ല. ഫസ്റ്റ്, സെക്കന്റ്, തേർഡ് ഗ്രേഡ് ഉണ്ടാകുന്നു. ബാബയുടെയടുത്താണ് ഏറ്റവും കൂടുതൽ കൊടുങ്കാറ്റ് വരുന്നത്, അതുകൊണ്ട് ബാബ പറയുകയാണ് ഈ കൊടുങ്കാറ്റിനോട് ഭയക്കരുത്. കേവലം കർമ്മേന്ദ്രിയങ്ങളാൽ ഒരു വികർമ്മവും ചെയ്യരുത്. ചിലർ പറയുന്നു - ജ്ഞാനത്തിൽ വരുന്നതിലൂടെ ഇത് എന്തുകൊണ്ടാണുണ്ടാകുന്നത്, ഇതിനെക്കാൾ നല്ലത് ജ്ഞാനം എടുക്കാതിരിക്കുന്നതായിരുന്നു. സങ്കല്പം തന്നെ വരാറില്ല. നോക്കൂ ഇത് യുദ്ധമല്ലേ. പത്നി മുന്നിലുണ്ടായിക്കൊണ്ടും പവിത്ര ദൃഷ്ടി ഉണ്ടായിരിക്കണം, ശിവബാബയുടെ കുട്ടികളായ നമ്മൾ സഹോദരങ്ങളാണെന്ന് മനസ്സിലാക്കണം പിന്നീട് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനമാകുന്നതിലൂടെ സഹോദരീ സഹോദരനായി. എന്നിട്ടും വികാരം എവിടെ നിന്ന് വന്നു. ബ്രാഹ്മണനാണ് ഉയർന്ന കുടുമ. പിന്നീടാരാണോ ദേവതയാകുന്നത് അപ്പോൾ നമ്മൾ സഹോദരീ സഹോദരനാകുന്നു. ഒരു ബാബയുടെ കുട്ടികൾ കുമാരനും കുമാരിയുമാണ്. അഥവാ രണ്ടു പേരും കുമാരനും കുമാരിയുമായിരിക്കുന്നി
ല്ലായെങ്കിൽ പിന്നീട് വഴക്കുണ്ടാകുന്നു. അബലകളുടെ മേൽ അത്യചാരമുണ്ടാകുന്നു. പുരുഷനും എഴുതാറുണ്ട് എന്റെ ഭാര്യ പൂതനയെ പോലെയാണ്. വലിയ പരിശ്രമമാണ്. ചെറുപ്പക്കാർക്ക് വളരെ പരിശ്രമുണ്ടാകുന്നു. ആരാണോ ഗന്ധർവ്വ വിവാഹം ചെയ്ത് ഒരുമിച്ചിരിക്കുന്നത്, അവരുടെത് അത്ഭുതമാണ്. അവരുടേത് വളരെ ഉയർന്ന പദവിയായിരിക്കും. എന്നാൽ എപ്പോഴാണോ ഇങ്ങനെയുള്ള അവസ്ഥ ധാരണ ചെയ്യുകയും, ജ്ഞാനത്തിൽ തീക്ഷ്ണമായി പോകുകയും ചെയ്യുന്നത് അപ്പോൾ. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായയുടെ കൊടുങ്കാറ്റിനോട് ഭയക്കുകയോ സംശയിക്കുകയോ ചെയ്യരുത്. കേവലം ശ്രദ്ധ വെയ്ക്കണം കർമ്മേന്ദ്രിയങ്ങളാൽ ഒരു വികർമ്മവും ചെയ്യരുത്. ജ്ഞാനസാഗരനായ ബാബ നമ്മേ പഠിപ്പിക്കുകയാണ്- ഈ സന്തോഷത്തിൽ കഴിയണം.

2) സതോപ്രധാനമാകുന്നതിന് വേണ്ടി ആത്മാഭിമാനിയാകുന്നതിനുള്ള പരിശ്രമം ചെയ്യണം, ജ്ഞാനത്തിന്റെ വിചാര സാഗര മഥനം ചെയ്യണം, ഓർമ്മയുടെ യാത്രയിലിരിക്കണം.

വരദാനം :-
ശുഭചിന്തനത്തിലൂടെ ജ്ഞാനസാഗരത്തിലലിയുന്ന അതീന്ദ്രിയസുഖത്തിന്റെ അനുഭവിയായി ഭവിക്കട്ടെ

സാഗരത്തിനടിയിൽ കഴിയുന്നവർ ജീവജന്തുസാഗരത്തിൽ ഉൾച്ചേർന്ന് കഴിയുന്നു. പുറത്തേക്ക് വരാനാഗ്രഹിക്കുന്നില്ല, മത്സ്യവും വെള്ളത്തിനടിയിൽ കഴിയുന്നു, സാഗരം അഥവാ വെള്ളമാണ് അതിന്റെ ലോകം. ഇങ്ങനെ താങ്കൾ കുട്ടികളും ശുഭചിന്തനത്തിലൂടെ ജ്ഞാനസാഗരനായ ബാബയിൽ സദാ അലിഞ്ഞ് കഴിയൂ. ഏതുവരേക്കും സാഗരത്തിൽ മുഴുകുന്ന അനുഭവം ചെയ്യുന്നില്ലയോ അതുവരേക്കും അതീന്ദ്രിയസുഖത്തിന്റെ ഊഞ്ഞാലിലാടുന്നതിന്റെ സദാ ഹർഷിതമായിരിക്കുന്നതിന്റെ അനുഭവം ചെയ്യാൻ കഴിയുകയില്ല. ഇതിനു വേണ്ടി സ്വയത്തെ ഏകാന്തവാസിയാക്കൂ, അതായത് സർവാകർഷണങ്ങളുടെ യും വൈബ്രേഷനിൽ നിന്ന് അന്തർമുഖിയാകൂ.

സ്ലോഗന് :-
സ്വന്തം മുഖത്തെ ഇങ്ങനെ ചുറ്റിക്കറങ്ങുന്ന മ്യൂസിയമാക്കൂ അതിൽ ബാബയാകുന്ന ബിന്ദു കാണപ്പെടണം

അവ്യക്തസൂചന: അശരീരി അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസം വർധിപ്പിക്കൂ

അവനവനെ ശരീരത്തിന്റെ ബന്ധനത്തിൽ നിന്ന് വേറിട്ട അവതാരമെന്ന് മനസിലാക്കൂ. അവതാരമാണ്, ഈ സ്മൃതിയിൽ കഴിഞ്ഞ് ശരീരത്തിന്റെ ആധാരമെടുത്ത് കർമം ചെയ്യൂ. എന്നാൽ കർത്താ ബോധത്തിൽ നിന്ന് വേറിട്ടിരുന്ന് കർമം ചെയ്യൂ. ഞാൻ ചെയ്തു, ഞാൻ ചെയ്യുകയാണ്... ഈ സങ്കൽപത്തെ പോലും സമർപ്പണം ചെയ്യൂ, എങ്കിൽ കർമത്തിന്റെ ബന്ധനത്തിൽ ബന്ധിക്കപ്പെടുകയില്ല. ദേഹത്തിലിരുന്നും വിദേഹി അവസ്ഥയുടെ അനുഭവം ചെയ്യും.