മധുരമായ കുട്ടികളേ - നിങ്ങൾക്ക് ഡ്രാമയുടെ കളിയെ അറിയാം അതുകൊണ്ട് നന്ദി പറയേണ്ടതിന്റെയും
ആവശ്യമില്ല
ചോദ്യം :-
സേവാധാരികളായ കുട്ടികളിൽ ഏതൊരു ശീലം അല്പം പോലും ഉണ്ടാകാൻ പാടില്ല?
ഉത്തരം :-
യാചിക്കുന്നതിന്റെ. നിങ്ങൾക്ക് ബാബയോട് ആശിർവാദമോ കൃപയോ മുതലായവ
യാചിക്കേണ്ടതിന്റെ ആവശ്യമില്ല. നിങ്ങൾക്ക് ആരോടും പൈസ പോലും യാചിക്കാൻ
സാധിക്കില്ല. യാചിക്കുന്നതിനെക്കാളും മരിക്കുന്നതാണ് ഭേദം. നിങ്ങൾക്കറിയാം കല്പം
മുമ്പും ഡ്രാമയനുസരിച്ച് ആര് വിത്ത് വിതച്ചിട്ടുണ്ടോ അവർ തന്നെ വിതക്കും, ആർക്ക്
തന്റെ ഭാവി പദവിയെ ഉയർന്നതാക്കി മാറ്റണോ അവർ തീർച്ചയായും സഹയോഗികളായി മാറും.
നിങ്ങളുടെ ജോലിയാണ് സേവനം ചെയ്യുക. നിങ്ങൾക്ക് ആരോടും ഒന്നും യാചിക്കാൻ
സാധിക്കില്ല. ഭക്തിയിലാണ് യാചിക്കുന്നത്, ജ്ഞാനത്തിലല്ല.
ഗീതം :-
എനിക്ക്
ആശ്രയം നൽകുന്നവനേ....
ഓംശാന്തി.
കുട്ടികളുടെ ഉള്ളിൽ നിന്ന് ഈ നന്ദി എന്ന വാക്ക് അച്ഛൻ- ടീച്ചർ-സത്ഗുരുവിനോട്
പറയാൻ സാധിക്കില്ല, എന്തുകൊണ്ടെന്നാൽ കുട്ടികൾക്കറിയാം ഇത് കളിയാണെന്ന്.
നന്ദിയുടെയൊന്നും കാര്യമില്ല. ഇതും കുട്ടികൾക്ക് ഡ്രാമയനുസരിച്ചറിയാം. ഡ്രാമ
എന്ന വാക്കും നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലാണ് വരുന്നത്. കളി എന്ന വാക്ക്
പറയുന്നതിലൂടെ തന്നെ മുഴുവൻ കളിയും നിങ്ങളുടെ ബുദ്ധിയിൽ വരുന്നു. അതിനർത്ഥം
നിങ്ങൾ സ്വതവെ സ്വദർശനചക്രധാരിയായി മാറുന്നു. മൂന്നു ലോകവും നിങ്ങളുടെ ബുദ്ധിയിൽ
വരുന്നു. മൂലവതനം, സൂക്ഷ്മവതനം, സ്ഥൂലവതനം. ഇപ്പോൾ കളി പൂർത്തിയാവുകയാണെന്ന
കാര്യവും അറിയാം. ബാബ വന്ന് നിങ്ങളെ ത്രികാലദർശികളാക്കി മാറ്റുകയാണ്. മൂന്ന്
കാലങ്ങളുടെയും, മൂന്ന് ലോകത്തിന്റെയും, ആദി-മദ്ധ്യ-അന്ത്യത്തിന്റെയും രഹസ്യം
മനസ്സിലാക്കി തരുന്നു. കാലം എന്നത് സമയത്തെയാണ് പറയുന്നത്. ഈ കാര്യങ്ങളെല്ലാം
കുറിച്ചു വെക്കാതെ ഓർമ്മയിലിരിക്കില്ല. നിങ്ങൾ കുട്ടികൾ ഒരുപാടു പോയിന്റുകൾ
മറന്നുപോകുന്നു. ഡ്രാമയുടെ കാലാവധിയും നിങ്ങൾക്കറിയാം. നിങ്ങൾക്കറിയാം
ത്രിനേത്രികളും, ത്രികാലദർശികളും നിങ്ങളാണ് ആയി മാറുന്നത്, ജ്ഞാനത്തിന്റെ
മൂന്നാമത്തെ നേത്രം ലഭിക്കുന്നു. നിങ്ങൾ ആസ്തികരായി മാറുന്നു എന്നതാണ് ഏറ്റവും
വലിയ കാര്യം, അല്ലെങ്കിൽ അനാഥരായിരുന്നു. ഈ ജ്ഞാനം നിങ്ങൾ കുട്ടികൾക്ക്
ലഭിക്കുകയാണ്. വിദ്യാർത്ഥിയുടെ ബുദ്ധിയിൽ സദാ ജ്ഞാനത്തിന്റെ മനനമാണ് നടക്കുന്നത്.
ഇതും ജ്ഞാനമാണല്ലോ. ഉയർന്നതിലും വെച്ച് ഉയർന്ന ബാബ തന്നെയാണ് ഡ്രാമയനുസരിച്ച് ഈ
ജ്ഞാനം നൽകുന്നത്. ഡ്രാമ എന്ന വാക്കും നിങ്ങളുടെ മുഖത്ത് നിന്നാണ് വരിക. അതും
ഏതു കുട്ടികൾക്കാണോ സേവനത്തിൽ തത്പരനായിരിക്കാൻ സാധിക്കുക. ഇപ്പോൾ നിങ്ങൾക്കറിയാം-
നമ്മൾ അനാഥരായിരുന്നു. ഇപ്പോൾ പരിധിയില്ലാത്ത നാഥൻ ബാബയെ ലഭിച്ചിരിക്കുന്നു
അതിനാൽ സനാഥരായി മാറിയിരിക്കുന്നു. ആദ്യം നിങ്ങൾ പരിധിയില്ലാത്ത അനാഥരായിരുന്നു,
പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സുഖം നൽകുന്നവനാണ്, ഇങ്ങനെയുള്ള സുഖം നൽകാൻ
സാധിക്കുന്ന മറ്റൊരു അച്ഛനുമില്ല. പുതിയ ലോകവും പഴയ ലോകവുമെല്ലാം നിങ്ങൾ
കുട്ടികളുടെ ബുദ്ധിയിലുണ്ട്. എന്നാൽ മറ്റുള്ളവർക്കും യഥാർത്ഥ രീതിയിൽ
മനസ്സിലാക്കികൊടുക്കണം, ഈ ഈശ്വരീയമായ ജോലിയിൽ മുഴുകണം. ഓരോരുത്തരുടെയും സാഹചര്യം
അവരവരുടേതാണ്. ആരാണോ ഓർമ്മയുടെ യാത്രയിലിരിക്കുന്നത് അവർക്കേ
മനസ്സിലാക്കികൊടുക്കാൻ സാധിക്കൂ. ഓർമ്മയിലൂടെയല്ലേ ബലം ലഭിക്കുന്നത്. ബാബ
തന്നെയാണ് ശക്തിയേറിയ വാൾ. നിങ്ങൾ കുട്ടികൾക്ക് ശക്തി നിറക്കണം. യോഗബലത്തിലൂടെ
വിശ്വത്തിന്റെ ചക്രവർത്തി പദവി പ്രാപ്തമാക്കുന്നു. യോഗത്തിലൂടെ ബലം ലഭിക്കുന്നു,
ജ്ഞാനത്തിലൂടെയല്ല. കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്- ജ്ഞാനമാണ് വരുമാന
മാർഗ്ഗം. യോഗത്തെയാണ് ബലമെന്നു പറയുന്നത്. രാത്രിയും-പകലിന്റെയും വ്യത്യാസമുണ്ട്.
ഇപ്പോൾ യോഗമാണോ നല്ലത് ജ്ഞാനമാണോ നല്ലത്? യോഗം തന്നെയാണ് പ്രസിദ്ധമായത്.
യോഗമെന്നാൽ ബാബയുടെ ഓർമ്മ. ബാബ പറയുന്നു ഈ യോഗത്തിലൂടെ മാത്രമാണ് നിങ്ങളുടെ
പാപങ്ങൾ ഇല്ലാതാകുന്നത്. ഇതിൽ തന്നെയാണ് ബാബ ഊന്നൽ നൽകുന്നത്. ജ്ഞാനം സഹജമാണ്.
ഭഗവാന്റെ വാക്കുകളാണ്- ഞാൻ നിങ്ങൾക്ക് സഹജമായ ജ്ഞാനമാണ് കേൾപ്പിക്കുന്നത്. 84
ന്റെ ചക്രത്തിന്റെ ജ്ഞാനമാണ് കേൾപ്പിക്കുന്നത്. അതിൽ എല്ലാം വരുന്നു. ചരിത്രവും-
ഭൂമിശാസ്ത്രവുമാണല്ലോ. ജ്ഞാനവും യോഗവും സെക്കറ്റിന്റെ കാര്യമാണ്. ശരി നമ്മൾ
ആത്മാവാണ്, നമുക്ക് ബാബയെ ഓർമ്മിക്കണം. ഇതിൽ പരിശ്രമമുണ്ട്. ഓർമ്മയുടെ യാത്രയിൽ
ഇരിക്കുന്നതിലൂടെ ശരീരത്തിന്റെ ബോധം മറന്നുകൊണ്ടെയിരിക്കുന്നു. മണിക്കൂറുകളോളം
ഇങ്ങനെ ഇരുന്നാൽ എത്ര പാവനമായി മാറും. ചില മനുഷ്യർ രാത്രിയിൽ 6 ഉം, ചിലർ 8
മണിക്കൂറുകളും ഉറങ്ങുമ്പോൾ അശരീരിയായി മാറാറുണ്ടല്ലോ. ആ സമയം ഒരു വികർമ്മവും
ഉണ്ടാകുന്നില്ല. ആത്മാവ് ക്ഷീണിച്ച് ഉറങ്ങിപോകുന്നു. പാപങ്ങൾ വിനാശമാകുന്നുണ്ട്
എന്നല്ല. ഇല്ല, അതാണ് ഉറക്കം. വികർമ്മങ്ങളൊന്നും ഉണ്ടാകുന്നില്ലല്ലോ.
ഉറങ്ങുന്നില്ലായെന്നു
ണ്ടെങ്കിൽ പാപങ്ങൾ തന്നെ ചെയ്തുകൊണ്ടിരിക്കും. ഉറക്കവും ഒരു
രക്ഷയാണ്. മുഴുവൻ ദിവസവും ആത്മാവ് സേവനം ചെയ്ത് പറയുകയാണ് ഞാൻ ഇപ്പോൾ
ഉറങ്ങുകയാണ്, അശരീരിയായി മാറുകയാണ്. നിങ്ങൾക്ക് ശരീരമുണ്ടായിട്ടും അശരീരിയായി
മാറണം. ഞാൻ ആത്മാവ് ഈ ശരീരത്തിൽ നിന്നും വേറിട്ടതും, ശാന്തസ്വരൂപവുമാണ്.
ആത്മാവിന്റെ മഹിമ ഒരിക്കലും കേട്ടിട്ടുണ്ടായിരിക്കില്ല. ആത്മാവ് സത്യവും
ചൈതന്യവും ആനന്ദ സ്വരൂപവുമാണ്. പരമാത്മാവിന്റെ മഹിമ പാടാറുണ്ട് സത്യമാണ്,
ചൈതന്യമാണെന്ന്. സുഖത്തിന്റെയും ശാന്തിയുടെയും സാഗരമാണെന്ന്. ഇപ്പോൾ നിങ്ങളെ
പറയും മാസ്റ്റർ എന്ന്, മാസ്റ്റർ എന്ന് കുട്ടികളെയാണ് പറയാറ്. അതിനാൽ ബാബ
യുക്തികളും പറഞ്ഞു തന്നുകൊണ്ടിരിക്കുയാണ്. മുഴുവൻ ദിവസവും ഉറങ്ങണം അങ്ങനെയുമല്ല.
ഇല്ല, നിങ്ങൾക്കാണെങ്കിൽ ഓർമ്മയിലിരുന്ന് പാപങ്ങളെ ഇല്ലാതാക്കണം. എത്രത്തോളം
സാധിക്കുന്നുവോ ബാബയെ ഓർമ്മിക്കണം. ബാബ നമ്മുടെ മേൽ ദയ അഥവാ കൃപ
കാണിക്കുന്നുണ്ട് അങ്ങനെയുമല്ല. ഇല്ല, ഇത് ബാബയുടെ മഹിമയാണ് - ദയയുടെ ചക്രവർത്തി
എന്നത്. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമാക്കി മാറ്റുക എന്നത് ബാബയുടെ
പാർട്ടാണ്. ഭക്തർ കേവലം മഹിമകൾ പാടാറുണ്ട്- നിങ്ങൾക്ക് കേവലം മഹിമകളല്ല
പാടേണ്ടത്. ഈ ഗീതങ്ങളെല്ലാം ദിവസന്തോറും നിർത്തലാക്കികൊണ്ടിരിക്
കുകയാണ്. സ്കൂളിൽ
എപ്പോഴെങ്കിലും ഗീതങ്ങൾ ഉണ്ടാകാറുണ്ടോ? കുട്ടികൾ ശാന്തിയിരിക്കുന്നു. ടീച്ചർ
വരുമ്പോൾ എഴുന്നേറ്റ് നിൽക്കുന്നു, പിന്നീട് ഇരിക്കുന്നു. ഈ ബാബ പറയുന്നു
എനിക്ക് പഠിപ്പിക്കാനുള്ള പാർട്ടാണ് ലഭിച്ചിരിക്കുന്നത്, അതിനാൽ പഠിപ്പിക്കുക
തന്നെ വേണം. നിങ്ങൾ കുട്ടികൾക്ക് എഴുന്നേൽക്കണ്ട ആവശ്യമില്ല. ആത്മാവിനാണ് ഇത്
കേൾപ്പിക്കേണ്ടത്. നിങ്ങളുടെ കാര്യം തന്നെ മുഴുവൻ ലോകത്തിലും വെച്ച് വേറിട്ടതാണ്.
കുട്ടികളോട് പറയുമോ നിങ്ങൾ എഴുന്നേക്കൂ എന്ന്. ഇല്ല, അത് ഭക്തിമാർഗ്ഗത്തിലാണ്
ചെയ്യുന്നത്, ഇവിടെയല്ല . ബാബയാണെങ്കിൽ സ്വയം എഴുന്നേറ്റ് നമസ്തെ ചെയ്യുന്നു.
സ്കൂളിൽ അഥവാ കുട്ടികൾ വൈകിവരുകയാണെങ്കിൽ ടീച്ചർ ഒന്നുകിൽ നിയമം വെക്കും
അല്ലെങ്കിൽ പുറത്ത് നിർത്തും അതുകൊണ്ട് സമയത്ത് എത്തണമെന്ന ഭയമുണ്ടാകും.
ഇവിടെയാണെങ്കിൽ ഭയത്തിന്റെ കാര്യമില്ല. ബാബ മനസ്സിലാക്കി
തന്നുകൊണ്ടെയിരിക്കുന്നു- മുരളികളെല്ലാം ലഭിച്ചുകൊണ്ടിരിക്കുകയാണ്. അത് ദിവസവും
പഠിക്കണം. മുരളി പഠിച്ചാൽ നിങ്ങൾക്ക് ഹാജർ ലഭിക്കും. ഇല്ലായെന്നുണ്ടെങ്കിൽ
ആബ്സെന്റാകും എന്തുകൊണ്ടെന്നാൽ ബാബ പറയുകയാണ് നിങ്ങൾക്ക് ഗുഹ്യ-ഗുഹ്യമായ
കാര്യങ്ങളാണ് കേൾപ്പിക്കുന്നത്. നിങ്ങൾ അഥവാ മുരളി മുടക്കുകയാണെങ്കിൽ ആ
പോയന്റുകളെല്ലാം നഷ്ടമാകും. ഇതാണ് പുതിയ കാര്യങ്ങൾ, ഏതൊന്നാണോ ലോകത്തിലാർക്കും
അറിയാത്തത്. നിങ്ങളുടെ ചിത്രം കാണുമ്പോഴേ അതിശയപ്പെടുന്നു. ഒരു
ശാസ്ത്രത്തിലുമില്ല. ഭഗവാനാണ് ചിത്രങ്ങൾ ഉണ്ടാക്കിയത്. നിങ്ങളുടേത് ഇത് പുതിയ
ചിത്രശാലയാണ്. ആര് ബ്രാഹ്മണകുലത്തിലെ ദേവതകളാകുന്നവരുണ്ടോ അവരുടെ ബുദ്ധിയിൽ
മാത്രമേ ഇരിക്കുകയുള്ളൂ. പറയും ഇത് ശരിയാണല്ലോ. കല്പം മുമ്പും നമ്മൾ
പഠിച്ചിട്ടുണ്ടായിരുന്നു, തീർച്ചയായും ഭഗവാനാണ് പഠിപ്പിക്കുന്നത്.
ഭക്തിമാർഗ്ഗത്തിലെ ശാസ്ത്രങ്ങളിൽ ആദ്യത്തെ നമ്പറിൽ ഗീതതന്നെയാണുള്ളത്
എന്തുകൊണ്ടെന്നാൽ ആദ്യത്തെ ധർമ്മം തന്നെ ഇതാണ്. പിന്നീട് പകുതി കല്പത്തിനുശേഷം
അതിനും ഒരുപാടു സമയത്തിനു ശേഷമാണ് മറ്റു ശാസ്ത്രങ്ങളുണ്ടാകുന്നത്. ആദ്യം ഇബ്രാഹിം
വന്നപ്പോൾ ഒറ്റക്കായിരുന്നു. പിന്നീട് ഒന്നിൽ നിന്ന് രണ്ടും, രണ്ടിൽ നിന്ന്
നാലുമായി. എപ്പോഴാണോ ധർമ്മത്തിന്റെ വർദ്ധനവുണ്ടായി ഒന്നും ഒന്നരയുംലക്ഷമാകുന്നത്
അപ്പോളാണ് ശാസ്ത്രങ്ങളെല്ലാം ഉണ്ടാകുന്നത്. അതിന്റെ പകുതി സമയത്തിനുശേഷം മാത്രമെ
ഉണ്ടാക്കുന്നുള്ളൂ, കണക്കെടുക്കാറുണ്ടല്ലോ. കുട്ടികൾക്കാണെങ്കിൽ ഒരുപാടു
സന്തോഷമുണ്ടാകണം. ബാബയിൽ നിന്ന് നമുക്ക് സമ്പത്ത് ലഭിക്കുന്നു. നിങ്ങൾക്കറിയാം
ബാബ നമുക്ക് സൃഷ്ടി ചക്രത്തിന്റെ മുഴുവൻ ജ്ഞാനവും മനസ്സിലാക്കി തരുന്നു. ഇതാണ്
പരിധിയില്ലാത്ത ചരിത്രവും- ഭൂമിശാസ്ത്രവും. എല്ലാവരോടും പറയൂ ഇവിടെ ലോകത്തിലെ
ചരിത്രവും- ഭൂമിശാസ്ത്രവുമാണ് പഠിപ്പിക്കുന്നത് ഏതൊന്നാണോ മറ്റാർക്കും
പഠിപ്പിക്കാൻ സാധിക്കാത്തത്. ലോകത്തിന്റെ ഭൂപടം കാണിച്ചാലും അതിൽ ലക്ഷ്മീ-
നാരായണന്റെ രാജ്യം എപ്പോഴായിരുന്നു എന്നത് എവിടെയാണ് കാണിക്കുന്നത്, എത്ര സമയം
ഉണ്ടായിരുന്നു. ഭാരതത്തിൽ തന്നെയാണ് രാജ്യം ഭരിച്ചു പോയത്, ഇപ്പോഴില്ല. ഈ
കാര്യങ്ങൾ ആരുടെയും ബുദ്ധിയിലില്ല. അവരാണെങ്കിൽ കല്പത്തിന്റെ ആയുസ്സ് തന്നെ
ലക്ഷക്കണക്കിനു നീട്ടിയിട്ടാണ് കാണിക്കുന്നത്. നിങ്ങൾ മധുര-മധുരമായ കുട്ടികൾക്ക്
കൂടുതൽ ഒരു ബുദ്ധിമുട്ടും നൽകുന്നില്ല. ബാബ പറയുന്നു പാവനമായി മാറണം. പാവനമായി
മാറാൻ വേണ്ടി നിങ്ങൾ ഭക്തിമാർഗ്ഗത്തിൽ എത്രയാണ് അലയുന്നത്. ഇപ്പോൾ
മനസ്സിലാക്കുന്നു അലഞ്ഞലഞ്ഞ് 2500 വർഷങ്ങൾ പിന്നിട്ടു. ഇപ്പോൾ വീണ്ടും
രാജ്യഭാഗ്യം നൽകാൻ ബാബ വന്നിരിക്കുകയാണ്. നിങ്ങൾക്ക് ഇതു തന്നെയാണ് ഓർമ്മയുള്ളത്.
പഴയതിൽ നിന്ന് പുതിയതും പുതിയതിൽ നിന്ന് പഴയതും തീർച്ചയായും ആകുന്നുണ്ട്. ഇപ്പോൾ
നിങ്ങൾ പഴയ ലോകത്തിലെ അധികാരികളല്ലേ. വീണ്ടും പുതിയ ലോകത്തിന്റെ അധികാരിയായി
മാറും. ഒരു വശത്ത് ഭാരതത്തിന്റെ ഒരുപാട് മഹിമകൾ പാടുന്നു, മറുവശത്ത് പിന്നീട്
ഒരുപാട് ഗ്ലാനിയും ചെയ്തുകൊണ്ടിരിക്കുന്നു. അതും നിങ്ങളുടെ പക്കൽ ഗീതമുണ്ട്.
നിങ്ങൾ മനസ്സിലാക്കുന്നു- ഇപ്പോൾ എന്തെല്ലാമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ
രണ്ട് ഗീതങ്ങളും കേൾപ്പിക്കണം. എവിടെയാണ് രാമരാജ്യം, എവിടെയാണ് ഇത്! എന്നത്
പറഞ്ഞു കൊടുക്കാൻ സാധിക്കും.
ബാബയാണ് പാവപ്പെട്ടവന്റെ നാഥൻ. പാവപ്പെട്ട പെൺകുട്ടികളെ തന്നെയാണ് ലഭിക്കുന്നത്.
ധനവാൻമാർക്കാണെങ്കിൽ തന്റെ അഹങ്കാരമുണ്ടായിരിക്കും. ആരാണോ കല്പം മുമ്പ്
വന്നിരുന്നത് അവർ മാത്രമേ വരികയുള്ളൂ. ചിന്തിക്കേണ്ട കാര്യമേയില്ല.
ശിവബാബക്കാണെങ്കിൽ ഒരിക്കലും ഒരു ചിന്തയുമുണ്ടാകുന്നില്ല, ബ്രഹ്മാബാബക്കുണ്ടാകും.
ഈ ബ്രഹ്മാവിനാണെങ്കിൽ തന്നെക്കുറിച്ചും ചിന്തയുണ്ട്, എനിക്ക് നമ്പർവൺ പാവനമായി
മാറണം. ഇതിൽ ഗുപ്തമായ പുരുഷാർത്ഥമുണ്ട്. ചാർട്ട് വയ്ക്കുന്നതിലൂടെ മനസ്സിലാക്കാൻ
സാധിക്കും, ഇവരുടെ പുരുഷാർത്ഥം കൂടുതലാണെന്ന്. ബാബ എപ്പോഴും മനസ്സിലാക്കി
തരുന്നു ഡയറി വെക്കൂ. ഒരുപാട് കുട്ടികൾ എഴുതുന്നുമുണ്ട്, ചാർട്ട് എഴുതുന്നതിലൂടെ
ഒരുപാട് നേട്ടമുണ്ടായിട്ടുണ്ട്. ഈ യുക്തി വളരെ നല്ലതാണ്, അതിനാൽ എല്ലാവർക്കും
ചെയ്യണം. ഡയറി വെക്കുന്നതിലൂടെ നിങ്ങൾക്ക് ഒരുപാട് ലാഭമുണ്ടായിരിക്കും. ഡയറി
വെക്കുക അർത്ഥം ബാബയെ ഓർമ്മിക്കുക. അതിൽ ബാബയുടെ ഓർമ്മയെക്കുറിച്ചെഴുതണം. ഡയറിയും
സഹയോഗിയായി മാറും, പുരുഷാർത്ഥവും നടക്കും. ഡയറികൾ കുറിച്ചു വെക്കുന്നതിനുവേണ്ടി
എത്ര കോടികളുടെയും, ലക്ഷങ്ങളുടെയുമാണ് ഉണ്ടാക്കുന്നത്. ഇത് ഒരിക്കലും മറക്കരുത്.
ആ സമയം തന്നെ ഡയറിയിൽ എഴുതണം. രാത്രിയിൽ കണക്കുകളെല്ലാം എഴുതണം. അപ്പോൾ അറിയാൻ
സാധിക്കും ഇത് നമുക്ക് നഷ്ടമാണല്ലോ ഉണ്ടാകുന്നത് എന്തുകൊണ്ടെന്നാൽ
ജന്മ-ജന്മാന്തരങ്ങളുടെ വികർമ്മങ്ങളെ ഭസ്മമാക്കണം. ബാബ വഴി പറഞ്ഞു തരുന്നു- തന്റെ
മേൽ ദയ അല്ലെങ്കിൽ കൃപ കാണിക്കണം. ടീച്ചറാണെങ്കിൽ പഠിപ്പിക്കുക മാത്രമേ
ചെയ്യുകയുള്ളൂ, ആശിർവദിക്കുകയില്ല. ആശിർവാദം, കൃപ, ദയ മുതലായവ
യാചിക്കുന്നതിനേക്കാൾ മരിക്കുക തന്നെയാണ് ഭേദം. ആരോടും പൈസപോലും യാചിക്കാൻ
പാടില്ല. കുട്ടികൾക്ക് ഒട്ടും അനുവാദമില്ല. ബാബ പറയുന്നു ആരാണോ കല്പം മുമ്പ്
വിത്തു വിതച്ചത് ഡ്രാമയനുസരിച്ച്, സമ്പത്ത് പ്രാപ്തമാക്കിയത് അവർ സ്വയം തന്നെ
വന്നു ചെയ്യും. നിങ്ങൾ ഒരു കാര്യത്തിനും യാചിക്കരുത്.
ചെയ്യുന്നില്ലായെന്നു
ണ്ടെങ്കിൽ പ്രാപ്തമാക്കില്ല. മനുഷ്യർ ദാന-പുണ്യങ്ങൾ
ചെയ്യുമ്പോൾ അതിനു പ്രതിഫലമായി ലഭിക്കാറുണ്ടല്ലോ. രാജാവിന്റെ വീട്ടിലോ ധനവാന്റെ
അടുത്തോ ജന്മമെടുക്കുന്നു. ആർക്ക് ചെയ്യണമോ അവർ സ്വതവെ തന്നെ ചെയ്യും,
നിങ്ങൾക്ക് യാചിക്കാൻ പാടില്ല. കല്പം മുമ്പ് ആര് എത്ര ചെയ്തിട്ടുണ്ടോ, ഡ്രാമ
അവരെക്കൊണ്ട് ചെയ്യിക്കും. യാചിക്കേണ്ടതിന്റെ എന്താവശ്യമാണുള്ളത്. ബാബ
പറഞ്ഞുകൊണ്ടെയിരി
ക്കുന്നു സേവനത്തിനുവേണ്ടി ഭണ്ഡാരം നിറഞ്ഞുകൊണ്ടേയിരി
ക്കുന്നു.
ഞാൻ കുട്ടികളോട് പൈസ തരൂ എന്ന് ഒരിക്കലും പറയില്ല. ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങൾ
ജ്ഞാനമാർഗ്ഗത്തിൽ ഉണ്ടായിരിക്കുകയില്ല. ആരാണോ കല്പം മുമ്പ് സഹായിച്ചിട്ടുള്ളത്,
അവർ ചെയ്തുകൊണ്ടിരിക്കും, താങ്കളായി ഒരിക്കലും യാചിക്കരുത്. ബാബ പറയുന്നു
കുട്ടികളേ നിങ്ങൾക്ക് സംഭാവന ശേഖരിക്കാൻ സാധിക്കില്ല. അത് സന്യാസിമാരാണ്
ചെയ്യുന്നത്. ഭക്തിമാർഗ്ഗത്തിൽ അല്പം പോലും കൊടുക്കുകയാണെങ്കിൽ, അതിന്റെ ഫലമായി
ഒരു ജന്മത്തേക്ക് ലഭിക്കുന്നു. ഇതാണെങ്കിൽ ജന്മ-ജന്മാന്തരങ്ങൾക്കു
വേണ്ടിയുള്ളതാണ്. അപ്പോൾ ജന്മ-ജന്മാന്തരങ്ങൾക്കുവേണ്ടി എല്ലാം കൊടുക്കുന്നത്
നല്ലല്ലേ. ബാബയുടെ പേരാണെങ്കിൽ നിഷ്കളങ്കനായ നാഥനെന്നാണ്. നിങ്ങൾ പുരുഷാർത്ഥം
ചെയ്യൂ എന്നാൽ വിജയ മാലയിൽ കോർക്കപ്പെടാൻ സാധിക്കും, ഭണ്ഡാരം നിറഞ്ഞാൽ
കലഹക്ലേശങ്ങൾ ദൂരീകരിക്കും. അവിടെ ഒരിക്കലും അകാല മൃത്യു ഉണ്ടാകുകയില്ല.
ഇവിടെയാണെങ്കിൽ മനുഷ്യർ കാലനെ എത്രയാണ് പേടിക്കുന്നത്. കുറച്ചെന്തെങ്കിലും
സംഭവിക്കുകയാണെങ്കിൽ മരണം ഓർമ്മ വരും. അവിടെ ആ ചിന്ത തന്നെയില്ല, നിങ്ങൾ
അമരപുരിയിലേക്ക് പോകുകയാണ്. ഇത് അഴുക്കു നിറഞ്ഞ മൃത്യൂ ലോകമാണ്. ഭാരതം
തന്നെയായിരുന്നു അമരലോകമായിരുന്നത്, ഇപ്പോൾ മൃത്യു ലോകമാണ്.
നിങ്ങളുടെ പകുതി കല്പം വളരെ മോശമായാണ് കടന്നുപോയത്. അധ:പതിച്ചു തന്നെ വന്നു.
ജഗന്നാഥപുരിയിൽ വളരെ-വളരെമോശമായ ചിത്രങ്ങളാണുള്ളത്. ബാബ (ബ്രഹ്മാബാബ)
അനുഭവിയാണല്ലോ. നാലു വശത്തും കറങ്ങിയിട്ടുണ്ട്. വെളുത്തതിൽ നിന്ന് കറുത്തതായി
മാറിയിരിക്കുകയാണ്. ഗ്രാമത്തിൽ വസിക്കുന്നവനായിരുന്നു. വാസ്തവത്തിൽ ഈ മുഴുവൻ
ഭാരതവും ഗ്രാമമാണ്. നിങ്ങൾ ഗ്രാമത്തിലെ കുട്ടികളാണ്. ഇപ്പോൾ നിങ്ങൾ
മനസ്സിലാക്കുന്നു നമ്മൾ വിശ്വത്തിലെ അധികാരികളായി മാറുന്നു. ഇങ്ങനെ
മനസ്സിലാക്കരുത് നമ്മൾ ബോംബെയിൽ താമസിക്കുന്നവരാണെന്ന്. ബോംബെ പോലും
സ്വർഗ്ഗത്തിനു മുന്നിൽ എന്താണ്! ഒന്നുമല്ല. ഒരു കല്ലുപോലുമില്ല. നമ്മൾ
ഗ്രാമത്തിലെ കുട്ടികൾ അനാഥരായി മാറിയിരിക്കുകയാണ് ഇപ്പോൾ വീണ്ടും നമ്മൾ
സ്വർഗ്ഗത്തിലെ അധികാരികളായി മാറുകയാണ് അതിനാൽ സന്തോഷമുണ്ടായിരിക്കണം. പേര് തന്നെ
സ്വർഗ്ഗമെന്നാണ്. എത്ര വജ്രങ്ങളും - വൈഡൂര്യങ്ങളുമാണ് കൊട്ടാരങ്ങളിൽ
പതിച്ചിട്ടുണ്ടായിരിക്കുക. സോമനാഥ ക്ഷേത്രം തന്നെ എത്ര വജ്രങ്ങളും -
വൈഡൂര്യങ്ങളും കൊണ്ടാണ് നിറഞ്ഞതായിരുന്നു. ആദ്യമാദ്യം ശിവന്റെ ക്ഷേത്രം
തന്നെയാണ് ഉണ്ടാക്കുന്നത്. എത്ര ധനവാനായിരുന്നു. ഇപ്പോഴാണെങ്കിൽ ഭാരതം ഗ്രാമമാണ്.
സത്യയുഗത്തിൽ വളരെ സമ്പന്നമായിരുന്നു. ഈ കാര്യങ്ങൾ നിങ്ങൾക്കല്ലാതെ ലോകത്തിൽ
മറ്റാർക്കും അറിയില്ല. നിങ്ങൾ പറയും ഇന്നലെ നമ്മൾ ചക്രവർത്തിയായിരുന്നു, ഇന്ന്
ദരിദ്രരാണ്. വീണ്ടും വിശ്വത്തിലെ അധികാരിയായി മാറുകയാണ്. നിങ്ങൾ കുട്ടികൾക്ക്
തന്റെ ഭാഗ്യത്തിൽ കൃതജ്ഞതയാഘോഷിക്കണം. നമ്മൾ കോടിമടങ്ങ് ഭാഗ്യശാലികളാണ്. ശരി!
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വികർമ്മങ്ങളിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ ശരീരത്തിൽ ഇരുന്നുകൊണ്ടും അശരീരിയായി
മാറാനുള്ള പുരുഷാർത്ഥം ചെയ്യണം. ശരീരത്തെ മറക്കുന്ന തരത്തിലായിരിക്കണം നിങ്ങളുടെ
ഓർമ്മയുടെ യാത്ര.
2) ജ്ഞാനത്തിന്റെ മനന
ചിന്തനം ചെയ്ത് ആസ്തികരായി മാറണം. മുരളി ഒരിക്കലും മുടക്കരുത്. തന്റെ
ഉന്നതിക്കുവേണ്ടി ഡയറിയിൽ ഓർമ്മയുടെ ചാർട്ട് കുറിച്ചുവെക്കണം.
വരദാനം :-
ആത്മീയശക്തിയെ ഓരോ കർമങ്ങളിലും ഉപയോഗിക്കുന്ന യുക്തിയുക്ത ജീവിതമുക്തരായി
ഭവിക്കട്ടെ.
ഈ ബ്രാഹ്മണജീവിതത്തിന്റെ
വിശേഷത തന്നെയാണ് ആത്മീയത. ആത്മീയതയുടെ ശക്തിയിലൂടെ തന്നെയാണ് സ്വയത്തെയും
സർവരെയും പരിവർത്തനം ചെയ്യാൻ കഴിയുന്നത്. ഈ ശക്തിയിലൂടെ അനേക പ്രകാരത്തിലെ
ഭൗതികബന്ധനങ്ങളിൽ നിന്ന് മുക്തി ലഭിക്കുന്നു. എന്നാൽ യുക്തിയുക്തമായി ഓരോ
കർമത്തിലും ലൂസാകുന്നതിനു പകരം ആത്മീയശക്തിയെ ഉപയോഗിക്കൂ. മനസാ വാചാ കർമണാ
മൂന്നിലും ഒപ്പമൊപ്പം ആത്മീയതയുടെ ശക്തി അനുഭവമാകണം. ആരാണോ മൂന്നിലും
യുക്തിയുക്തം അവർ തന്നെയാണ് ജീവിതമുക്തർ.
സ്ലോഗന് :-
സത്യതയുടെ
വിശേഷതയിലൂടെ സന്തോഷത്തിന്റെയും ശക്തിയുടെയും അനുഭൂതി ചെയ്തുകൊണ്ട് പോകൂ
അവ്യക്തസൂചന: അശരീരി അഥവാ
വിദേഹി സ്ഥിതിയുടെ അഭ്യാസം വർധിപ്പിക്കൂ
ഏതു തന്നെ പരിതസ്ഥിതികൾ
വന്നുകൊണ്ടിരിക്കുന്നുവോ, വരാനുണ്ടോ, അതിൽ വിദേഹി സ്ഥിതിയുടെ അഭ്യാസം വളരെ
ആവശ്യമാണ്. അതിനാൽ മറ്റെല്ലാ കാര്യങ്ങളും വിട്ട് ഇതൊന്നും നടക്കില്ല...ഇതൊന്നും
നടക്കില്ല... എന്താകം...ഈ ചോദ്യത്തെ വിട്ടുകളയൂ, ഇപ്പോൾ വിദേഹി സ്ഥിതിയുടെ
അഭ്യാസത്തെ വർധിപ്പിക്കൂ. വിദേഹി കുട്ടികളെ യാതൊരു പരിതസ്ഥിതിയോ യാതൊരു
ഇളക്കങ്ങളോ പ്രഭാവം ചെലുത്തുകയില്ല.