12.12.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സത്യമായ ബാബയിലൂടെ നിങ്ങൾക്ക് സംഗമത്തിൽ സത്യത്തിന്റെ വരദാനം ലഭിച്ചിരിക്കുകയാണ്, അതിനാൽ നിങ്ങൾക്കൊരിക്കലും അസത്യം പറയാൻ സാധിക്കുകയില്ല.

ചോദ്യം :-
താങ്കൾ കുട്ടികൾക്ക് നിർവ്വികാരിയായി മാറുന്നതിനു വേണ്ടി ഏതൊരു പരിശ്രമം തീർച്ചയായും ചെയ്യണം?

ഉത്തരം :-
ആത്മാഭിമാനിയായി മാറാനുള്ള പരിശ്രമം തീർച്ചയായും ചെയ്യണം. ഭൃകുടി മധ്യത്തിൽ ആത്മാവിനെ മാത്രം കാണാനുള്ള അഭ്യാസം ചെയ്യൂ. ആത്മാവായി മാറി ആത്മാവിനോടു സംസാരിക്കൂ, ആത്മാവായി കേൾക്കൂ. ദേഹത്തിലേക്ക് ദൃഷ്ടി പോകരുത് - ഇതാണ് മുഖ്യമായ പരിശ്രമം, ഈ പരിശ്രമത്തിൽ തന്നെയാണ് വിഘ്നമുണ്ടാകുന്നത്. ഞാൻ ആത്മാവാണ്, ഞാൻ ആത്മാവാണ്, എത്രത്തോളം സാധിക്കുന്നുവോ ഈ അഭ്യാസം ചെയ്യൂ.

ഗീതം :-
ഓം നമഃ ശിവായ.....

ഓംശാന്തി.  
മധുരമായ കുട്ടികൾക്ക് ബാബ എങ്ങനെയാണ് സൃഷ്ടിചക്രം കറങ്ങുന്നതെന്ന് സ്മൃതി ഉണർത്തിതരികയാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബയിൽ നിന്നും നമ്മൾ എന്തെല്ലാമാണോ അറിഞ്ഞത്, ബാബ ഏതൊരു വഴിയാണോ പറഞ്ഞുതന്നത്, ഇത് ലോകത്തിലെ മറ്റൊരാൾക്കും അറിയുകയില്ല. അങ്ങു തന്നെയാണ് പൂജ്യൻ, അങ്ങുതന്നെയാണ് പൂജാരി ഇതിന്റെ അർത്ഥവും നിങ്ങൾക്കു മനസ്സിലായി. ആരാണോ പൂജ്യർ, വിശ്വത്തിന്റെ അധികാരിയായി മാറിയിരുന്നത്, അവർ തന്നെയാണ് പൂജാരിയായി മാറിയത്. പരമാത്മാവിനെ ഇങ്ങനെ പറയുകയില്ല. ഇതാണ് ശരിയായ കാര്യമെന്ന് ഇപ്പോൾ നിങ്ങളുടെ സ്മൃതിയിലേക്ക് വരുന്നുണ്ട്. സൃഷ്ടിയുടെ ആദിമധ്യ അന്ത്യത്തിന്റെ വാർത്ത ബാബ തന്നെയാണ് കേൾപ്പിക്കുന്നത്, മറ്റൊരാളെയും ജ്ഞാനസാഗരനെന്ന് പറയാൻ സാധിക്കുകയില്ല. ഈ മഹിമ കൃഷ്ണന്റെയുമല്ല . ശരീരത്തിന്റെ പേരാണല്ലോ കൃഷ്ണൻ. കൃഷ്ണൻ ശരീരധാരിയാണ്. ശരീരധാരിയിൽ മുഴുവൻ ജ്ഞാനവും ഉണ്ടായിരിക്കില്ല. കൃഷ്ണന്റെ ആത്മാവും ഇപ്പോൾ ജ്ഞാനം എടുത്തു കൊണ്ടിരിക്കുകയാണെന്ന് നിങ്ങൾക്കറിയാം, ഇത് അത്ഭുതകരമായ കാര്യമാണ്. ബാബയ്ക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കിത്തരാനും സാധിക്കില്ല. ഭിന്ന ഭിന്ന പ്രകാരത്തിലുള്ള ഹഠയോഗം മുതലായവ പഠിപ്പിക്കുന്ന ധാരാളം സന്യാസിമാരുണ്ട്. ഇതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. സത്യയുഗത്തിൽ നിങ്ങൾ ഒരാളുടേയും പൂജ ചെയ്യുന്നില്ല. അവിടെ നിങ്ങൾ ആരും പൂജാരിയായി മാറുന്നുമില്ല. അവർ പൂജ്യദേവതകളായിരുന്നു, എന്നാണ് അവരെ പറയുന്നത്. എന്നാൽ ഇപ്പോഴല്ല. അവർ പൂജ്യരായിരുന്നു എന്നാൽ ഇപ്പോൾ പൂജാരിയായി മാറി. ബാബ പറയുന്നു, ഈ ബ്രഹ്മാവും പൂജ ചെയ്തിട്ടുണ്ടായിരുന്നു. ഈ സമയം മുഴുവൻ ലോകവും പൂജാരിയാണ്. ഒരൊറ്റ ദേവീ ദേവതാ ധർമ്മമാണ് പുതിയ ലോകത്തിലുള്ളത്. ഡ്രാമാപ്ലാനനുസരിച്ച് ഇതെല്ലാം പൂർണ്ണമായും ശരിയാണെന്ന് നിങ്ങൾ കുട്ടികളുടെ സ്മൃതിയിലേക്ക് വന്നുകഴിഞ്ഞു. ഗീത എപ്പിസോഡ് വാസ്തവമാണ്, കേവലം ഗീതയിൽ പേര് മാറ്റി വെച്ചു എന്നുമാത്രം. ഇത് മനസ്സിലാക്കിക്കൊടുക്
കുന്നതിനുവേണ്ടിയാണ് നിങ്ങൾ പരിശ്രമിക്കുന്നത്. 2500 വർഷം മുതൽ ഗീത കൃഷ്ണന്റെതാണെന്ന് മനസ്സിലാക്കിവന്നു. ഇപ്പോൾ ഈ ഒരു ജന്മം കൊണ്ട് ഗീത നിരാകാരനായ ഭഗവാനാണ് കേൾപ്പിച്ചതെന്ന് മനസ്സിലാക്കാൻ സമയമെടുക്കുകതന്നെ ചെയ്യുമല്ലോ. ഭക്തിയെക്കുറിച്ചും മനസ്സിലാക്കിതന്നു, ഈ വൃക്ഷം പടർന്നു പന്തലിച്ചതാണ്. ബാബ നമ്മളെ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കു
കയാണെന്ന് നിങ്ങൾക്കെഴുതാൻ സാധിക്കും. ഏതു കുട്ടികൾക്കാണോ നിശ്ചയമുള്ളത് അവർ അത് നിശ്ചയത്തോടുകൂടിതന്നെ പറഞ്ഞു മനസ്സിലാക്കിക്
കൊടുക്കും. നിശ്ചയമില്ലെങ്കിൽ സ്വയം ആശയക്കുഴപ്പത്തിൽ വരും - എങ്ങനെ മനസ്സിലാക്കിക്കൊടുക്കും? ആരെങ്കിലും വഴക്കിനു വരുമോ? ഇപ്പോഴും നിർഭയരായി മാറിയിട്ടില്ലേ. എപ്പോൾ പൂർണ്ണമായും ദേഹീഅഭിമാനിയായി മാറുന്നുവോ, അപ്പോഴെ നിർഭയരാവൂ. ഭക്തിമാർഗ്ഗത്തിലാണ് ഭയമുണ്ടാവുക. നിങ്ങളെല്ലാവരും മഹാവീരന്മാരാണ്. മായയോട് എങ്ങനെ വിജയം നേടണമെന്ന് ലോകത്തിലുള്ള ഒരാൾക്കുപോലും അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സ്മൃതിയിൽ വന്നു. മന്മനാഭവ ബാബ ഇത് ആദ്യവും പറഞ്ഞിട്ടുണ്ടായിരുന്നു. പതിതപാവനനായ ബാബ തന്നെയാണ് മനസ്സിലാക്കിത്തരുന്നത്, ഗീതയിലും ഈ വാക്കുണ്ട് എന്നാൽ ഇങ്ങനെ ആരും മനസ്സിലാക്കിത്തരികയില്ല. ബാബ പറയുന്നു കുട്ടികളെ ദേഹീ അഭിമാനിയായി ഭവിക്കൂ. ആട്ടയിൽ ഉപ്പിട്ട പോലെ ഗീതയിലും ഈ വാക്ക് അടങ്ങിയിട്ടുണ്ട്. ബാബ ഓരോകാര്യത്തിലും നിശ്ചയം ഉറപ്പിക്കുകയാണ്. നിശ്ചയബുദ്ധിയുള്ളവർ വിജയിക്കും.

നിങ്ങളിപ്പോൾ ബാബയിൽ നിന്നും സമ്പത്തെടുത്തുകൊണ്ടിരി
ക്കുകയാണ്. തീർച്ചയായും ഗൃഹസ്ഥ വ്യവഹാരത്തിലും ഇരിക്കണമെന്ന് ബാബ പറയുന്നു. എല്ലാവർക്കും ഇവിടെ വന്നിരിക്കേണ്ട ആവശ്യമില്ല. സേവനം ചെയ്യണം, സെന്ററുകൾ തുറക്കണം. നിങ്ങളാണ് മുക്തി സേന. ഈശ്വരീയ സന്ദേശകരാണല്ലോ. ആദ്യം ശൂദ്ര മായാവി സന്ദേശകരായിരുന്നു, ഇപ്പോൾ നിങ്ങൾ ഈശ്വരീയ സന്ദേശകരായിമാറി. നിങ്ങളുടെ മഹത്വം വലുതാണ്. ഈ ലക്ഷ്മീ നാരായണന് എന്തൊരു മഹിമയാണുള്ളത് . രാജാക്കന്മാരെങ്ങനെയാണോ അതുപോലെ രാജ്യം ഭരിക്കും. ബാക്കി ഇവരെ സർവ്വ ഗുണസമ്പന്നൻ, വിശ്വത്തിന്റെ അധികാരി എന്നെല്ലാം പറയും കാരണം ആ സമയം മറ്റൊരാളുടെയും രാജ്യം ഉണ്ടായിരുന്നില്ല. എങ്ങനെ വിശ്വത്തിന്റെ അധികാരിയായി മാറാമെന്ന് ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് മനസ്സിലായിക്കഴിഞ്ഞു. ഇപ്പോൾ നമ്മൾ ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്, പിന്നീടവരുടെ മുന്നിൽ എങ്ങനെ തലകുനിക്കാൻ സാധിക്കും. നിങ്ങൾ ജ്ഞാനികളായി മാറിക്കഴിഞ്ഞു , ആർക്കാണോ ജ്ഞാനമില്ലാത്തത് അവരാണ് തലകുനിക്കുന്നത്. നിങ്ങൾ എല്ലാവരുടേയും കർത്തവ്യത്തെ കുറിച്ച് അറിഞ്ഞുകഴിഞ്ഞു. ഏതു ചിത്രമാണ് ശരി , ഏതു ചിത്രമാണ് തെറ്റ് ഇതും ഇപ്പോൾ മനസ്സിലാക്കാൻ സാധിച്ചു. രാവണരാജ്യത്തെ കുറിച്ചും നിങ്ങൾക്ക് മനസ്സിലാക്കിക്കൊടു
ക്കാൻ സാധിക്കും. ഇത് രാവണ രാജ്യമാണ്, ഇതിനു തീ പിടിച്ചുകൊണ്ടിരിക്കു
കയാണ്. വൈക്കോൽ കൂനയ്ക്ക് തീ പിടിക്കണം. വിശ്വത്തെയാണ് വൈക്കോൽ കൂന എന്നു പറയുന്നത്. ഏത് വാക്കുകളാണോ പാടിക്കൊണ്ടിരിക്കുന്നത് അതുവെച്ച് മനസ്സിലാക്കിക്കൊടു
ക്കണം. ഭക്തിമാർഗ്ഗത്തിൽ അനേക ചിത്രങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തിൽ പ്രസിദ്ധമായത് ശിവബാബയുടെ പൂജയും ശേഷം ബ്രഹ്മാ വിഷ്ണു ശങ്കരന്റെയും. ത്രിമൂർത്തികളെ ശരിയായാണ് നിർമ്മിച്ചിരിക്കുന്നത്. പിന്നീട് ഈ ലക്ഷ്മി നാരായണൻ. ത്രിമൂർത്തിയിൽ ബ്രഹ്മാവും സരസ്വതിയും വരുന്നുണ്ട്. ഭക്തിമാർഗ്ഗത്തിൽ എത്ര ചിത്രങ്ങളാണ് ഉണ്ടാക്കുന്നത്. ഹനുമാന്റെയും പൂജ ചെയ്യുന്നു. നിങ്ങൾ മഹാവീരന്മാരായി മാറിക്കൊണ്ടിരിക്കു
കയല്ലേ. ക്ഷേത്രങ്ങളിലും ചിലർ ആനപ്പുറത്തു സവാരി ചെയ്യുന്നതായും ചിലർ കുതിരപ്പുറത്തു സവാരി ചെയ്യുന്നതായും കാണിക്കാറുണ്ട്. ഇങ്ങനെയാരും സവാരിചെയ്തിട്ടില്ല. ബാബ മഹാരഥിയെന്ന് പറയാറുണ്ട്. മഹാരഥി അർത്ഥം ആനയുടെ മുകളിൽ സവാരി ചെയ്യുന്നവർ. മനുഷ്യർ അതിനെ ആനസവാരിയാക്കി കാണിച്ചു. എങ്ങനെയാണ് ആനയെ മുതല വിഴുങ്ങുന്നത് ഇതും മനസ്സിലാക്കി തന്നിട്ടുണ്ട്. ബാബ മനസ്സിലാക്കി തരികയാണ് ആരാണോ മഹാരഥികൾ അവരെയും ഇടയ്ക്കിടയ്ക്ക് മായയാകുന്ന മുതല ഒറ്റയടിക്ക് വിഴുങ്ങുന്നുണ്ട്. ഇപ്പോൾ നിങ്ങൾക്ക് ജ്ഞാനത്തെ മനസ്സിലായി. നല്ല നല്ല മഹാരഥികളെപ്പോലും മായ വിഴുങ്ങാറുണ്ട്. ഇത് ജ്ഞാനത്തിന്റെ കാര്യമാണ്, ഇതിനെ മറ്റാർക്കും വർണ്ണിക്കാൻ സാധിക്കില്ല. നിർവ്വികാരിയായി മാറണം, ദൈവീകഗുണങ്ങളെ ധാരണ ചെയ്യണം. ഇതാണ് ബാബ പറയുന്നത്. കാമം മഹാശത്രുവാണെന്ന് ബാബ കൽപ കൽപം പറയുന്നു. ഇതിലാണ് പരിശ്രമം. ഇതിൽ നിങ്ങൾക്ക് വിജയിക്കണം. പ്രജാപിതാവിന്റെതായി മാറിയെങ്കിൽ സഹോദരി സഹോദരനായിക്കഴിഞ്ഞു. യഥാർത്ഥത്തിൽ നിങ്ങളെല്ലാവരും ആത്മാക്കളാണ്. ആത്മാവ് ആത്മാവുമായാണ് സംസാരിക്കുന്നത്. ആത്മാവുതന്നെയാണ് ഈ കാതുകളിലൂടെ കേട്ടുകൊണ്ടിരിക്കുന്നത്. ഇത് ഓർമ്മയിൽ ഉണ്ടായിരിക്കണം. നമ്മൾ ദേഹത്തെയല്ല, ആത്മാക്കളെയാണ് കേൾപ്പിക്കുന്നത്. യഥാർത്ഥത്തിൽ നമ്മൾ ആത്മാക്കളെല്ലാം സഹോദര സഹോദരനാണ്, പിന്നീട് സഹോദരി സഹോദരനുമാകുന്നു. കേൾപ്പിക്കുന്നത് സഹോദരനെയാണെങ്കിലും, ദൃഷ്ടി ആത്മാവിന്റെ വശത്തേക്ക് പോകണം. ഞാൻ സഹോദരനെയാണ് കേൾപ്പിക്കുന്നത്. സഹോദരൻ കേൾക്കുന്നില്ലേ? അതെ ഞാൻ ആത്മാവ് കേൾക്കുന്നുണ്ട്. ബിക്കാനിറിൽ ഒരു കൊച്ചു കുട്ടിയുണ്ട്, ആ കുട്ടി സദാ ആത്മാവ് ആത്മാവ് എന്നു പറഞ്ഞാണ് എഴുതുന്നത്. എന്റെ ആത്മാവ് ഈ ശരീരത്തിലൂടെ എഴുതിക്കൊണ്ടിരിക്കു
കയാണ്. ആത്മാവായ എന്റെ ചിന്തയിതാണ്. എന്റെ ആത്മാവാണ് ഇതു ചെയ്യുന്നത്. ആത്മാ അഭിമാനിയായി മാറുക എന്നത് പരിശ്രമമുള്ള കാര്യമാണോ. എന്റെ ആത്മാവു തന്നെയാണ് നമസ്തേ പറയുക. ബാബ എങ്ങനെയാണോ ആത്മീയ കുട്ടികളെ, എന്നു പറയുന്നത്, അപ്പോൾ ഭ്രുകുടിയിലേക്കാണ് നോക്കുന്നത്. ആത്മാവു തന്നെയാണ് കേൾക്കുന്നത്, ആത്മാവിനെ തന്നെയാണ് ഞാൻ കേൾപ്പിക്കുന്നത്. നിങ്ങളുടെ ദൃഷ്ടി ആത്മാവിൽ പതിയണം. ആത്മാവ് ഭ്രുകുടി മധ്യത്തിലാണ്. വിഘ്നം വരുന്നത് ശരീരത്തിൽ ദൃഷ്ടി പതിയുമ്പോഴാണ്. ആത്മാവിനോടു സംസാരിക്കണം. ആത്മാവിനെ തന്നെ കാണണം. ദേഹ അഭിമാനത്തെ ഉപേക്ഷിക്കൂ. ബാബയും ഇവിടെ ഭ്രുകുടി മധ്യത്തിലാണ് ഇരിക്കുന്നതെന്ന് ആത്മാവിനും അറിയാം. ബാബയോടാണ് നമ്മൾ നമസ്തേ പറയുന്നത്. ഞാൻ ആത്മാവാണെന്ന ജ്ഞാനം ബുദ്ധിയിലുണ്ട്. ആത്മാവു തന്നെയാണ് കേൾക്കുന്നത്. ഈ ജ്ഞാനം ആദ്യം ഉണ്ടായിരുന്നില്ല. ഈ ദേഹം ലഭിച്ചിരിക്കുന്നതു തന്നെ പാർട്ടഭിനയിക്കുന്നതിനു
വേണ്ടിയാണ്. അതുകൊണ്ടു തന്നെ പേരു വെയ്ക്കുന്നതും ദേഹത്തിനു തന്നെയാണ്. ഈ സമയം ദേഹിഅഭിമാനിയായി മാറി തിരിച്ചു പോകണം. പാർട്ട് അഭിനയിക്കാൻ തന്നെയാണ് പേര് വെയ്ക്കുന്നത്. പേരില്ലാതെ കാര്യവ്യവഹാരം നടക്കുകയില്ല. അവിടേയും കാര്യവ്യവഹാരം നടക്കുന്നുണ്ടല്ലോ. എന്നാൽ നിങ്ങൾ സതോ പ്രധാനമായി മാറിയതു കാരണം അവിടെ ഒരു വികർമ്മവും ഉണ്ടാവുകയില്ല. ഏതൊന്നാണോ വികർമ്മമായി മാറുന്നത് അങ്ങനെയുള്ള കർമ്മങ്ങൾ നിങ്ങൾ ചെയ്യുകയില്ല. മായയുടെ രാജ്യം തന്നെയില്ല. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾ ആത്മാക്കൾക്ക് തിരിച്ചുപോകണം. ഇത് പഴയശരീരമാണ്, പിന്നീട് സത്യ-ത്രേതായുഗത്തിലേക്ക് പോകണം. അവിടെ ജ്ഞാനത്തിന്റെ ആവശ്യം തന്നെയില്ല. എന്തു കൊണ്ടാണ് നിങ്ങൾക്ക് ഇവിടെ ജ്ഞാനം നൽകുന്നത്? എന്തുകൊണ്ടെന്നാൽ ദുർഗതിയിൽ അകപ്പെട്ടിരിക്കുകയാണ്. അവിടെയും കർമ്മം ചെയ്യണം എന്നാൽ അത് അകർമ്മമായി തീരുന്നു. ഇപ്പോൾ ബാബ പറയുകയാണ് കൈകൾ കൊണ്ട് കർമ്മം ചെയ്യൂ..... ആത്മാവിന് ബാബയെ ഓർമ്മിക്കണം. സത്യയുഗത്തിൽ നിങ്ങൾ പാവനമായതുകാരണം അവിടെയുള്ള കാര്യവ്യവഹാരവും പാവനമായിരിക്കും. തമോപ്രധാന രാവണ രാജ്യത്തിൽ നിങ്ങളുടെ വ്യവഹാരത്തിൽ തടസ്സങ്ങൾ ഉണ്ടാകുന്നു, അതുകൊണ്ടു തന്നെയാണ് മനുഷ്യർ തീർഥാടനം മുതലായവ ചെയ്യുന്നത്. തീർഥാടനത്തിനു പോകേണ്ട ആവശ്യമില്ല, കാരണം സത്യയുഗത്തിലാരും പാപം ചെയ്യുന്നില്ല. അവിടെ നിങ്ങൾ എന്തു ജോലി ചെയ്യുകയാണെങ്കിലും സത്യമായി തന്നെയാണ് ചെയ്യുന്നത്. സത്യത്തിന്റെ വരദാനം ലഭിച്ചു കഴിഞ്ഞു. വികാരത്തിന്റെ കാര്യം തന്നെയില്ല. വ്യവസായത്തിൽ പോലും അസത്യത്തിന്റെ ആവശ്യമില്ല. ഇവിടെ ലോഭമുള്ളതുകാരണം മനുഷ്യർ മോഷ്ടിക്കുന്നു, എന്നാൽ അവിടെ ഇങ്ങനെയുള്ള കാര്യങ്ങളെയില്ല. ഡ്രാമയനുസരിച്ച് നിങ്ങൾ ഇങ്ങനെയുള്ള പൂക്കളായിക്കൊണ്ടിരി
ക്കുകയാണ്. അത് നിർവികാരി ലോകവും ഇത് വികാരി ലോകവുമാണ്. മുഴുവൻ കളിയും ബുദ്ധിയിലുണ്ട്. ഈ സമയം തന്നെയാണ് പവിത്രമായി മാറാനുള്ള പരിശ്രമം ചെയ്യേണ്ടത്. യോഗബലത്തിലൂടെയാണ് നിങ്ങൾ വിശ്വത്തിന്റെ അധികാരിയായി മാറുന്നത്. യോഗബലം തന്നെയാണ് മുഖ്യം. ബാബ പറയുകയാണ് ഭക്തി മാർഗത്തിലെ യജ്ഞം, തപം, മുതലായവയിലൂടെ ഒരാൾക്കും എന്നെ പ്രാപ്തമാക്കാൻ സാധിച്ചിട്ടില്ല. സതോ-രജോ-തമോയിലേക്ക് പോവുക തന്നെവേണം. ജ്ഞാനം വളരെ സഹജവും രമണീകവുമാണ്, ഒപ്പം പരിശ്രമവുമാണ്. ഈ യോഗത്തിനും മഹിമയുണ്ട്, ഇതിലൂടെ നിങ്ങൾക്ക് സതോ പ്രധാനമായി മാറണം. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാനുള്ള വഴി ബാബതന്നെയാണ് പറഞ്ഞുതരുന്നത്. മറ്റൊരാൾക്കും ഈ ജ്ഞാനം പറഞ്ഞു തരാൻ സാധിക്കില്ല. ചന്ദ്രനിൽ വരെ പോകുന്നവരായിക്കോട്ടെ, വെള്ളത്തിനു മുകളിൽ നടക്കുന്നവരായിക്കോട്ടെ, പക്ഷെ അതൊന്നും തന്നെ രാജയോഗമല്ല. അതിലൂടെ നരനിൽ നിന്നും നാരായണനായി മാറാൻ സാധിക്കുകയില്ല. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ ആദിസനാതന ദേവിദേവതാ ധർമ്മത്തിലുള്ളവരായിരുന്നു, ഇപ്പോൾ വീണ്ടും അതായിക്കൊണ്ടിരി ക്കുകയാണ്. ഓർമ്മ വരുന്നില്ലേ. ബാബ കൽപം മുമ്പും ഇത് മനസ്സിലാക്കിതന്നിരുന്നു. ബാബ പറയുകയാണ് നിശ്ചയ ബുദ്ധി വിജയന്തി. നിശ്ചയമില്ലാതെ കേൾക്കാൻ വരുകപോലുമില്ല. നിശ്ചയബുദ്ധിയിൽ നിന്നും പിന്നീട് സംശയബുദ്ധിയുമായി മാറുന്നു. വളരെ നല്ല നല്ല മഹാരഥികൾ പോലും സംശയത്തിലേക്ക് വരുകയാണ്. മായയുടെ ചെറിയ കൊടുങ്കാറ്റു വരുമ്പോൾ തന്നെ ദേഹാഭിമാനം വരുന്നു.

ബാപ്ദാദ രണ്ടുപേരും കമ്പയിൻഡാണല്ലോ? ശിവബാബ ജ്ഞാനം നൽകും പിന്നീട് പോകും, എന്താണു സംഭവിക്കുന്നതെന്ന് ആരു പറയും. ബാബയോടു ചോദിക്കാറുണ്ട്, ബാബ സദാ ഇരിക്കുന്നുണ്ടോ, അതോ പോകാറുണ്ടോ? ബാബയോട് ഇത് ചോദിക്കാൻ സാധിക്കില്ലല്ലോ? ബാബ പറയുകയാണ് ഞാൻ നിങ്ങൾക്ക് പതീതത്തിൽ നിന്നും പാവനമായി മാറാനുള്ള വഴി പറഞ്ഞു തരാം. വരും, പോകും, എനിക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാനുണ്ട്. കുട്ടികളുടെ അടുത്തേക്കുതന്നെയാണ് ബാബ വരുന്നത് അവരിലൂടെ കാര്യങ്ങൾ ചെയ്യിപ്പിക്കുന്നു. ഇതിൽ സംശയിക്കേണ്ട കാര്യമൊന്നുമില്ല. ബാബയെ ഓർമ്മിക്കുക, ഇതാണ് താങ്കളുടെ ജോലി. സംശയത്തിൽ വരുന്നതിലൂടെ വീണുപോകും. മായ ശക്തിയായി ചാട്ടകൊണ്ടടിച്ചു വീഴ്ത്തുന്നു. ബാബ പറയുന്നതിതാണ് വളരെ ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ് ഞാൻ ബ്രഹ്മാബാബയിൽ പ്രവേശിക്കുന്നത്. കുട്ടികൾക്ക് നിശ്ചയമുണ്ടാകണം ബാബ എനിക്ക് ഈ ജ്ഞാനം നൽകിക്കൊണ്ടിരിക്കയാണ്, മറ്റാർക്കും ഈ ജ്ഞാനം നൽകാൻ സാധിക്കില്ല. നിശ്ചയമുണ്ടായിട്ടു പോലും എത്ര പേരാണ് വീണുപോകുന്നത്, ഇതും ബാബയ്ക്കറിയാം. നിങ്ങൾക്ക് പാവനമായി മാറണമെങ്കിൽ ബാബ പറയുന്നതിതാണ് എന്നെ മാത്രം ഓർമ്മിക്കൂ, മറ്റുള്ള കാര്യങ്ങളിലേക്ക് പോകാതിരിക്കൂ. നിങ്ങൾ ഇങ്ങനെയുള്ള കാര്യങ്ങൾ പറയുമ്പോൾ മനസ്സിലാക്കാൻ സാധിക്കും പൂർണ്ണമായ നിശ്ചയം വന്നിട്ടില്ല എന്ന്. ആദ്യം ഒരു കാര്യത്തെ കുറിച്ചു മനസ്സിലാക്കൂ, ഇതിലൂടെ നിങ്ങളുടെ പാപം ഇല്ലാതാകും. ബാക്കി വ്യർത്ഥമായ കാര്യങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ല. ബാബയുടെ ഓർമ്മയിലൂടെ വികർമ്മം വിനാശമാകും, പിന്നെ മറ്റുള്ളകാര്യങ്ങളിലേക്ക് എന്തിനു വരണം. നോക്കൂ ആരെങ്കിലും ചോദ്യോത്തരങ്ങളിൽ വന്നു സംശയിച്ചു പോവുകയാണെങ്കിൽ നിങ്ങൾ അവരോടു പറയൂ ഈ കാര്യങ്ങളെ വിട്ട് ഒരു ബാബയുടെ ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യൂ. സംശയത്തിൽ വരുകയാണെങ്കിൽ പഠിപ്പുതന്നെ ഉപേക്ഷിക്കും. പിന്നീട് മംഗളം ഉണ്ടാവുകയും ഇല്ല. നാഡി നോക്കി മനസ്സിലാക്കി ക്കൊടുക്കണം. സംശയത്തിലാണെങ്കിൽ ഒരു പോയന്റിൽ തന്നെ ഉറച്ചുനിർത്തണം. വളരെ യുക്തിയോടുകൂടി വേണം മനസ്സിലാക്കികൊടുക്കാൻ. കുട്ടികൾക്ക് ആദ്യം നിശ്ചയമുണ്ടായിരിക്കണം- ബാബ വന്നു കഴിഞ്ഞു, നമ്മളെ പാവനമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സന്തോഷം ഉണ്ടായിരിക്കണം. പഠിച്ചിട്ടില്ലെങ്കിൽ തോറ്റുപോകും, അവർക്കെങ്ങനെ സന്തോഷമുണ്ടാകും. സ്ക്കൂളിലെ പഠിപ്പ് ഒരുപോലെയാണല്ലോ, അതിലും ചിലർ പഠിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നവരുണ്ട്, ചിലർ 5-10 രൂപ സമ്പാദിക്കുന്നവരുമുണ്ട്. നരനിൽ നിന്നും നാരായണനായി മാറുക ഇതാണ് നിങ്ങളുടെ ഉയർന്ന ലക്ഷ്യം. രാജധാനി സ്ഥാപിക്കുകയാണ്. നിങ്ങൾ മനുഷ്യനിൽ നിന്നും ദേവതയായി മാറും. ദേവതകളുടേത് വലിയ രാജധാനിയാണ്. അതിൽ ഉയർന്ന പദവിനേടണം, പിന്നീട് പഠിപ്പും കളികളും ഉണ്ടായിരിക്കും. അവിടെയുള്ള കളികൾ വളരെ നല്ലതായിരിക്കും. ബാബ തന്റെ കാര്യം പറയുകയാണ് ഇപ്പോൾ കർമ്മാതീത അവസ്ഥ എത്തിയിട്ടില്ല. എനിക്കും സമ്പൂർണ്ണമായിമാറണം, ഇപ്പോൾ ആയിട്ടില്ല. ജ്ഞാനം വളരെ സഹജമാണ്. ബാബയെ ഓർമ്മിക്കുക എന്നതും സഹജമാണ്, എന്നാൽ ചെയ്യുകയും വേണ്ടേ. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഏതെങ്കിലും കാര്യത്തിൽ സംശയബുദ്ധിയായി മാറി പഠിപ്പ് ഉപേക്ഷിക്കരുത്. ആദ്യം പാവനമായിമാറുന്നതിനുവേണ്ടി ഒരു ബാബയെ ഓർമ്മിക്കണം, മറ്റുള്ള കാര്യങ്ങളിലേക്ക് പോകരുത്.

2) ശരീരത്തിൽ ദൃഷ്ടി പതിയുന്നതിലൂടെ വിഘ്നം വരും, അതിനാൽ ഭ്രുകുടിയിലേക്ക് നോക്കണം. ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോടു സംസാരിക്കണം. ആത്മാഭിമാനിയായി മാറണം. നിർഭയരായി മാറി സേവനം ചെയ്യണം.

വരദാനം :-
സദാ ബാബയുടെ അവിനാശിയും നിസ്വാർത്ഥവുമായ പ്രേമത്തിൽ ലൗലീനമായിരിക്കുന്ന മായാപ്രൂഫായി ഭവിക്കട്ടെ.

ഏതു കുട്ടികളാണോ സദാ ബാബയുടെ സ്നേഹത്തിൽ ലൗലീനമായിരിക്കുന്നത് അവരെ മായയ്ക്ക് ആകർഷിക്കാൻ സാധിക്കുകയില്ല. വാട്ടർ പ്രൂഫ് വസ്ത്രം പോലെ; വെള്ളത്തിന്റെ ഒരു തുള്ളി പോലും അതിലിരിക്കില്ല. ഇങ്ങനെ ആരാണോ ലഹരിയിൽ ലൗലീനമായിരിക്കുന്നത് അവർ മായാപ്രൂഫായിരിക്കുന്നു. മായയുടെ ഒരു യുദ്ധത്തിനും എതിരിടാൻ സാധിക്കുകയില്ല എന്തെന്നാൽ ബാബയുടെ സ്നേഹം അവിനാശിയും നിസ്വാർത്ഥവുമാണ്, ആരാണോ ഇതിന്റെ അനുഭവി അവർ അൽപകാലത്തെ സ്നേഹത്തിൽ കുടുങ്ങുകയില്ല. ഒരു ബാബ രണ്ടാമത് ഞാൻ, അവർക്കിടയിൽ മൂന്നാമതൊരാൾക്ക് വരാനേ സാധിക്കുകയില്ല.

സ്ലോഗന് :-
വേറിട്ട സ്നേഹിയായിരുന്ന് കർമം ചെയ്യുന്നവർക്കു തന്നെയാണ് സെക്കന്റിൽ ഫുൾസ്റ്റോപ്പിടാൻ സാധിക്കുക.

അവ്യക്തസൂചനകൾ:- ഇനി സമ്പന്നവും കർമാതീതവുമാകുന്നതിന്റെ വാദ്യം മുഴക്കൂ

കർമാതീതം അർത്ഥം കർമത്തിന് വശപ്പെടുന്നവരല്ല എന്നാൽ യജമാനനായി അധികാരിയായി കർമേന്ദ്രിയങ്ങളുടെ സംബന്ധത്തിലേക്ക് വന്ന് വിനാശി ആഗ്രഹങ്ങളിൽ നിന്ന് വേറിട്ട് കർമേന്ദ്രിയങ്ങളിലൂടെ കർമം ചെയ്യിക്കുക. ആത്മാഅധികാരിയെ കർമം അതിന്റെ അധീനമാക്കുന്നില്ല എന്നാൽ അധികാരിയായി കർമം ചെയ്യിച്ചുകൊണ്ടിരിക്കുന്നു. ചെയ്യിക്കുന്നയാളായി കർമം ചെയ്യിക്കുക- ഇതിനെ പറയുന്നു കർമത്തിന്റെ സംബന്ധത്തിൽ വരിക. കർമാതീതആത്മാവ് സംബന്ധത്തിൽ വരുന്നു, ബന്ധനത്തിലല്ല.