15.11.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - തന്റെ സംസ്കാരം നല്ലതാക്കുന്നതിനു വേണ്ടി ഓർമ്മയുടെ യാത്രയിൽ ഇരിക്കണം, ബാബയുടെ ഓർമ്മ മാത്രമേ നിങ്ങളെ സദാ സൗഭാഗ്യശാലിയാക്കി മാറ്റുകയുള്ളൂ.

ചോദ്യം :-
അവസ്ഥയുടെ തിരിച്ചറിവ് എപ്പോഴാണുണ്ടാകുന്നത്? ആരുടെ അവസ്ഥയാണ് നല്ലതെന്നു പറയുന്നത്?

ഉത്തരം :-
അവസ്ഥയുടെ തിരിച്ചറിവ് രോഗ സമയത്താണ് അറിയുന്നത്. രോഗ സമയത്തും സദാ സന്തോഷമുണ്ടായിരിക്കണം ഒപ്പം ഹർഷിതമുഖത്തോടെ എല്ലാവർക്കും ബാബയുടെ ഓർമ്മ ഉണർത്തിക്കൊണ്ടിരിക്കൂ, ഇതു തന്നെയാണ് നല്ല അവസ്ഥ. അഥവാ സ്വയം കരയുകയോ, നിരാശരാകുകയോ ചെയ്യുകയാണെങ്കിൽ മറ്റുള്ളവരെ എങ്ങനെ സന്തോഷമുള്ളവരാക്കി മാറ്റും? എന്തു തന്നെ സംഭവിച്ചാലും കരയരുത്.

ഓംശാന്തി.  
രണ്ട് വാക്കുകളെക്കുറിച്ചാണ് പാടാറുള്ളത് - സൗഭാഗ്യശാലിയെന്നും ദുർഭാഗ്യശാലിയെന്നും. സൗഭാഗ്യം പോയി എങ്കിൽ ദുർഭാഗ്യമെന്നാണ് പറയുന്നത്. സ്ത്രീയുടെ പതി മരിക്കുകയാണെങ്കിലും ദുർഭാഗ്യമെന്നാണ് പറയുന്നത്. തനിച്ചായിപോകുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം നമ്മൾ സദാ സമയത്തേക്ക് സൗഭാഗ്യശാലിയായി മാറുകയാണ്. അവിടെ ദു:ഖത്തിന്റെ കാര്യമില്ല. മരണമെന്ന പേരു തന്നെ ഉണ്ടാകുന്നില്ല. വിധവ എന്ന പേരു തന്നെ ഉണ്ടായിരിക്കില്ല. വിധവക്ക് ദു:ഖമുണ്ടാകുന്നു, കരഞ്ഞുകൊണ്ടേയിരിക്കുന്നു. സാധു-സന്യാസിമാർക്ക് ദു:ഖമുണ്ടാകുന്നില്ല എന്നല്ല. ചിലർ ഭ്രാന്തുള്ളവരായി മാറുന്നു, അസുഖമുള്ളവരും രോഗികളുമുണ്ടാകുന്നു. ഇത് രോഗികളുടെ തന്നെ ലോകമാണ്. സത്യയുഗം നിരോഗിയായ ലോകമാണ്. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നു നമ്മൾ ഭാരതത്തെ വീണ്ടും ശ്രീമത്തിലൂടെ നിരോഗിയാക്കി മാറ്റുകയാണ്. ഈ സമയം മനുഷ്യരുടെ സ്വഭാവം വളരെ മോശമാണ്. ഇപ്പോൾ സ്വഭാവം നല്ലതാക്കുന്നതിനും തീർച്ചയായും വകുപ്പുണ്ടായിരിക്കും. വിദ്യാലയങ്ങളിലും വിദ്യാർത്ഥികളുടെ രജിസ്റ്റർ വെക്കാറുണ്ട്. അവരുടെ സ്വഭാവത്തെക്കുറിച്ച് അറിയാൻ സാധിക്കുന്നു അതുകൊണ്ട് ബാബയും രജിസ്റ്റർ വച്ചിരുന്നു. ഓരോരുത്തരും തന്റെ റജിസ്റ്റർ വെക്കൂ. സ്വഭാവത്തെ നോക്കണം ഞാൻ ഒരു തെറ്റും ചെയ്യുന്നില്ലല്ലോ. ആദ്യത്തെ കാര്യം ബാബയെ ഓർമ്മിക്കുക എന്നാണ്. അതിലൂടെ മാത്രമേ നിങ്ങളുടെ പെരുമാറ്റം നല്ലതാകുകയുള്ളൂ. ഒന്നിന്റെ ഓർമ്മയിലൂടെ ആയുസ്സും ഉയർന്നതാകുന്നു. ഇതാണെങ്കിൽ ജ്ഞാന രത്നമാണ്. ഓർമ്മയെ രത്നമെന്നു പറയാറില്ല. ഓർമ്മയിലൂടെ മാത്രമേ നിങ്ങളുടെ പെരുമാറ്റം നല്ലതാകുകയുള്ളൂ. ഈ 84ന്റെ ചക്രം നിങ്ങൾക്കല്ലാതെ മറ്റാർക്കും കേൾപ്പിക്കാൻ സാധിക്കില്ല. ഇതിൽ തന്നെ മനസ്സിലാക്കികൊടുക്കണം- വിഷ്ണുവിനെക്കുറിച്ചും ബ്രഹ്മാവിക്കെുറിച്ചും. ശങ്കരന്റെ സ്വഭാവമെന്നു പറയില്ല. നിങ്ങൾ കുട്ടികൾക്കറിയാം ബ്രഹ്മാവിനും വിഷ്ണുവിനും തമ്മിൽ എന്താണ് ബന്ധമെന്ന്. വിഷ്ണുവിന്റെ രണ്ടു രൂപങ്ങളാണ് ലക്ഷ്മിയും - നാരായണനും. അവർ തന്നെയാണ് പിന്നീട് 84 ജന്മങ്ങൾ എടുക്കുന്നത്. 84 ജന്മങ്ങളിൽ സ്വയം തന്നെ പൂജ്യരും സ്വയം തന്നെ പൂജാരിയുമായി മാറുന്നു. പ്രജാപിതാ ബ്രഹ്മാവ് തീർച്ചയായും ഇവിടെ തന്നെയായിരിക്കണമല്ലോ. സാധാരണ ശരീരം വേണം. ഒരുപാട് പേർ ഇതിൽ തന്നെയാണ് സംശയിക്കുന്നത്. ബ്രഹ്മാവാണെങ്കിൽ പതിതപാവനനും ബാബയുടെ രഥവുമാണ്. പറയാറുമുണ്ട് - ദൂരദേശത്തു വസിക്കുന്നവൻ അന്യദേശത്തേക്ക് വന്നു എന്ന്. പതിതമായ ലോകത്തിൽ ഒരാളുപോലും പാവനമായവർ ഉണ്ടാവുക സാധ്യമല്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കിക്കഴിഞ്ഞു എങ്ങനെയാണ് നമ്മൾ 84 ജന്മങ്ങൾ എടുക്കുന്നത്. ആരെങ്കിലും എടുക്കുന്നുണ്ടാകുമല്ലോ. ആരാണോ ആദ്യമാദ്യം വരുന്നത് അവർ തന്നെയാണ് 84 ജന്മങ്ങൾ എടുക്കുന്നത്. സത്യയുഗത്തിൽ ദേവി-ദേവതകൾ തന്നെയാണ് വരുന്നത്. മനുഷ്യർക്ക് അല്പം പോലും ചിന്തനം നടക്കുന്നില്ല, 84 ജന്മങ്ങൾ ആരാണെടുക്കുന്നത്. മനസ്സിലാക്കേണ്ട കാര്യമല്ലേ. പുനർജന്മത്തെ എല്ലാവരും അംഗീകരിക്കാറുണ്ട്. 84 പുനർജന്മങ്ങളാണ് എന്നത് വളരെ യുക്തിയോടുകൂടി മനസ്സിലാക്കികൊടുക്കണം. 84 ജന്മങ്ങളാണെങ്കിൽ എല്ലാവരൊന്നും എടുക്കില്ലല്ലോ. ഒരുമിച്ച് വന്ന് എല്ലാവരും ശരീരം ഉപേക്ഷിക്കില്ലല്ലോ. ഭഗവാനുവാച - നിങ്ങൾക്ക് നിങ്ങളുടെ ജന്മങ്ങളെക്കുറിച്ചറിയില്ല, ഭഗവാൻ തന്നെയാണ് ഇരുന്ന് മനസ്സിലാക്കിതരുന്നത്. നിങ്ങൾ ആത്മാക്കൾ 84 ജന്മങ്ങൾ എടുക്കുന്നു. ഈ 84ന്റെ കഥ ബാബ നിങ്ങൾ കുട്ടികൾക്ക് ഇരുന്ന് മനസ്സിലാക്കി തരുകയാണ്. ഇതും ഒരു പഠിപ്പാണ്. 84 ന്റെ ചക്രത്തെ അറിയുക എന്നത് വളരെ സഹജമാണ്. മറ്റുള്ള ധർമ്മത്തിലുള്ളവർ ഈ കാര്യങ്ങളെ മനസ്സിലാക്കുകയില്ല. നിങ്ങളിലും എല്ലാവരും 84 ജന്മങ്ങളെടുക്കുന്നില്ല. എല്ലാവരുടെയും 84 ജന്മങ്ങളായെങ്കിൽ എല്ലാവരും ഒരുമിച്ചു വരും. ഇതും നടക്കില്ല. മുഴുവൻ ആധാരവും പഠിപ്പിലും ഓർമ്മയിലുമാണ്. അതിലും നമ്പർവൺ ഓർമ്മയാണ്. ബുദ്ധിമുട്ടുള്ള വിഷയത്തിലാണ് മാർക്കും കൂടുതൽ ലഭിക്കുന്നത്. അവരുടെ പ്രശസ്തിയുമുണ്ടാകുന്നു. ഉത്തമം, മദ്ധ്യമം, കനിഷ്ടവുമായ വിഷയങ്ങളുണ്ടല്ലോ. ഇതിൽ രണ്ടെണ്ണം മുഖ്യമായിട്ടുള്ളതാണ്. ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ എന്നാൽ സമ്പൂർണ്ണ നിർവ്വികാരിയായി മാറും പിന്നീട് വിജയമാലയിൽ കോർക്കപ്പെടും. ഇതാണ് ഓട്ടപ്പന്തയം. ആദ്യം സ്വയത്തെ നോക്കണം ഞാൻ എത്രത്തോളം ധാരണ ചെയ്യുന്നുണ്ട്? എത്ര ഓർമ്മിക്കുന്നുണ്ട്? എന്റെ സ്വഭാവം എങ്ങനെയുള്ളതാണ്?. അഥവാ എന്നിൽ തന്നെ കരയുന്നതിന്റെ ശീലമുണ്ടെങ്കിൽ മറ്റുള്ളവരെയെങ്ങനെയാണ് സന്തോഷിപ്പിക്കാൻ സാധിക്കുന്നത് ? ബാബ പറയുന്നു ആരാണോ കരയുന്നത് അവർക്കെല്ലാം നഷ്ടപ്പെടുന്നു. എന്തു തന്നെ സംഭവിച്ചാലും കരയേണ്ട ആവശ്യമില്ല. അസുഖത്തിലാണെങ്കിലും സന്തോഷത്തോടുകൂടി ഇത്രയെങ്കിലും പറയാമല്ലോ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. അസുഖത്തിൽ തന്നെയാണ് അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവുണ്ടാവുക. ബുദ്ധിമുട്ടിൽ ശബ്ദം അൽപം ഇടറിയേക്കാം, എന്നാൽ സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കണം. ബാബയുടെ സന്ദേശമാണ്. വഴികാട്ടിയും- സന്ദേശവാഹകനും ഒരു ശിവബാബയാണ്, മറ്റൊരാൾ ഇല്ല. ബാക്കി എന്തെല്ലാമാണോ കേൾപ്പിക്കുന്നത്, അതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. ഈ ലോകത്തിൽ ഏതെല്ലാം സാധനങ്ങളുണ്ടോ എല്ലാം വിനാശിയാണ്, ഇപ്പോൾ നിങ്ങളെ അവിടേക്കാണ് കൊണ്ടുപോകുന്നത് എവിടെയാണോ ഒരു സാധനങ്ങൾക്കും കേടുപറ്റാത്തത്. അവിടെയാണെങ്കിൽ ഒരു സാധനങ്ങളും കേടാകില്ല അത്രയും നല്ലതായിട്ടായിരിക്കും ഉണ്ടാക്കുക. ഇവിടെ സയൻസിലൂടെ എത്രയാണ് സാധനങ്ങളുണ്ടാക്കുന്നത്, അവിടെയും തീർച്ചയായും സയൻസുണ്ടായിരിക്കും എന്തുകൊണ്ടെന്നാൽ നിങ്ങൾക്ക് വേണ്ടി ഒരുപാട് സുഖം വേണം. ബാബ പറയുന്നു നിങ്ങൾ കുട്ടികൾക്ക് ഒന്നും തന്നെ അറിയില്ലായിരുന്നു. ഭക്തി മാർഗ്ഗം എപ്പോഴാണ് ആരംഭിച്ചത്, എത്ര നിങ്ങൾ ദു:ഖം നൽകി - ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. ദേവതകളെ പറയുന്നതു തന്നെ - സർവ്വഗുണ സമ്പന്നൻ... എന്നാണ് പിന്നീട് ആ കലകൾ എങ്ങനെയാണ് കുറഞ്ഞത്? ഇപ്പോഴാണെങ്കിൽ ഒരു കലയുമില്ല. ചന്ദ്രനിലും പതുക്കെ-പതുക്കെ കലകൾ കുറയാറുണ്ടല്ലോ.

നിങ്ങൾക്കറിയാം ഈ ലോകവും ആദ്യം പുതിയതായിരുന്നപ്പോൾ അവിടെ ഓരോ വസ്തുവും സതോപ്രധാനവും ഒന്നാന്തരവുമായിരിക്കും. പിന്നീട് പഴയതായി കലകളെല്ലാം കുറഞ്ഞുകൊണ്ടെയിരിക്കും. സർവ്വഗുണ സമ്പന്നർ ഈ ലക്ഷ്മീ- നാരായണനാണല്ലോ. ഇപ്പോൾ ബാബ നിങ്ങൾക്ക് സത്യ-സത്യമായ സത്യനാരായണന്റെ കഥകേൾപ്പിച്ചു തരുകയാണ്. ഇപ്പോൾ രാത്രിയാണ് പിന്നീട് പകൽ ഉണ്ടാകുന്നു. നിങ്ങൾ സമ്പൂർണ്ണമായി മാറുമ്പോൾ നിങ്ങൾക്കുവേണ്ടി സൃഷ്ടിയും പിന്നെ അങ്ങനെയുള്ളതു തന്നെ വേണം. 5 തത്വങ്ങളും സതോപ്രധാനമായി (16 കലാ സമ്പൂർണ്ണം) മാറുന്നു അതുകൊണ്ട് ശരീരവും നിങ്ങളുടെ പ്രകൃതിദത്തവും മനോഹരവുമായിരിക്കും. സതോപ്രധാനമായിരിക്കും. ഈ മുഴുവൻ ലോകവും 16 കലാ സമ്പൂർണ്ണമായി മാറുന്നു. ഇപ്പോഴാണെങ്കിൽ ഒരു കലയുമില്ല, ഏതെല്ലാം വലിയ വലിയ ആളുകളുണ്ടോ അഥവാ മഹാത്മാക്കൾ മുതലായവരുണ്ടോ, ബാബയുടെ ഈ ജ്ഞാനം അവരുടെ ഭാഗ്യത്തിൽ തന്നെയില്ല. അവർക്ക് അവരുടെ തന്നെ അഹങ്കാരമാണുള്ളത്. കൂടുതലും പാവപ്പെട്ടവരുടെ ഭാഗ്യത്തിലാണുള്ളത്. ചിലർ പറയും ഇത്രയും ഉയർന്ന ബാബയാണ്, ആ ബാബയ്ക്ക് വലിയ രാജാക്കൻമാരുടെയോ അഥവാ പവിത്രമായ ഋഷിമാരുടെ ശരീരത്തിൽ വേണം വരാൻ. സന്യാസിമാരാണ് പവിത്രതയുള്ളവർ. പവിത്രമായ കന്യകയുടെ ശരീരത്തിൽ വരാം. എന്നാൽ ബാബ മനസ്സിലാക്കി തരുകയാണ് ഞാൻ ആരിലാണ് വരുന്നത്. ഞാൻ വരുന്നതു തന്നെ അവരിലാണ് ആരാണോ പൂർണ്ണമായി 84 ജന്മങ്ങളെടുക്കുന്നത്. ഒരു ദിവസം പോലും കുറയില്ല. കൃഷ്ണൻ ജനിച്ചപ്പോൾ മുതൽ 16 കലാ സമ്പൂർണ്ണനായിരുന്നു. പിന്നീട് സതോ, രജോ, തമോയിലേക്ക് വരുന്നു. ഏതൊരു വസ്തുവും ആദ്യം സതോപ്രധാനം പിന്നീട് സതോ, രജോ, തമോയിലേക്ക് വരുന്നു. സത്യയുഗത്തിലും ഇങ്ങനെ തന്നെയാണ് ഉണ്ടാകുന്നത്. കുട്ടി സതോപ്രധാനമാണെങ്കിൽ പിന്നീട് വലുതാകുമ്പോൾ പറയും ഇപ്പോൾ ഞാൻ ഈ ശരീരം ഉപേക്ഷിച്ച് സതോപ്രധാനമായ കുട്ടിയായി മാറുകയാണ്. നിങ്ങൾ കുട്ടികൾക്ക് ഇത്രയും ലഹരിയില്ല. സന്തോഷത്തിന്റെ ലഹരി വർദ്ധിക്കുന്നില്ല. ആരാണോ നല്ല രീതിയിൽ പരിശ്രമിക്കുന്നത്, സന്തോഷത്തിന്റെ ലഹരി ഉയർന്നുകൊണ്ടിരിക്കും. മുഖവും സന്തോഷമുള്ളതായിരിക്കും. മുന്നോട്ട് പോകുന്തോറും നിങ്ങൾക്ക് സാക്ഷാത്കാരങ്ങളുണ്ടായി
ക്കൊണ്ടിരിക്കും. ഏതുപോലെയാണോ വീടിന്റെ അടുത്തേക്കെത്തിചേരുമ്പോൾ പിന്നീട് കുടുംബവും വീടുമെല്ലാം ഓർമ്മവരാറുണ്ടല്ലോ. ഇവിടെയും അതുപോലെയാണ്. പുരുഷാർത്ഥം ചെയ്ത് - ചെയ്ത് എപ്പോഴാണോ പ്രാപ്തി അടുത്തെത്തുന്നത് അപ്പോൾ ഒരുപാട് സാക്ഷാത്കാരങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. സന്തോഷത്തിൽ ഇരിക്കും. ആരാണോ തോറ്റുപോകുന്നത് അപ്പോഴാണ് ലജ്ജകൊണ്ട് മുങ്ങി മരിക്കുന്നത്. നിങ്ങൾക്കും ബാബ പറഞ്ഞു തരുകയാണ് പിന്നീട് ഒരുപാട് പശ്ചാത്തപിക്കേണ്ടി വരും. തന്റെ ഭാവിയെക്കുറിച്ചുള്ള സാക്ഷാത്കാരങ്ങളെല്ലാം ചെയ്യും, നമ്മൾ എന്തായി മാറും? ബാബ കാണിച്ചു തരും ഇന്ന-ഇന്ന വികർമ്മങ്ങൾ ചെയ്തിട്ടുണ്ട്. പൂർണ്ണമായി പഠിച്ചിട്ടില്ല, കുലദ്രോഹിയായി മാറി, അതിനാലാണ് ഈ ശിക്ഷ ലഭിക്കുന്നത്. എല്ലാം സാക്ഷാത്കാരമുണ്ടാകും. സാക്ഷാത്കാരം കാണിക്കാതെ എങ്ങനെ ശിക്ഷ നൽകും? കോടതിയിലും പറയാറുണ്ട് - നിങ്ങൾ ഇതെല്ലാം ചെയ്തു, അതിനുള്ള ശിക്ഷയാണ്. ഏതുവരെ കർമ്മാതീത അവസ്ഥയാകുന്നില്ലയോ അതുവരെ എന്തെങ്കിലുമൊക്കെ അടയാളങ്ങൾ ഉണ്ടാകും. ആത്മാവ് പവിത്രമായി മാറിയാൽ പിന്നീട് ഈ ശരീരം ഉപേക്ഷിക്കേണ്ടി വരും. ഇവിടെ ഇരിക്കാൻ സാധിക്കില്ല. ആ അവസ്ഥ നിങ്ങൾക്ക് ധാരണ ചെയ്യണം. ഇപ്പോൾ നിങ്ങൾ തിരിച്ചു പോയി പിന്നീട് പുതിയ ലോകത്തിലേക്ക് വരാൻവേണ്ടി തയ്യാറെടുപ്പ് നടത്തുകയാണ്. നിങ്ങൾ പുരുഷാർത്ഥം ചെയ്യുന്നതു തന്നെ നമ്മൾക്ക് ഉടൻ പോകാനാണ്, പിന്നീട് ഉടൻ തന്നെ വരണം. കുട്ടികൾ കളിയിൽ ഓട്ടപ്പന്തയം നടത്താറില്ലേ, ലക്ഷ്യം വരെ ചെന്ന് പിന്നീട് തിരിച്ചു വരണം. നിങ്ങൾക്കും ഉടൻ പോകണം, പിന്നീട് ആദ്യത്തെ നമ്പറിൽ പുതിയ ലോകത്തിൽ വരണം. അതുകൊണ്ട് ഇത് നിങ്ങളുടെ ഓട്ടപ്പന്തയമാണ്. സ്കൂളിലും ഓട്ടപ്പന്തയം നടത്താറുണ്ടല്ലോ. നിങ്ങളുടേത് ഇത് പ്രവൃത്തിമാർഗ്ഗമാണ്. നിങ്ങളുടേത് ആദ്യമാദ്യം പവിത്രമായ ഗൃഹസ്ഥാശ്രമമായിരുന്നു. ഇപ്പോൾ വികാരിയാണ് പിന്നീട് നിർവ്വികാരി ലോകമായി മാറും. ഈ കാര്യങ്ങളെ നിങ്ങൾ സ്മരിച്ചുകൊണ്ടിരിക്കൂ എന്നാൽ തന്നെ ഒരുപാട് സന്തോഷമുണ്ടായിരിക്കും. നമ്മൾ തന്നെയാണ് രാജ്യം നേടുന്നത് പിന്നീട് പാഴാക്കുന്നത്. ഹീറോ- ഹീറോയിൻ എന്നു പറയാറുണ്ടല്ലോ. വജ്ര തുല്യമായ ജന്മമെടുത്ത് പിന്നീട് കക്കക്കു തുല്യമായ ജന്മത്തിലേക്കു വരുന്നു.

ഇപ്പോൾ ബാബ പറയുന്നു - നിങ്ങൾ ഈ കക്കകൾക്കു പിറകെ നിങ്ങളുടെ സമയത്തെ പാഴാക്കാതിരിക്കൂ. ഈ ബ്രഹ്മാവും പറയാറുണ്ട് ഞാനും പാഴാക്കാറുണ്ടായിരുന്നു. അപ്പോൾ എന്നോടും പറഞ്ഞു ഇനി നീ എന്റേതായി മാറി ഈ ആത്മീയ സേവനം ചെയ്യൂ. അപ്പോൾ പെട്ടെന്നു തന്നെ എല്ലാം ഉപേക്ഷിച്ചു. പൈസയൊന്നും വെറുതെ കളയുകയില്ലല്ലോ. പൈസയെല്ലാം ഉപയോഗിക്കാൻ ഉള്ളതാണ്. പൈസയില്ലാതെ കെട്ടിടം മുതലായവയൊന്നും ലഭിക്കില്ലല്ലോ. മുന്നോട്ടു പോകുന്തോറും ഒരുപാട് ധനവാൻമാർ വരും. നിങ്ങൾക്ക് സഹായം നൽകിക്കൊണ്ടിരിക്കും. ഒരു ദിവസം നിങ്ങൾക്ക് വലിയ - വലിയ കോളേജുകളിലും, യൂനിവേർസിറ്റിയിലുമെല്ലാം പോയി ക്ലാസെടുക്കേണ്ടി വരും ഈ സൃഷ്ടിയുടെ ചക്രം എങ്ങനെയാണ് കറങ്ങുന്നത്. സ്വഭാവത്തെക്കുറിച്ച് നിങ്ങൾക്ക് ഒരുപാട് മനസ്സിലാക്കിക്കൊടുക്കാൻ സാധിക്കും. ഈ ലക്ഷ്മീ - നാരായണന്റെ മഹിമ ചെയ്യൂ. ഭാരതം എത്ര പാവനമായിരുന്നു, ദൈവീക സ്വഭാവമുള്ളവരായിരുന്നു. ഇപ്പോഴാണെങ്കിൽ വികാരി സ്വഭാവമാണ്. തീർച്ചയായും ചക്രം വീണ്ടും ആവർത്തിക്കുക തന്നെ ചെയ്യും. ഞങ്ങൾക്ക് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കേൾപ്പിക്കാൻ സാധിക്കും. അവിടെയും പോകേണ്ടത് നല്ലവർക്കാണ്. തിയോസോഫിക്കൽ സൊസൈറ്റി പോലെയുള്ളവയിൽ പോയി നിങ്ങൾ പ്രഭാഷണം ചെയ്യൂ. കൃഷ്ണൻ ദേവതയായിരുന്നു, സത്യയുഗത്തിലായിരുന്നു. ആദ്യമാദ്യമാണ് ശ്രീകൃഷ്ണൻ, പിന്നീട് നാരായണനായി മാറുന്നു. ഞങ്ങൾ നിങ്ങൾക്ക് ശ്രീകൃഷ്ണന്റെ 84 ജന്മങ്ങളുടെ കഥകേൾപ്പിക്കാം, ഏതാണോ മറ്റാർക്കും കേൾപ്പിക്കാൻ സാധിക്കാത്തത്. ഈ വിഷയം എത്ര വലുതാണ്. പ്രഭാഷണം ചെയ്യേണ്ടത് സമർത്ഥശാലികളായിരിക്കണം. ഇപ്പോൾ നിങ്ങളുടെ ഹൃദയത്തിൽ വരുന്നുണ്ട്, നമ്മൾ വിശ്വത്തിലെ അധികാരിയായി മാറും, എത്ര സന്തോഷമുണ്ടാകണം. ഉള്ളിൽ ഈ ജപം ജപിക്കൂ പിന്നീട് നിങ്ങൾക്ക് ഈ ലോകത്തിൽ ഒന്നും തന്നെ ഇഷ്ടപ്പെടില്ല. ഇവിടെ നിങ്ങൾ വരുന്നത് തന്നെ - വിശ്വത്തിലെ അധികാരിയാകാൻ വേണ്ടിയാണ്- പരംപിതാപരമാത്മാവിലൂടെ. വിശ്വം എന്നത് ഈ ലോകത്തെ തന്നെയാണ് പറയുന്നത്. ബ്രഹ്മലോകത്തെയോ സൂക്ഷ്മലോകത്തെയോ വിശ്വം എന്നു പറയില്ല. ബാബ പറയുന്നു ഞാൻ വിശ്വത്തിന്റെ അധികാരിയായി മാറുന്നില്ല. നിങ്ങൾ കുട്ടികളെയാണ് ഈ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നത്. എത്ര ഗുഹ്യമായ കാര്യമാണിത്. നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. പിന്നീട് നിങ്ങൾ മായയുടെ ദാസരായി മാറുന്നു. എപ്പോഴാണോ ഇവിടെ സൻമുഖത്ത് യോഗത്തിലിരുത്തുന്നത് അപ്പോഴും ഓർമ്മിപ്പിക്കണം- ആത്മ- അഭിമാനിയായിരിക്കൂ, ബാബയെ ഓർമ്മിക്കൂ എന്ന്. പിന്നീട് 5 നിമിഷത്തിന് ശഷം സംസാരിക്കൂ. നിങ്ങളുടെ യോഗത്തിന്റെ പരിപാടികൾ നടക്കാറുണ്ടല്ലോ. ഒരുപാടുപേരുടെ ബുദ്ധി പുറത്ത് പോകാറുണ്ട് അതുകൊണ്ട് 5-10 മിനുറ്റിനു ശേഷം വീണ്ടും ജാഗ്രതപ്പെടുത്തണം. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കിയാണോ ഇരിക്കുന്നത്? ബാബയെ ഓർമ്മിക്കുന്നുണ്ടോ? അപ്പോൾ സ്വയവും ശ്രദ്ധ നൽകും. ബാബ ഈ യുക്തികളെല്ലാം പറഞ്ഞു തരികയാണ്. ഇടക്കിടക്ക് ശ്രദ്ധിക്കൂ. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കി ശിവബാബയുടെ ഓർമ്മയിലാണോ ഇരിക്കുന്നത്? അപ്പോൾ ആരുടെ ബുദ്ധിയോഗമാണോ അലയുന്നത് അവർ എഴുന്നേറ്റു നിൽക്കും. ഇടക്കിടക്ക് ഇത് ഓർമ്മിപ്പിക്കണം. ബാബയുടെ ഓർമ്മയിലൂടെ തന്നെ നിങ്ങൾ അക്കരെയെത്തും. പാടുന്നുമുണ്ട് തോണിക്കാരാ, എന്റെ തോണി അക്കരെയെത്തിക്കൂ. എന്നാൽ അർത്ഥം മനസ്സിലാക്കുന്നില്ല. മുക്തിധാമത്തിലേക്ക് പോകാൻ വേണ്ടിയാണ് പകുതി കല്പം ഭക്തി ചെയ്തത്, ഇപ്പോൾ ബാബ പറയുന്നു എന്നെ ഓർമ്മിക്കൂ എന്നാൽ മുക്തിധാമത്തിലേക്ക് പോകും. നിങ്ങൾ ഇരിക്കുന്നത് തന്നെ പാപങ്ങൾ ഇല്ലാതാക്കാനാണ് അപ്പോൾ പിന്നെ പാപങ്ങൾ ചെയ്യാൻ പാടില്ലല്ലോ. അല്ലെങ്കിൽ പാപങ്ങൾ ബാക്കിയിരിക്കും. സ്വയത്തെ ആത്മാവാണെന്നു മനസ്സിലാക്കൂ- ഇതാണ് മുഖ്യമായ പുരുഷാർത്ഥം. ഇങ്ങനെ ശ്രദ്ധ കൊടുക്കുന്നതിലൂടെ സ്വയവും ശ്രദ്ധിക്കും. സ്വയത്തിനും ശ്രദ്ധ നൽകണം. സ്വയം ഓർമ്മയിലിരുന്നാലേ മറ്റുള്ളവരെയും ഇരുത്താൻ സാധിക്കൂ. നമ്മൾ ആത്മാവാണ്, നമ്മുടെ വീട്ടിലേക്കാണ് പോകുന്നത്. പിന്നീട് വന്ന് രാജ്യം ഭരിക്കും. സ്വയത്തെ ശരീരമെന്നു മനസ്സിലാക്കുക - ഇതും ഒരു കടുത്ത രോഗമാണ് അതുകൊണ്ടാണ് എല്ലാവരും നരകത്തിലെത്തിയത്. പിന്നീട് അവരെയും മുക്തമാക്കണം. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ സമയം ആത്മീയ ജോലിയിൽ സഫലമാക്കണം. വജ്രതുല്യമായ ജീവിതമാക്കൂ. സ്വയത്തിന് ശ്രദ്ധ നൽകിക്കൊണ്ടെയിരിക്കണം. ശരീരമാണെന്നു മനസ്സിലാക്കുന്ന കടുത്ത രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള പുരുഷാർത്ഥം ചെയ്യണം.

2) ഒരിക്കലും മായയുടെ ദാസരായി മാറരുത്, ഉള്ളിന്റെ ഉള്ളിലിരുന്ന് ജപിക്കണം നമ്മൾ ആത്മാവാണ്. നമ്മൾ യാചകരിൽ നിന്ന് രാജകുമാരൻമാരായി മാറുകയാണ് എന്ന സന്തോഷമുണ്ടായിരിക്കണം.

വരദാനം :-
അനുഭൂതിയുടെ ഗുഹ്യമായ പരീക്ഷണശാലയിലിരുന്ന് പുതിയ ഗവേഷണം നടത്തുന്ന അന്തർമുഖിയായി ഭവിയ്ക്കട്ടെ.

എപ്പോഴാണോ സ്വയത്തിൽ ആദ്യം സർവ്വ അനുഭൂതികളും പ്രത്യക്ഷമാകുന്നത്, അപ്പോഴെ പ്രത്യക്ഷതയുണ്ടാകൂ. അതിനായി അന്തർമുഖിയായി ഓർമ്മയുടെ യാത്ര അഥവാ ഓരോ പ്രാപ്തിയുടെയും ഗുഹ്യതയിലേക്ക് പോയി ഗവേഷണം നടത്തൂ. സങ്കല്പം ധാരണ ചെയ്യൂ പിന്നീട് അതിന്റെ പരിണാമ സ്വരൂപം നോക്കൂ, എന്താണോ സങ്കല്പമെടുത്തത്, അത് തെളിയിക്കപ്പെട്ടോ? ഇങ്ങനെയുളള അനുഭൂതിയുടെ ഗുഹ്യമായ പരീക്ഷണശാലയിലിരിക്കൂ, ഇതിലൂടെ എല്ലാവർക്കും അനുഭവമാകണം, എല്ലാവരും ഏതോ വിശേഷ ലഹരിയിൽ മുഴുകി ഈ ലോകത്തിൽ നിന്നും ഉപരിയാണ്. കർമ്മം ചെയ്ത് കൊണ്ടും യോഗത്തിന്റെ ശക്തിശാലി സ്ഥിതിയിലിരിക്കുവാനുളള അഭ്യാസം വർദ്ധിപ്പിക്കൂ. വാണിയിലേക്ക് വരാനുളള അഭ്യാസം പോലെ തന്നെ ആത്മീയതയിലിരിക്കുവാനുളള അഭ്യാസമുണ്ടാക്കൂ.

സ്ലോഗന് :-
സന്തുഷ്ടതയുടെ സീറ്റിലിരുന്നുകൊണ്ട് പരിതസ്ഥിതിയാകുന്ന കളി കാണുന്നവരാണ് സന്തുഷ്ടമണി.

അവ്യക്ത സൂചന - അശരീരി അഥവാ വിദേഹി സ്ഥിതിയുടെ അഭ്യാസത്തെ വർദ്ധിപ്പിക്കൂ.

എങ്ങനെയാണോ ഹഠയോഗികൾ തന്റെ ശ്വാസത്തെ എത്ര സമയം വേണമോ പിടിച്ചു നിർത്താൻ സാധിക്കുന്നത്. താങ്കൾ സഹജയോഗി, സ്വതവേ യോഗികൾ സദാ യോഗി, കർമ്മ യോഗി, ശ്രേഷ്ഠ യോഗി തന്റെ സങ്കല്പങ്ങളെ ശ്വാസത്തെ പ്രാണേശ്വരനായ ബാബയുടെ ജ്ഞാനത്തിന്റെ ആധാരത്തിൽ ഏത് സങ്കല്പം എങ്ങനെയുളള സങ്കല്പം എത്ര സമയം വേണമോ അത്രയും സമയം ആ സങ്കല്പത്തിൽ തന്നെ സ്ഥിതി ചെയ്യാൻ സാധിക്കണം. ഇപ്പോൾ ശുദ്ധ സങ്കല്പത്തിന്റെ മനനം ചെയ്യുക, അടുത്ത സെക്കന്റിൽ ഒന്നിന്റെ മാത്രം ലഹരി അതായത് ഒരു ബാബയുമായി മിലനം നടത്തുന്നതിന്റെ അശരീരിയാകുന്നതിന്റെ ശുദ്ധ സങ്കല്പത്തിലിരിക്കണം.